Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുനര്‍ജനി തേടുന്ന മഹാകുബേര യാഗം

'വിത്ത കാമോ യജതേ' എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് മഹാകുബേര യാഗം നടത്തുന്നത്. കടബാധ്യതകളൊന്നുമില്ലാതെ ഒരു വ്യക്തിക്ക് ജീവിതത്തിലെ ആഗ്രഹങ്ങളും ആവശ്യങ്ങളുമെല്ലാം സാര്‍ത്ഥകമാക്കി ജീവിതം സമൃദ്ധിയോടെയും ഐശ്വര്യത്തോടെയും മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള എല്ലാ വസ്തുക്കളെയും ചേര്‍ത്ത് പറയുന്നതാണ് വിത്തമെന്ന വാക്ക്. മഹാകുബേരയാഗം നടത്തിയാല്‍ ജീവിത സമൃദ്ധിക്കാവശ്യമായതെല്ലാം മഹാദേവനും കുബേരനും നല്‍കി അനുഗ്രഹിക്കുമെന്നാണ് സങ്കല്പം. ഈ യാഗത്തിന് നിദാനമായൊരു കഥയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 06:00 am IST
in Samskriti

യാഗങ്ങളില്‍ ധര്‍മപ്രധാനങ്ങളാണ് സോമയാഗം, അതിരാത്രം തുടങ്ങിയവ. അഗ്നിയിലൂടെ ആത്മശുദ്ധീകരണം നടത്തി സ്വര്‍ഗപ്രാപ്തിക്ക് വഴിയൊരുക്കുന്ന യാഗങ്ങള്‍. എന്നാല്‍ വ്യക്തി, കുടുംബം, ദേശം, രാജ്യം എന്നിങ്ങനെ അനുക്രമമായൊരു സംവിധാനത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് നടത്തുന്നതാണ് മഹാകുബേര യാഗം. ദ്വിതീയ പുരുഷാര്‍ത്ഥമായിരിക്കുന്ന അര്‍ത്ഥത്തെ ആശ്രയിച്ചാണ് ഈ യാഗം നടത്തുന്നത്. ഭൂമിയില്‍ തന്നെ സ്വര്‍ഗം തീര്‍ത്ത് സുഖസൗകര്യങ്ങളെല്ലാം ഇവിടെത്തന്നെ അനുഭവവേദ്യമാക്കുന്നതിനാണ് മഹാകുബേര യാഗം നടത്തുന്നത്.  

‘വിത്ത കാമോ യജതേ’ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് മഹാകുബേര യാഗം നടത്തുന്നത്. കടബാധ്യതകളൊന്നുമില്ലാതെ ഒരു വ്യക്തിക്ക് ജീവിതത്തിലെ ആഗ്രഹങ്ങളും ആവശ്യങ്ങളുമെല്ലാം സാര്‍ത്ഥകമാക്കി ജീവിതം സമൃദ്ധിയോടെയും ഐശ്വര്യത്തോടെയും മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള എല്ലാ വസ്തുക്കളെയും ചേര്‍ത്ത് പറയുന്നതാണ് വിത്തമെന്ന വാക്ക്. മഹാകുബേരയാഗം നടത്തിയാല്‍ ജീവിത സമൃദ്ധിക്കാവശ്യമായതെല്ലാം മഹാദേവനും കുബേരനും നല്‍കി അനുഗ്രഹിക്കുമെന്നാണ് സങ്കല്പം. ഈ യാഗത്തിന് നിദാനമായൊരു കഥയുണ്ട്.  

