Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായുടെ ഈ നീക്കം യുപിയില്‍ നിര്‍ണ്ണായകമായി; കര്‍ഷകരായ ജാട്ടുകളെ താമരയിലെത്തിച്ചത് ഷാ; കര്‍ഷകസമരത്തെ അതിജീവിച്ച് ബിജെപി

യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗിയേയും മോദിയേയും പുകഴ്‌ത്തുമ്പോള്‍ തന്നെ രാഷ്‌ട്രീയ ചാണക്യനായ അമിത്ഷായുടെ വലിയൊരു നീക്കമാണ് കര്‍ഷകരെ വീണ്ടും താമരയിലെത്തിച്ചതെന്ന് വിലയിരുത്തല്‍. കര്‍ഷകരോഷം നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷപാര്‍ട്ടികളും മോദിവിരുദ്ധമാധ്യമങ്ങളും കൊട്ടിഘോഷിച്ച ഇടങ്ങളിലെല്ലാം ബിജെപിക്ക് ക്ഷീണമുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 07:47 pm IST
in India

ലഖ്‌നോ: യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗിയേയും മോദിയേയും പുകഴ്‌ത്തുമ്പോള്‍ തന്നെ രാഷ്‌ട്രീയ ചാണക്യനായ അമിത്ഷായുടെ വലിയൊരു നീക്കമാണ് കര്‍ഷകരെ വീണ്ടും താമരയിലെത്തിച്ചതെന്ന് വിലയിരുത്തല്‍. കര്‍ഷകരോഷം നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷപാര്‍ട്ടികളും മോദിവിരുദ്ധമാധ്യമങ്ങളും കൊട്ടിഘോഷിച്ച ഇടങ്ങളിലെല്ലാം ബിജെപിക്ക് ക്ഷീണമുണ്ടായില്ല.

75 ശതമാനം കര്‍ഷകരുള്ള മേഖലയില്‍ ബിജെപിയുടെ വോട്ട് ശതമാനം 2017നെ അപേക്ഷിച്ച് 4.1 ശതമാനം വര്‍ധിച്ചു. 55 മുതല്‍ 75 ശതമാനം വരെ കര്‍ഷകരുള്ള മേഖലയില്‍ ബിജെപി വോട്ട് 1.9 ശതമാനം ഉയര്‍ന്നു. 40 മുതല്‍ 55 ശതമാനം വരെ കര്‍ഷകരുള്ള മേഖലയില്‍ വോട്ട് ശതമാനം 2.2 ശതമാനവും 40 ശതമാനത്തില്‍ താഴെ കര്‍ഷകരുള്ള മേഖലയില്‍ ബിജെപിയുടെ വോട്ട് ശതമാനം 4.5 ശതമാനവും വര്‍ധിച്ചു. അങ്ങിനെ ബിജെപിയുടെ പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് കോട്ട തകര്‍ക്കാനുള്ള സമാജ് വാദി പാര്‍ട്ടിയുടെയും സഖ്യകക്ഷിയായ രാഷ്‌ട്രീയ ലോക് ദളിന്റെയും ശ്രമം പരാജയപ്പെട്ടു.  

ഈയൊരു മാറ്റത്തിന് പിന്നില്‍ അമിത് ഷാ നടത്തിയ നീക്കം നിര്‍ണ്ണായകമായെന്ന് കരുതുന്നു. 2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ കൈവിടാത്ത ജാട്ടുകള്‍ കര്‍ഷകസമരത്തെ തുടര്‍ന്നാണ് ബിജെപിയുമായി അകന്നത്. കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ പ്രമുഖ ജാട്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടഞ്ഞു നില്‍ക്കുന്ന കര്‍ഷകരെ അനുനയിപ്പിക്കാനാണ് അമിത് ഷാ നേരിട്ടെത്തിയത്. ബിജെപി എംപി പര്‍വേഷ് വര്‍മ്മയുടെ വീട്ടിലായിരുന്നു ഈ കൂടിക്കാഴ്ച. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനും യുപി മന്ത്രി ഭൂപേന്ദ്ര ചൗധരിയും മുതിര്‍ന്ന നേതാക്കളും സന്നിഹിതരായിരുന്നു.

