Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാജ്യദ്രോഹത്തിന് നിയമപരിരക്ഷയോ?

ഇതുവരെ ചെയ്യാന്‍ തടസ്സമുണ്ടായിരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനം ഇനി നിര്‍ബാധം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുന്നു എന്ന മട്ടിലുള്ള സന്തോഷമാണ് കോടതിവിധി ദുര്‍വ്യാഖ്യാനിക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്. 124 എ വകുപ്പിന്റെ കാര്യത്തില്‍ ഇനി എന്തുവേണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. കോടതി പറഞ്ഞിട്ടുള്ളതും മറ്റൊന്നല്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 13, 2022, 05:00 am IST
in Editorial

ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍, Â രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന 124 എ വകുപ്പിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ഒരുവിഭാഗം വലിയ വിജയമായി കൊണ്ടാടുകയാണ്. എന്നാല്‍ ഇക്കൂട്ടര്‍ ആഘോഷിക്കുന്നതുപോലെയുള്ള ഒരു വിധിന്യായം പരമോന്നത കോടതി പുറപ്പെടുവിച്ചിട്ടില്ല എന്നതാണ് വാസ്തവം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പ് റദ്ദാക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. പ്രസ്തുത വകുപ്പ് മരവിപ്പിച്ചു എന്ന് ഹര്‍ജിക്കാരെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വസ്തുതാപരമായി ശരിയല്ല. കോടതിക്ക് ഇങ്ങനെയൊരു ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അക്കാര്യം വിധിയില്‍ വ്യക്തമാക്കുമായിരുന്നു. ഇതിനു പകരം ഈ വകുപ്പ് ഇനിമുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപയോഗിക്കില്ലെന്ന ആഗ്രഹം പ്രകടിപ്പിക്കുക മാത്രമാണ് കോടതി ചെയ്തിരിക്കുന്നത്. ഇത് ഒരു വിലക്കല്ല എന്നതിനു തെളിവാണ് വകുപ്പ് പ്രകാരം കേസെടുത്താല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് വിധിയില്‍ പറയുന്നത്. ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു പ്രശ്‌നമേ Â ഉദിക്കുന്നില്ല. രാജ്യദ്രോഹക്കുറ്റം റദ്ദാക്കുകയോ മരവിപ്പിക്കുക പോലുമോ ചെയ്തിട്ടില്ല എന്നതാണ് ഇതിനര്‍ത്ഥം. Â 124 എ വകുപ്പിന്റെ ദുരുപയോഗം തടയുന്നതിനായി കേന്ദ്രസര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാവുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞിരിക്കുന്നതും ഇതുകൊണ്ടാണ്.

വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്ക് യോജിക്കാത്ത ‘കൊളോണിയല്‍ നിയമങ്ങള്‍’ റദ്ദാക്കുകയെന്നതു തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിന്താഗതിക്കനുസരിച്ച് ഇത്തരം 1500 നിയമങ്ങളും 25000 കീഴ്‌വഴക്കങ്ങളും നീക്കം ചെയ്തതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. 124 എ വകുപ്പിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഇതിന് സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. ഇതിനനുസൃതമായ നടപടികള്‍ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. വകുപ്പ് റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യാതെ എന്തുകൊണ്ട് സുപ്രീംകോടതി ഇങ്ങനെ ചെയ്തു എന്നു വ്യക്തമാണ്. ഹര്‍ജികള്‍ പരിഗണിച്ച മൂന്നംഗബെഞ്ചിന് അതിനുള്ള അധികാരമില്ലെന്നതുതന്നെ കാരണം. 1962 ലെ കേദാര്‍നാഥ് സിങ് കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 124 എ വകുപ്പിന്റെ സാധുത പരിശോധിച്ച് ശരിവച്ചിട്ടുള്ളതാണ്. ഈ തീരുമാനം വിപുലമായ ബെഞ്ചിന് പരിഗണിക്കാമെന്നല്ലാതെ മൂന്നംഗബെഞ്ചിന് പുനഃപരിശോധിക്കാനാവില്ല. സര്‍ക്കാരിന് പുതിയ നിയമനിര്‍മാണമോ ഭേദഗതിയോ വരുത്താമെന്നതു മാത്രമാണ് മറ്റൊരു പോംവഴി. പ്രാഥമികമായ ഈ തത്വം ബോധപൂര്‍വം വിസ്മരിച്ചുകൊണ്ട് ചിലര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുന്നത് രാഷ്‌ട്രീയ പ്രതികാരം തീര്‍ക്കലാണ്. Â രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളുമാണ്. കേരളവും രാജസ്ഥാനും പശ്ചിമബംഗാളുമടക്കം പല സംസ്ഥാനങ്ങളും ഇത് ചെയ്തിട്ടുമുണ്ട്. എന്നിട്ടും, ഈ നിയമം കൊണ്ടുവന്നത് നരേന്ദ്ര മോദി സര്‍ക്കാരാണ്, അതിനാണ് തിരിച്ചടിയേറ്റിരിക്കുന്നത് എന്ന മട്ടിലുള്ള തരംതാണ പ്രചാരണമാണ് പ്രതിപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും നടത്തുന്നത്.