ബ്രഹ്മാവിനെ തപസ്സു ചെയ്ത്  ദിക്പാലകത്വം നേടിയെടുത്ത കുബേരന്‍ താമസിച്ചിരുന്നത് ലങ്കാപുരിയിലായിരുന്നു. സ്വര്‍ണ്ണ നിര്‍മിതമായിരുന്നു ലങ്കാപുരി. കുബേരന്റെ സഹോദരനായിരുന്നു രാവണന്‍. ഒരിക്കല്‍ രാവണന്‍, പുഷ്പകവിമാനമുള്‍പ്പെടെ കുബേരന്റെ സ്വത്തുക്കളെല്ലാം കൈക്കലാക്കി കുബേരനെ ലങ്കയില്‍ നിന്ന് പുറത്താക്കി.  എല്ലാം നഷ്ടപ്പെട്ട കുബേരന്‍ അതത്രയും തിരികെ കിട്ടുന്നതിനും കൂടുതല്‍ കരുത്തനായി ജീവിക്കുന്നതിനും ലക്ഷ്യമിട്ട് സരസ്വതീ നദിയുടെ തീരത്ത് മഹായാഗം നടത്തി. (ഈ സ്ഥലം പിന്നീട് കുബേര തീര്‍ത്ഥം എന്നറിയപ്പെട്ടു). യാഗത്തില്‍ സംപ്രീതനായ മഹാദേവന്‍, കുബേരനെ അളകാപുരിയുടെയും മറ്റനേകം നിധികളുടെയും അധിപനാക്കി യക്ഷരാജാവായി പട്ടാഭിഷേകം ചെയ്തു. സര്‍വതും നഷ്ടമായ കുബേരന് സര്‍വൈശ്വര്യങ്ങളും തിരികെ നല്‍കിയ കുബേരയാഗം ധനാഭിവൃദ്ധിക്കായി  പിന്നീടും ഭാരതത്തില്‍ തുടര്‍ന്നു പോന്നു. കാലാന്തരത്തില്‍ അത് വിസ്മൃതിയിലാണ്ടു.  

പൂജകളുടെയും യാഗങ്ങളുടെയും അധീശത്വം ഭൗതിക ജീവിതത്തോട് വിരക്തിയുള്ള സംന്യാസി സമൂഹത്തില്‍ ഒതുങ്ങിയതോടെ മഹാകുബേരയാഗം കാലഹരണപ്പെട്ടു എന്നു കരുതാവുന്നതാണ്. ഇതേക്കുറിച്ചുള്ള അറിവുകള്‍ സംന്യാസിമാരിലേക്ക് എത്തിയതെങ്ങനെയെന്ന്  പുരാണങ്ങള്‍ പറയുന്നുണ്ട്. ബ്രഹ്മാവാണ് വേദങ്ങളെ ബൃഹസ്പതിക്ക് ഉപദേശിച്ചത്. ബൃഹസ്പതി അത് ഇന്ദ്രനും ഇന്ദ്രന്‍ ഭരദ്വാജനും ഭരദ്വാജന്‍ ഋഷിമാര്‍ക്കും ഉപദേശിച്ചു.  പുരാതന കാലം മുതല്‍ സാമ്പത്തികമായി ഉന്നതശ്രേണിയിലായിരുന്നു ഭാരതം. സ്വര്‍ണം കൊണ്ടുള്ള രമ്യഹര്‍മ്യങ്ങള്‍ ഇവിടെയുയായിരുന്നതായി വിദേശസഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിവിശിഷ്ടമായ കോഹിനൂര്‍ രത്‌നം ഭാരതത്തിന്റെ സ്വത്തായിരുന്നു. കാലക്രമേണ ഭാരതത്തിന്റെ സാമ്പത്തികാവസ്ഥ ദുര്‍ബലമായി.  അതിനെ മറികടക്കാന്‍, ഭാരതീയരുടെ ഈ ദുരവസ്ഥ മാറാന്‍ പൗരാണികമായ ആ അനുഷ്ഠാന വഴിയിലേക്ക് തിരികെപോകേണ്ടിയിരിക്കുന്നു. അതുകൊണ്ടാവാം മഹാകുബേര യാഗം പുനര്‍ജനിയുടെ പാതയിലാണിപ്പോള്‍.

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.