Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് രോഗികളുടെ കണക്ക് ദിവസവും പ്രസിദ്ധീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രം; കേരളം അഞ്ചു ദിവസത്തെ കണക്ക് ഒന്നിച്ച് നല്‍കി

ഏപ്രില്‍ 13ന് കേരളം നല്‍കിയ കണക്കുപ്രകാരം 298 പുതിയ കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തുടര്‍ന്നുള്ള 14, 15, 16, 17 ദിവസങ്ങളില്‍ കേരളം കണക്ക് നല്‍കിയില്ല. 18ന് നല്‍കിയ കണക്കുപ്രകാരം 940 പുതിയ കേസുകള്‍ രേഖപ്പെടുത്തി. മരണസംഖ്യയിലും ഈ വര്‍ധനവുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 10:50 am IST
inKerala

ന്യൂദല്‍ഹി: കൊവിഡ് രോഗികളുടെ കണക്ക് എല്ലാദിവസവും പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ച കേരളത്തിന്റെ നടപടിക്കെതിരെ കേന്ദ്രം. എല്ലാ ദിവസവും കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും കൈമാറണമെന്നുമാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി ലവ് അഗര്‍വാള്‍ കേരളത്തിന് കത്തയച്ചു.

ഏപ്രില്‍ 13നുശേഷം ഇന്നലെയാണ് കേരളം കണക്കുകള്‍ പുതുക്കിയത്. അഞ്ചു ദിവസത്തെ കണക്കുകള്‍ ഒന്നിച്ച് നല്‍കുകയായിരുന്നു. ഈ കണക്കുകള്‍ കൂടി ചേര്‍ത്താണ് ഇന്നലെ രാജ്യത്തെ കൊവിഡ് കണക്ക് കേന്ദ്രം പ്രസിദ്ധീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളില്‍ ഇന്നലെ മാത്രം 90 ശതമാനം  വര്‍ധനവുണ്ടായി. കേരളത്തിന്റെ അഞ്ചുദിവസത്തെ കണക്ക് ഇന്നലെ ഒന്നിച്ച് നല്‍കിയതാണ് ഈ വര്‍ധനയ്‌ക്ക് കാരണമായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ എല്ലാദിവസവും കൊവിഡ് കണക്കുകള്‍ പുതുക്കണമെന്ന ആവശ്യമാണ് കേന്ദ്രം കേരള സര്‍ക്കാരിനെ അറിയിച്ചത്.

ഏപ്രില്‍ 13ന് കേരളം നല്‍കിയ കണക്കുപ്രകാരം 298 പുതിയ കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തുടര്‍ന്നുള്ള 14, 15, 16, 17  ദിവസങ്ങളില്‍ കേരളം കണക്ക് നല്‍കിയില്ല. 18ന് നല്‍കിയ കണക്കുപ്രകാരം 940 പുതിയ കേസുകള്‍ രേഖപ്പെടുത്തി. മരണസംഖ്യയിലും ഈ വര്‍ധനവുണ്ടായി. 13ന് 19 മരണങ്ങളാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. 18ന് 213 മരണങ്ങളും രേഖപ്പെടുത്തി. 13ന് കേരളത്തിലുള്‍പ്പെടെ രാജ്യത്താകെ 1088 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 14ന് 1007, 15ന് 949, 16ന് 975, 17ന് 1150 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 18ന് കേരളം അഞ്ചുദിവസത്തെ 940 കേസുകള്‍ ഒന്നിച്ച് നല്‍കിയതോടെ രോഗികളുടെ സംഖ്യ 2183 ആയി കുത്തനെ ഉയര്‍ന്നു. ഇത് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ധനയ്‌ക്ക് കാരണമായി. മരണസംഖ്യയിലും ഈ വര്‍ധനവുണ്ടായി 12ന് 19, 13ന് 26 പേരുടെ മരണമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കേരളം കണക്കു നല്‍കാത്ത 14ന് ഒരു മരണവും 15ന് ആറും 16, 17 തീയതികളില്‍ നാലുവീതവും മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു ദിവസത്തെ മരണസംഖ്യ 18ന് കേരളം ഒന്നിച്ച് നല്‍കിയതോടെ ഇത് 214 ആയി ഉയര്‍ന്നു.

അഞ്ചുദിവസത്തെ കണക്ക് ഒന്നിച്ച് ഒരുദിവസം പുതുക്കി അറിയിക്കുമ്പോള്‍ അത് ഒരു ദിവസത്തെ വര്‍ധനയായി കാണിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും ഇത് ഒഴിവാക്കണമെന്നും കേന്ദ്രം കേരളത്തിന് നല്‍കിയ കത്തില്‍ പറയുന്നു. ദിവസവും കണക്കുകള്‍ നല്‍കുന്നത് രോഗികളുടെ എണ്ണം കൃത്യമായി ലഭിക്കുന്നതിന് മാത്രമല്ല, രോഗപ്രതിരോധ നടപടികള്‍ക്ക് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാനും അത് ഇന്ത്യയുടെ കൊവിഡിനെതിരായ പോരാട്ടത്തിന് കരുത്താകുമെന്നും കത്തില്‍ പറയുന്നു.

Tags: keralapatientsകേന്ദ്ര സര്‍ക്കാര്‍covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.