Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവല്ലം കസ്റ്റഡിമരണം: പോലീസ് കംപ്ലെയിന്റ് അതോറിറ്റി പരിശോധന നടത്തി

തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചെന്ന പരാതിയിലാണ് സുരേഷ് ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിലിരിക്കെ ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പ്രതിയായ സുരേഷ് മരിച്ചു. പോലീസ് മര്‍ദിച്ചുകൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2022, 07:25 pm IST
in Kerala

തിരുവനന്തപുരം: തിരുവല്ലം സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. സബ് കളക്ടറുടെയും മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഇന്‍ക്വസ്റ്റിന് ശേഷമാണ് സുരേഷിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുേമാര്‍ട്ടം നടത്തിയത്. ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം വീട്ടുവളപ്പില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് ശാന്തികവാടത്തില്‍ സംസ്‌കരിച്ചത്.

തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചെന്ന പരാതിയിലാണ് സുരേഷ് ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിലിരിക്കെ ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പ്രതിയായ സുരേഷ് മരിച്ചു. പോലീസ് മര്‍ദിച്ചുകൊലപ്പെടുത്തിയെന്നാണ്  ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.  

പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍ ഇന്നലെ തിരുവല്ലം പോലീസ് സ്‌റ്റേഷനില്‍ സന്ദര്‍ശനം നടത്തി. പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ അദ്ദേഹം ഉദ്യോഗസ്ഥരുടെ മൊഴിയും ശേഖരിച്ചു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയുടെ മരണവുമായി ബന്ധപ്പെട്ട്  പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റേഷനില്‍ പരിശോധന നടത്തിയതെന്നും പരാതി ലഭിക്കാത്തതിനാല്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റേഷനിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട രണ്ടു കേസുകളും പരിശോധിക്കുകയാണ്. സ്ത്രീ നല്‍കിയ പരാതിയും പ്രതിയുടെ മരണവുമായി അതിന് ബന്ധമുണ്ടെന്ന പരാതിയും പരിശോധിക്കും. പ്രതിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചതായും പക്ഷേ അത് ഇപ്പാള്‍ വെളിപ്പെടുത്താനാകില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

അതേസമയം സുരേഷിനൊപ്പം പിടിയിലായ നാലു പ്രതികളെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും സ്‌റ്റേഷന് മുമ്പില്‍ ഞായറാഴ്ച രാത്രി ഏറെ വൈകിയും പ്രതിഷേധിച്ചു. ഇതോടെ ഓണ്‍ലൈനായി പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികളായ ബിജു, രാജേഷ്, രാജേഷ് കുമാര്‍, വിനീത് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയതോടെ എസ്‌ഐ ബിപിന്‍ പ്രകാശിനെ സ്ഥലം മാറ്റിയ വിവരം ഡിസിപി  അങ്കിത് അശോക് അറിയിച്ചു. തുടര്‍ന്നാണ് നാട്ടുകാര്‍ സ്‌റ്റേഷനു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചത്.

നെഞ്ചുവേദനയെ തുടര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സുരേഷിനെ പോലീസ് മര്‍ദിച്ചെന്ന് ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തിരുവല്ലത്ത് നടന്ന കസ്റ്റഡി മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണെന്നും ആഭ്യന്തര വകുപ്പ് പിരിച്ചുവിടുന്നതാണ് നല്ലതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

അന്വേഷണം ക്രൈംബ്രാഞ്ചിന്

കോവളം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അസി.കമ്മീഷണര്‍ ബി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സുരേഷിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Tags: കേരള പോലീസ്Thiruvallamകസ്റ്റഡി മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവല്ലം വാര്‍ഡില്‍ നടന്ന ജനസദസില്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എസ് മധുസുദനന്‍ നായര്‍ സംസാരിക്കുന്നു
Thiruvananthapuram

തീര്‍ത്ഥഘട്ടം മലിനമാകാതിരിക്കാന്‍ നടപടി വേണം

Kerala

ഡെപ്യൂട്ടി മേയറുടെ ഗുണ്ടായിസം വീണ്ടും; തിരുവല്ലം സോണല്‍ ഓഫീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചു, അപമാനിതനായത് സത്യസന്ധനായ ഉദ്യോഗസ്ഥൻ

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.