നിലവിലുള്ള നിയമം കൊളോണിയല്‍ ശക്തികള്‍ കൊണ്ടുവന്നതാണെന്നും ബാലഗംഗാധര തിലകനെ ജയിലിലടച്ചതും ഗാന്ധിജിക്കെതിരെ പ്രയോഗിച്ചതുമാണെന്നും നിരന്തരം ആവര്‍ത്തിച്ച് വൈകാരികതയുടെ പുകമറ സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം മറ്റ് ചിലതാണ്. തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ 124 എ വകുപ്പില്‍ തെറ്റു കാണാത്തവരും റദ്ദാക്കണമെന്ന് തോന്നാത്തവരുമാണ് ഇപ്പോള്‍ ഇതിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ അഞ്ച് വര്‍ഷം നിയമമന്ത്രിയായിരുന്നിട്ടും ഈ നിയമത്തിനും അതിലെ വകുപ്പിനുമെതിരെ ഒന്നും പറയാതിരുന്ന കപില്‍ സിബല്‍ അധികാരം പോയശേഷം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയതിലെ കാപട്യം വ്യക്തമാണല്ലോ. രാജ്യത്തിന്റെ സുരക്ഷാതാത്പര്യങ്ങളും പൗരസ്വാതന്ത്ര്യവും തുലനം ചെയ്യുന്നത് ശ്രമകരമായ ജോലിയാണെന്ന് കോടതിക്കുതന്നെ അഭിപ്രായമുണ്ട്. രാഷ്‌ട്രമുണ്ടെങ്കിലേ പൗരസ്വാതന്ത്ര്യമുള്ളൂ. വൈദേശിക ശക്തികളുടെ സഹായത്തോടെ രാജ്യത്തിന്റെ നിലനില്‍പ്പ് അപകടപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ സജീവമാണ്. ഇവരെ വിട്ടുവീഴ്ചയില്ലാതെ അടിച്ചമര്‍ത്തുന്നതാണ് രാജ്യദ്രോഹത്തിന് ശിക്ഷിക്കുന്ന നിയമത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ചിലരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. ഇതുവരെ ചെയ്യാന്‍ തടസ്സമുണ്ടായിരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനം ഇനി നിര്‍ബാധം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുന്നു എന്ന മട്ടിലുള്ള സന്തോഷമാണ് കോടതിവിധി ദുര്‍വ്യാഖ്യാനിക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്. 124 എ വകുപ്പിന്റെ കാര്യത്തില്‍ ഇനി എന്തുവേണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. കോടതി പറഞ്ഞിട്ടുള്ളതും മറ്റൊന്നല്ല.

Tags: ലോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആത്മനിര്‍ഭരം ഈ നിയമ നിര്‍മാണം

Kerala

യൂട്യൂബ് വീഡിയോകള്‍; പരാതികള്‍ പരിഹരിക്കാന്‍ ഐടി സെക്രട്ടറി നോഡല്‍ ഓഫീസര്‍; സമഗ്രമായ ഒരു നിയമനിര്‍മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

World

ഇറാനില്‍ ഹിജാബ് നിയമം വീണ്ടും കര്‍ശനമാക്കുന്നു

India

ജീവിതത്തെ ദുസ്സഹമാക്കിയ നിയമങ്ങള്‍ ഇന്ത്യ ഇന്ന് പരിഷ്‌കരിക്കുന്നു; രാജ്യം ശക്തമായപ്പോള്‍ സാധാരണക്കാരന്റെ ജീവിതവും എളുപ്പമായിയെന്ന് എസ്. ജയശങ്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.