Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉക്രൈനിലെ റഷ്യക്കാരെ തുടച്ചുനീക്കുന്ന അതിക്രൂരരായ നാസികള്‍; അവരെ ഇല്ലായ്മ ചെയ്യാനിറങ്ങിയ പുടിനെ പൂര്‍ണ്ണമായും വിമര്‍ശിക്കാനാവുമോ?

റഷ്യന്‍ വംശജര്‍ അനുഭവിച്ചുവന്നിരുന്ന പീഢനങ്ങളെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ നിശ്ശബ്ദത പുലര്‍ത്തുകയാണെന്ന് റഷ്യ ആരോപിക്കുന്നു. ഉക്രൈനിലെ നാസി പ്രശ്‌നത്തെ ഇല്ലായ്മ ചെയ്യാനാണ് ആക്രമണമെന്ന് യുദ്ധം തുടങ്ങുമ്പോള്‍ പുടിന്‍ പ്രസ്താവിച്ചിരുന്നു.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Mar 7, 2022, 07:07 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

മോസ്‌കോ: പാശ്ചാത്യരാഷ്‌ട്രങ്ങളും അവരുടെ മാധ്യമശൃംഖലകളും ചേര്‍ന്ന് റഷ്യന്‍ പ്രസിഡന്‍റ് പുടിനെ അന്താരാഷ്‌ട്ര യുദ്ധഭീകരനായി ചിത്രീകരിക്കുകയാണ്. അതേ വിദേശമാധ്യമശൃംഖലകള്‍  ഉക്രൈന്‍ നേതൃത്വത്തിനും പ്രസിഡന്‍റ് സെലന്‍സ്‌കിയ്‌ക്കും മീതെ പ്രശംസ വാരിക്കോരി ചൊരിയുകയാണ്.

മോസ്‌കോയും നാറ്റോയും തമ്മിലുള്ള അതിതീവ്ര ഏറ്റുമുട്ടുലിനിടയിലാണ് റഷ്യ ഉക്രൈനെ ആക്രമിക്കുന്നത്. നാറ്റോ കിഴക്കന്‍ യൂറോപ്പില്‍ ഉക്രൈനെക്കൂടി ചേര്‍ത്ത് അവരുടെ സാമ്രാജ്യം വിപുലീകരിക്കും എന്ന ഭീഷണിയായിരുന്നു റഷ്യയെ യുദ്ധത്തിന് പ്രേരിപ്പിച്ചത്. അതേ സമയം ഉക്രൈനിലെ റഷ്യന്‍ വംശജര്‍ അനുഭവിച്ചുവന്നിരുന്ന പീഢനങ്ങളെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ നിശ്ശബ്ദത പുലര്‍ത്തുകയാണെന്ന് റഷ്യ ആരോപിക്കുന്നു. 

‘യുദ്ധം നാസിപ്രവണതകള്‍ ഇല്ലായ്മ ചെയ്യാന്‍’

ഉക്രൈനിലെ നാസി പ്രശ്‌നത്തെ ഇല്ലായ്മ ചെയ്യാനാണ് ആക്രമണമെന്ന് യുദ്ധം തുടങ്ങുമ്പോള്‍ പുടിന്‍ പ്രസ്താവിച്ചിരുന്നു. കുറച്ചുവര്‍ഷങ്ങളായി നവ നാസിസം എന്ന ചിന്താഗതി ഉക്രൈന്‍ മനസാക്ഷിയില്‍ രൂഢമൂലമാവാന്‍ തുടങ്ങിയിരുന്നു. ഇതിന് ഉക്രൈന്‍ സര്‍ക്കാരിന്റെ പ്രോത്സാഹനവും കിട്ടി. ഇത് സ്വാഭാവികമായും റഷ്യയില്‍ ആശങ്കയുണ്ടാക്കി. യുദ്ധം തുടങ്ങിയ ദിവസത്തെ പുടിന്റെ പ്രസംഗത്തില്‍ പറഞ്ഞ ഒരു വാചകം ശ്രദ്ധേയമാണ്: ‘ഈ യുദ്ധം നാസിപ്രവണതകള്‍ ഇല്ലായ്മ ചെയ്യാനാണ്’. എന്നാല്‍ യൂറോപ്പും അമേരിക്കയും എല്ലാം ഈ വാചകം കണ്ടില്ലെന്ന് നടിച്ചു. ‘ഉക്രൈന്റെ സൈനികശക്തിയെ ഇല്ലായ്മ ചെയ്യാനും കൂടിയാണ്  ഈ യുദ്ധം. റഷ്യക്കാര്‍ ഉള്‍പ്പെടെ സമാധാനപ്രിയരായ ജനങ്ങള്‍ക്ക് നേരെ ഈ സര്‍ക്കാര്‍ നിരവധി രക്തരൂക്ഷിതമായ കുറ്റകൃത്യങ്ങള്‍ ചെയ്തു. ‘- പുടിന്‍ തന്റെ പ്രസംഗത്തില്‍ യുദ്ധത്തിന്റെ കാരണം വിശദീകരിക്കുന്നു.

