Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദര്‍ശനപുണ്യമേകി ദശാവതാരം ചന്ദനച്ചാര്‍ത്തുമായി പെരികമന മണി നമ്പൂതിരി

ഭഗവാന്റെ അവതാരഭാവങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യം നേടാനെത്തുന്ന ഭക്തര്‍ക്ക് ചന്ദനം ചാര്‍ത്ത് ദര്‍ശനം നല്‍കുന്ന അനുഭൂതി വേറെയാണ്. രാവിലെ ചാര്‍ത്തിയ ചന്ദനം വൈകീട്ട് അത്താഴ പൂജക്ക് ശേഷം വിഗ്രഹത്തില്‍ നിന്ന് എടുത്തു മാറ്റും. ഇത് അടുത്ത ദിവസം വഴിപാടുകാര്‍ക്കും ക്ഷേത്രത്തിലെത്തുന്നവര്‍ക്കും പ്രസാദമായി നല്‍കും.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Apr 4, 2022, 04:33 pm IST
in Thrissur

തൃശ്ശൂര്‍: മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ ചന്ദനച്ചാര്‍ത്തിലൂടെ അണിയിച്ചെടുക്കുന്നവരില്‍ പ്രമുഖനായ പെരികമന ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ എന്ന മണി നമ്പൂതിരി (39) മറ്റൊരു ദശാവതാരം ചന്ദനച്ചാര്‍ത്തിനുള്ള ഒരുക്കത്തിലാണ്. എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലാണ് മണി നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ദശാവതാരം ചന്ദനച്ചാര്‍ത്ത് നടത്തുന്നത്.

21 വര്‍ഷം മുന്‍പ് തൃശ്ശൂര്‍ വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ ഇപ്പോഴത്തെ മേല്‍ശാന്തിയായ പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരിയുടെ ഇല്ലത്ത് താമസിച്ചായിരുന്നു മണി നമ്പൂതിരി പൂജാവിധികള്‍ ഹൃദ്യസ്ഥമാക്കിയത്. തുടക്കം നെട്ടിശ്ശേരി ശിവ ശാസ്താ ക്ഷേത്രത്തിലായിരുന്നു. തുടര്‍ന്ന് നാല് ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി. ചന്ദനം ചാര്‍ത്ത് പല ക്ഷേത്രങ്ങളിലും ചെയ്തു വരുന്നുണ്ടെങ്കിലും ദശാവതാരം ചന്ദനച്ചാര്‍ത്ത് നടത്തുന്ന ക്ഷേത്രങ്ങള്‍ കേരളത്തില്‍ തന്നെ കുറവാണ്. തൃശ്ശൂര്‍ ജില്ലയില്‍ വര്‍ഷങ്ങളായി ദശാവതാരം ചന്ദനച്ചാര്‍ത്ത് നടത്തുന്ന ക്ഷേത്രമാണ് എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രം. വിവിധ ജില്ലകളിലായി മറ്റു നിരവധി ക്ഷേത്രങ്ങളില്‍ മണി നമ്പൂതിരി ഒറ്റ രൂപങ്ങള്‍ ചന്ദനച്ചാര്‍ത്തില്‍ ചെയ്തിട്ടുണ്ടെങ്കിലും മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളും ചെയ്യാന്‍ കഴിഞ്ഞത് എറവില്‍ മേല്‍ശാന്തിയായി ജോലി നോക്കിയ സമയത്താണ്.

ദശാവതാരം ചന്ദനച്ചാര്‍ത്തിന് 10 ദിവസവും മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്ന് മണി നമ്പൂതിരി പറയുന്നു. ഭഗവാന് ചാര്‍ത്താനുള്ള ചന്ദനം അരയ്‌ക്കുമ്പോള്‍ കുങ്കുമപ്പൂവും, പച്ചക്കര്‍പ്പൂരവും ചേര്‍ക്കും. ഇത് ഔഷധഗുണവും സുഗന്ധവും പ്രദാനം ചെയ്യുന്നു. ചന്ദനം തലേ ദിവസം അരച്ചുവെക്കണം. കളഭപ്പൊടി ഉപയോഗിച്ചുള്ള കളഭച്ചാര്‍ത്തില്‍ നിന്നും വ്യതസ്തമാണ് ചന്ദനമുട്ടിയില്‍ അരച്ചെടുത്ത ചന്ദനം കൊണ്ടുള്ള ചാര്‍ത്ത്. ഓരോ ദിവസത്തേയും അവതാരങ്ങളുടെ രൂപഭംഗി ചന്ദനത്തിലൂടെ അണിയിക്കുന്നതിനു മുന്‍പ് വിഗ്രഹത്തില്‍ ആകാരഭംഗിക്ക് വേണ്ടിവരുന്ന ഭാഗങ്ങള്‍ സൃഷ്ടിക്കാനായി വയനാട്ടില്‍ നിന്നും കൊണ്ടുവരുന്ന ഓട മുറിച്ചും കവുങ്ങിന്‍ പാളകളുമാണ് ഉപയോഗിക്കുന്നത്.

മണി നമ്പൂതിരി പുലര്‍ച്ചെ 2 മണിക്ക് ക്ഷേത്രത്തിലെത്തി ഭഗവാന് അഭിഷേകം നടത്തിയ ശേഷമാണ് ചന്ദനം ചാര്‍ത്തി അലങ്കാരങ്ങള്‍ അണിയിക്കുന്നത്. പൂജാദികാര്യങ്ങള്‍ക്കൊപ്പം ഇദ്ദേഹത്തിന്റെ കലാവിരുതും കൂടി ഓരോ ചന്ദനച്ചാര്‍ത്തിലും കാണാനാകും. മൂന്നര മണിക്കൂറോളം എടുത്താണ് ചന്ദനം ചാര്‍ത്തല്‍ പൂര്‍ത്തിയാക്കുക. ഭഗവാന്റെ അവതാരഭാവങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യം നേടാനെത്തുന്ന ഭക്തര്‍ക്ക് ചന്ദനം ചാര്‍ത്ത് ദര്‍ശനം നല്‍കുന്ന അനുഭൂതി വേറെയാണ്. രാവിലെ ചാര്‍ത്തിയ ചന്ദനം വൈകീട്ട് അത്താഴ പൂജക്ക് ശേഷം വിഗ്രഹത്തില്‍ നിന്ന് എടുത്തു മാറ്റും. ഇത് അടുത്ത ദിവസം വഴിപാടുകാര്‍ക്കും ക്ഷേത്രത്തിലെത്തുന്നവര്‍ക്കും പ്രസാദമായി നല്‍കും.

മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി എന്നീ അവതാരങ്ങളാണ് ഒരോ ദിവസങ്ങളിലായി മണി നമ്പൂതിരി ചന്ദനച്ചാര്‍ത്തിലൂടെ ചെയ്തുവരുന്നത്. ഏപ്രില്‍ 21 മുതല്‍ മെയ് 3 വരെയാണ് എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇത്തവണ ദശാവതാരം ചന്ദനച്ചാര്‍ത്ത് നടക്കുന്നത്. മരുതൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് മണി നമ്പൂതിരി ഇപ്പോള്‍. ഗ്രീഷ്മയാണ് മണി നമ്പൂതിരിയുടെ ഭാര്യ. മകള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭദ്ര.

Tags: Thrissurഹിന്ദുക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

പുതിയ വാര്‍ത്തകള്‍

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.