Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരിയുപോളിനോട് ആയുധം വെച്ച് കീഴടങ്ങാന്‍ റഷ്യ നല്‍കിയ അന്ത്യശാസനം ഉക്രൈന്‍ തള്ളി; ഇവിടെ ബോംബുമഴ; കീവിലെ മാള്‍ തകര്‍ത്തു

യുദ്ധഭീകരന്മാരായ ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികളികളോട് തിങ്കളാഴ്ച രാവിലെ അഞ്ച് മണിക്ക് മുന്‍പ് ആയുധം വെച്ച് കീഴടങ്ങാന്‍ റഷ്യ നല്‍കിയ അന്ത്യശാസനം ഉക്രൈന്‍ തള്ളി. മരിയുപോളിനെ കീഴടങ്ങാന്‍ അനുവദിക്കില്ലെന്ന് ഉക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെറെസ്ചുക് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2022, 08:49 pm IST
in World

മോസ്‌കോ: യുദ്ധഭീകരന്മാരായ ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികളികളോട് തിങ്കളാഴ്ച രാവിലെ അഞ്ച് മണിക്ക് മുന്‍പ് ആയുധം വെച്ച് കീഴടങ്ങാന്‍ റഷ്യ നല്‍കിയ അന്ത്യശാസനം ഉക്രൈന്‍ തള്ളി. മരിയുപോളിനെ കീഴടങ്ങാന്‍ അനുവദിക്കില്ലെന്ന് ഉക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെറെസ്ചുക് പറഞ്ഞു. റഷ്യന്‍ പട്ടാളം വളഞ്ഞുകഴിഞ്ഞ തെക്ക് കഴിക്കന്‍ നഗരമായ മരിയുപോള്‍ കൈവിട്ടുകളയാന്‍ റഷ്യയുടെ കേണല്‍ ജനറല്‍ മിഖായേല്‍ മിസിന്‍സ്‌റ്റേവാണ് ആവശ്യപ്പെട്ടത്.അന്ത്യശാസനാസമയം തീര്‍ന്നതോടെ ഓരോ 10 മിനിറ്റിലും കനത്ത ബോംബാക്രമണം നടത്തുകയാണ് റഷ്യ.  

ഇതിനിടെ ഉക്രൈന്‍ തലസ്ഥാനമായ കീവിലെ മാളിന് നേരെയും തിങ്കളാഴ്ച റഷ്യ ഷെല്ലാക്രമണം നടത്തി. ഇതില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.  

വെള്ളവും വൈദ്യുതിയും ഇല്ലാതെ മൂന്നരലക്ഷം പേര്‍ ഇവിടെ ശ്വാസം മുട്ടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കീഴടങ്ങിയാല്‍ പുറത്തേക്ക് രക്ഷപ്പെടാന്‍ സൗകര്യം ചെയ്തുനല്‍കുമെന്ന് റഷ്യ അന്ത്യശാസനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പോരാളികള്‍ അതിന് വഴങ്ങാതെ പ്രത്യാക്രമണം കടുപ്പിക്കുകയായിരുന്നു.  ഏതാണ്ട് 40,000 പേര്‍ മരിയുപോള്‍ നഗരം ഉപേക്ഷിച്ച് ഓടിപ്പോയതായും ഉക്രൈന്‍ പറയുന്നു.

മരിയുപോള്‍ നഗരം റഷ്യയെ സംബന്ധിച്ചിടത്തോളം ഉക്രൈന്‍ യുദ്ധം ജയിക്കാനുള്ള തന്ത്രപ്രധാന നഗരമാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യന്‍ വിഘടനവാദികള്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്‌സ്‌ക്, ലോഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയും. അതോടെ ഉക്രൈന്റെ വലിയൊരു മേഖല റഷ്യയുടെ അധീനതയിലാകും. അതോടെ പുതിയ ഇടങ്ങളിലേക്ക് ആക്രമണം വര്‍ധിപ്പിക്കല്‍ എളുപ്പമാകും. എന്നാല്‍ കടുത്ത ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികളാണ് മരിയുപോള്‍ എന്ന തുറമുഖ നഗരത്തിന് കാവല്‍ നില്‍ക്കുന്നത്.  കൊന്ന് അറപ്പ് തീര്‍ന്നവരാണ് അസൊവ് പോരാളികള്‍. എല്ലാ യുദ്ധതന്ത്രങ്ങളും പഠിച്ചവരും നിര്‍ഭയരുമാണ്. അതുകൊണ്ട് ഇത്രയേറെ ദിവസങ്ങള്‍ എടുത്തിട്ടും റഷ്യയ്‌ക്ക് മരിയുപോള്‍ പിടിക്കാന്‍ കഴിയാത്തത്.  കീവ്, ഡിനിപ്രോ, ഒഡേസ തുടങ്ങിയ നഗരങ്ങളെ സംരക്ഷിക്കുന്നത് മരിയുപോളില്‍ അസൊവ് പോരാളികള്‍ നടത്തുന്ന ശക്തമായ പ്രതിരോധമാണ്. ഈ പ്രതിരോധ വല പൊളിക്കുകയാണ് റഷ്യയുടെ ലക്ഷ്യം.

അതേ സമയം കരിങ്കടലില്‍ കൂടുതല്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ നീങ്ങുന്നതായി കാണുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ കപ്പലുകളില്‍ നിന്നും ദീര്‍ഘദൂരമിസലൈകുള്‍ ഒഡേസയില്‍ വന്നുവീഴുന്നതായും പറയുന്നു.

കഴിഞ്ഞ ദിവസം ബോംബാക്രമണത്തില്‍ തിയറ്ററും   400 പേര്‍ അഭയം തേടിയ സ്‌കൂളും  യൂറോപ്പിലെ തന്നെ വലിയ സ്റ്റീല്‍ പ്ലാന്‍റുകളിലൊന്നായ അസോവ്‌സ്റ്റാള്‍ പ്ലാന്‍റും ബോംബാക്രമണത്തില്‍ തകര്‍ത്തിരുന്നു. റഷ്യന്‍ ടാങ്കുകള്‍ മരിയുപോളിലെത്തിയതായും പലയിടങ്ങളിലും പട്ടാളക്കാര്‍ തമ്മില്‍ നേരിട്ട് തെരുവുയുദ്ധം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags: മരിയുപോള്‍Ukraineattackറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinഉക്രൈന്‍ യുദ്ധംകീവ്അസൊവ് പോരാളികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

Kerala

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Kerala

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

പുതിയ വാര്‍ത്തകള്‍

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.