അന്ന് അമിത് ഷാ വൈകാരികമായ ഒരു ലഘുപ്രസംഗം തന്നെ നടത്തി. ജാട്ട് നേതാക്കളുടെ ഹൃദയം അലിയിക്കുന്നതായിരുന്നു ഈ പ്രസംഗം. ‘ബിജെപി രാജ്യത്തിനായി ചിന്തിക്കുന്നതുപോലെ ജാട്ടുകള്‍ അവരെ കുറിച്ച് മാത്രമല്ല ചിന്തിക്കുന്നത്. ജാട്ടുകളും ബിജെപിയും കര്‍ഷകരുടെ താല്‍പര്യത്തിനായി പ്രവര്‍ത്തിക്കുന്നു. ജാട്ടുകളും ബിജെപിയും രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നു. ചിലപ്പോള്‍ ഞങ്ങള്‍ നിങ്ങളെ ചെവിക്കൊണ്ടില്ലെങ്കില്‍ പോലും ഞങ്ങള്‍ സമീപിച്ചപ്പോഴെല്ലാം ജാട്ട് സമൂഹം ഞങ്ങള്‍ക്ക് വോട്ട് നല്‍കിയിട്ടുണ്ട’- ഇങ്ങിനെ പോകുന്നു ഷായുടെ പ്രസംഗം.

കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധത്തെ ജാട്ട് സമൂഹം പിന്തുണച്ചിരുന്നു. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പില്‍ ജാട്ടുകള്‍ ബിജെപിയെ കൈവിടുമോ എന്ന ആശങ്ക പരിഹരിക്കാനാണ് അമിത് ഷാ തന്നെ നേരിട്ട് എത്തിയത്. തെരഞ്ഞെടുപ്പ് ഈഗോ കാട്ടാനുള്ള വേദിയല്ല, പകരം ലക്ഷ്യം സാധിക്കാനുള്ള തന്ത്രങ്ങളുടെ നാളുകളാണെന്ന് അമിത് ഷായ്‌ക്ക് വ്യക്തമായി അറിയാം. ‘ജാട്ടുകള്‍ മുഗളന്മാരോട് യുദ്ധം ചെയ്തു. ഞങ്ങളുടെ പോരാടുകയാണ്’- ജാട്ടുകളുടെ പഴയ ചരിത്രത്തിലെ മിന്നുന്ന അധ്യായം ഓര്‍മ്മിപ്പിച്ച് കൊണ്ട് അമിത് ഷാ പറഞ്ഞു.

ഇനി ജാട്ടുകാര്‍ക്ക് ബിജെപി സര്‍ക്കാര്‍ ചെയ്ത നേട്ടങ്ങള്‍ പ്രസംഗത്തില്‍ അമിത് ഷാ എണ്ണിയെണ്ണിപ്പറഞ്ഞു.

‘ഞങ്ങള്‍ കുറച്ച് കാര്യങ്ങള്‍ ജാട്ടുകള്‍ക്ക് ചെയ്തിട്ടുണ്ട്. എന്താണെന്ന് പറയട്ടെ…പട്ടാളക്കാര്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ചോദിച്ചു. ഞങ്ങള്‍ കൊടുത്തു. ഞങ്ങള്‍ മൂന്ന് ജാട്ട് ഗവര്‍ണര്‍മാരെയും 9 എംപിമാരെയും നിയമിച്ചു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 കാരണം 40,000 പേര്‍ മരിച്ചു. മോദി അത് വലിച്ചെറിഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കര്‍ഷകരുടെ 36,000 കോടിയിലധികം വായ്‌പകള്‍ എഴുതിത്തള്ളി. കര്‍ഷകരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇനിയും ചെയ്യും. ബിജെപിക്കും മോദിക്കും അല്ലാതെ ആര്‍ക്കാണ് രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയുക? ‘- അമിത് ഷാ അഭിപ്രായപ്പെട്ടു.

ഈ പ്രസംഗവും കൂടിക്കാഴ്ചയും ബിജെപിക്കും കര്‍ഷകര്ക്കുമിടയിലുള്ള തെറ്റിദ്ധാരണ ഉരുക്കിക്കളഞ്ഞു. അതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.  

Tags: കര്‍ഷക സമരംയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022ബിജെപി വീണ്ടുംകര്‍ഷകര്‍യോഗി വീണ്ടുംയോഗി ആദിത്യനാഥ്ജാട്ട് സമുദായംയോഗംbjpഉത്തര്‍പ്രദേശ്അമിത് ഷാupകാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

Kerala

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.