എന്നാല്‍ ഉക്രൈന്റെ കൈകഴുകാനുള്ള ശ്രമത്തിന്റെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങളും അവരുടെ മാധ്യമശൃംഖലകളും ഈ യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചു. ഈ റഷ്യന്‍ ആശങ്കകള്‍ അവര്‍ ഒളിച്ചുവെക്കാന്‍ നോക്കി. പകരം പുടിനുമേല്‍ എല്ലാ കുറ്റങ്ങളും ചാര്‍ത്തിക്കൊടുത്തു. ചരിത്രപരമായ തെറ്റുകളെ തിരുത്താനുള്ള ആഗ്രഹമാണ് പുടിനെ നയിക്കുന്നതെന്ന് അവര്‍ പറഞ്ഞുപ്രചരിപ്പിച്ചു.

 നവനാസിസംഘടന, അസൊവ് പ്രസ്ഥാനം

പാശ്ചാത്യരാഷ്‌ട്രങ്ങള്‍ അടിച്ചേല്‍പിച്ച ചരിത്രപരമായ തെറ്റുകള്‍ തിരുത്തുക എന്നതില്‍ പ്രത്യേക താല്‍പര്യം പുടിനുണ്ട് എന്നത് നേരാണ്. എന്നാല്‍ ഇത് പ്രശ്‌നത്തിന്റെ ഒരു വശം മാത്രമാണ്. അപ്പോഴും ഉക്രൈനില്‍ വേരാഴ്‌ത്തുന്ന നവനാസിസപ്രവണതകളെക്കുറിച്ച് ആരും മിണ്ടുന്നേയില്ല. നവനാസികള്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ചില ഘട്ടത്തില്‍ ഭീഷണിപ്പെടുത്തലും മറ്റു ചില ഘട്ടങ്ങളില്‍ അക്രമവും നടത്തുകയാണ്. അതും ഉക്രൈന്‍ സര്‍ക്കാരിന്റെ ആശീര്‍വ്വാദത്തോടെ.

അത്തരത്തിലുള്ള അനേകം നവനാസിസംഘടനകളില്‍ ഒന്നാണ് അസൊവ് പ്രസ്ഥാനം. ഏകദേശം 30ഓളം നവനാസി ഗ്രൂപ്പുകള്‍ ഉക്രൈനിലുണ്ട്. ഇതില്‍ പ്രബലരായ ഒരു ഗ്രൂപ്പാണ് അസൊവ് പോരാളികള്‍. റഷ്യക്കാരെ തെരഞ്ഞുപിടിച്ച് കൊന്നുകളയുന്നവരാണ് അസൊവ് പോരാളികള്‍. ഇതിന് ഇവര്‍ക്ക് യുഎസ് ഉള്‍പ്പെടെയുള്ള  പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും നല്ല രീതിയില്‍ ധനസഹായവും ലഭിക്കുന്നതായി പറയുന്നു. റഷ്യന്‍ അനുകൂല സംഘടനകളെയും പ്രവര്‍ത്തകരെയും ഉന്‍മൂലനം ചെയ്യുന്നതില്‍ മുഴുകുന്നവരാണ് നവനാസി സംഘങ്ങള്‍. റസ്സോ ഫോബിയ (അഥവാ റഷ്യയോടും റഷ്യക്കാരോടും ഉള്ള ഭീതി) അതാണ് നവനാസികള്‍ ഉക്രൈന്‍കാരില്‍ വളര്‍ത്തുന്നത്. 

പന്നിമാംസത്തില്‍ മുക്കിയ വെടിയുണ്ട

യുദ്ധമുഖത്ത് അതിക്രൂരമായ തന്ത്രങ്ങള്‍ പയറ്റുന്നവരാണ് അസൊവ് പോരാളികള്‍. കഴിഞ്ഞ ദിവസം പുടിന്‍ ഉക്രൈനിലേക്ക് പറഞ്ഞയച്ച ചെചെന്‍ തീവ്രവാദികളെ പന്നിമാംസത്തില്‍ മുക്കിയ വെടിയുണ്ട കൊണ്ട് നേരിട്ടവരാണ് അസൊവ് ഗ്രൂപ്പുകള്‍. ചെചന്‍ പടയാളികള്‍ മുസ്ലിങ്ങളാണ്. അവര്‍ക്ക് ഹറാമായ പന്നിക്കൊഴുപ്പ് വെടിയുണ്ടയില്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ യുദ്ധമുഖത്ത് നിന്നും ഓടിപ്പൊയ്‌ക്കൊള്ളും എന്നാണ് അസൊവ് പോരാളികള്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ ഉക്രൈന്റെ നാഷണല്‍ ഗാര്‍ഡ് എന്ന സൈന്യത്തിന്റെ ഭാഗമാണ് നവനാസി സംഘമായ അസൊവ്ബറ്റാലിയന്‍. 2014ല്‍ ആണ് സ്വയം സന്നദ്ധസേവന സംഘമായി അസൊവ് ബറ്റാലിയന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നാസി വിശ്വാസങ്ങളില്‍ നിന്നാണ് ഇവര്‍ പ്രചോദനം നേടുന്നത്. ഹിറ്റ്‌ലറുടെ കാലത്ത് നാസികള്‍ ധരിച്ച പല പ്രതീകങ്ങളും ഇവരും ധരിയ്‌ക്കുന്നുണ്ട്. ആന്‍ഡ്രി ബിലെറ്റ്‌സ്‌കിയാണ് ഈ ഗ്രൂപ്പിന്റെ നേതാവ്. തങ്ങളുടെ നിലനില്‍പിന് വേണ്ടിയുള്ള അന്തിമപോരാട്ടത്തില്‍ ലോകത്തിലെ വെളുത്ത വംശജരെ മുന്നോട്ട് നയിക്കുന്നവരാണ് അസൊവ് ബറ്റാലിയന്‍.:’നാസികളുടെ ചിഹ്നങ്ങളായ വുള്‍ഫ്‌സേഞ്ചലും സൊന്നെന്‍ റാഡും ആണ് നവനാസികള്‍ അണിയുന്ന രണ്ട് ചിഹന്ങ്ങള്‍.

 നാസി വിശ്വാസസംഹിതകള്‍ വീണ്ടും ശക്തമാവുമ്പോള്‍

ഇത്തരത്തിലുള്ള അസൊവ് ബറ്റാലിയനുകളും മറ്റ് നവനാസികളും ലോകത്തിലെ ജനാധിപത്യത്തിന് ഭീഷണിയാണ്. സ്വയം ഉന്നതകുലജാതര്‍ എന്നാണ് നവനാസികള്‍ സ്വയം കരുതുന്നത്. വെളുത്ത വംശജരുടെ ഒരു ലോകം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. ഉക്രൈനില്‍ കാപ്പിനിറമുള്ള ഇന്ത്യക്കാരെ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അത് ഈ നവനാസികള്‍ തന്നെയാണ്. ലോകത്തിലെ മറ്റെല്ലാം രണ്ടാംകിട എന്ന ഇവരുടെ വിശ്വാസം അസഹിഷ്ണത തന്നെയാണ്. ഉക്രൈനിലെ ഈ നവനാസി പ്രവണതകളെ മറച്ചുവെച്ച പാശ്ചാത്യകപടനാട്യത്തിനെതിരായിരുന്നു പുടിന്റെ യുദ്ധം. ഉക്രൈനിലെ റഷ്യന്‍ ആക്രമണം അപലപിക്കപ്പെടേണ്ടതുതന്നെ. എട്ട് ദശകങ്ങള്‍ക്ക് മുന്‍പ് ലോകത്തെ ഒരു ലോകമഹായുദ്ധത്തിലേക്ക് നയിച്ച നാസി വിശ്വാസസംഹിതകള്‍ വീണ്ടും ശക്തമാവുമ്പോള്‍ അതിനെ ഇല്ലാതാക്കേണ്ടതും കാലത്തിന്റെ ആവശ്യമല്ലേ? അതല്ലേ പുടിനും ചെയ്തത്.

Tags: റഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinഉക്രൈന്‍ യുദ്ധംഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിചെചെന്‍ സേനചെചെന്‍ മരണ സ്‌ക്വാഡ്അസൊവ് പോരാളികള്‍നവനാസികള്‍Ukraineയുദ്ധം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രെയ്ൻ നഗരങ്ങളിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകൾ ; കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് മൂന്ന് പേർ : യുഎസിനോട് ഇടപെടാൻ അപേക്ഷിച്ച് സെലൻസ്കി

World

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

World

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

World

ഓപ്പറേഷൻ സ്പൈഡർ വെബ്ബിന് പ്രതികാരം ചെയ്ത് റഷ്യ : ഉക്രെയ്‌നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മാരകമായ ആക്രമണം

World

‘ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്’ : ഉക്രെയ്നിന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ ബോംബർ വിമാനങ്ങൾ കത്തിയരിഞ്ഞപ്പോൾ

പുതിയ വാര്‍ത്തകള്‍

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies