Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്ര വിഹിതം നാലരയിരട്ടി കൂട്ടിയിട്ടും കേരളത്തില്‍ ജല്‍ജീവന്‍ മിഷന് ‘ജീവനില്ല’; കേരളത്തിന് ഈ വര്‍ഷം നല്‍കിയത് 1804.59 കോടി രൂപ

പദ്ധതിച്ചെലവിന്റെ 50 ശതമാനവും കേന്ദ്രമാണ് നല്കുന്നത്. 25 ശതമാനം അതത് സംസ്ഥാനങ്ങളും 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളും 10 ശതമാനം ഗുണഭോക്താവും മുടക്കണം. 2021 - 2022ല്‍ കേരളത്തിനുള്ള ധനസഹായം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടിയിട്ടുണ്ട്. മുന്‍വര്‍ഷം 404.24 കോടി അനുവദിച്ചു

Janmabhumi Online by Janmabhumi Online
Feb 18, 2022, 07:19 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത അനാസ്ഥ. കേന്ദ്രം കേരളത്തിനുള്ള വിഹിതം നാലര ഇരട്ടിയാക്കിയിട്ടും പദ്ധതി ഇഴയുകയാണെന്ന് പലയിടങ്ങളിലും ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. കേരള വാട്ടര്‍ അതോറിറ്റിയാണ് ജല്‍ജീവന്‍ മിഷന്‍ നടപ്പാക്കുന്നത്.  

പദ്ധതിച്ചെലവിന്റെ 50 ശതമാനവും കേന്ദ്രമാണ് നല്കുന്നത്. 25 ശതമാനം അതത് സംസ്ഥാനങ്ങളും 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളും 10 ശതമാനം ഗുണഭോക്താവും മുടക്കണം. 2021 – 2022ല്‍ കേരളത്തിനുള്ള ധനസഹായം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടിയിട്ടുണ്ട്. മുന്‍വര്‍ഷം 404.24  കോടി അനുവദിച്ചു. ഈ വര്‍ഷം നാലരയിരട്ടിയാക്കി, 1804.59 കോടി. പദ്ധതി നടപ്പാക്കുന്നതിന് കേരളത്തിനു കേന്ദ്രം എല്ലാ സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ വാട്ടര്‍ അതോറിറ്റിക്കും കേരള സര്‍ക്കാരിനും അനക്കമില്ല.

ജല്‍ജീവന്‍ മിഷന്‍ തുടങ്ങുന്ന 2019 ആഗസ്ത് 15 വരെ 67.14 ലക്ഷം വീടുകളില്‍ 16.64 ലക്ഷത്തില്‍ (24.78 ശതമാനം) മാത്രമാണ് വെള്ളം ലഭിച്ചിരുന്നത്. രണ്ടര വര്‍ഷം കൊണ്ട് 6.36 ലക്ഷം വീടുകളില്‍ കൂടിയേ എത്തിക്കാനായുള്ളൂ. വര്‍ധന 10 ശതമാനം. ദേശീയ ശരാശരി വര്‍ധന 22 ശതമാനമായിരിക്കേയാണിത്.

രണ്ടര വര്‍ഷം കൊണ്ട് ഇനിയും 44.14 ലക്ഷം വീടുകളില്‍ കൂടി വെള്ളം ലഭിക്കേണ്ടതുണ്ട്. 2021-22ല്‍ 29.37 ലക്ഷം, 2022-23ല്‍ 6.68 ലക്ഷം, 2023-24ല്‍ 5.54 ലക്ഷം വീടുകളില്‍ വെള്ളമെത്തിക്കുമെന്നാണ് സംസ്ഥാനം കേന്ദ്രത്തിനു നല്കിയ ഉറപ്പ്. അതു പാഴ്‌വാക്കായി. 2021-22ല്‍ 4.04 ലക്ഷം വീടുകളിലാണ് വെള്ളമെത്തിച്ചത്. ലക്ഷ്യം 29.37 ലക്ഷമായിരുന്നു.

കേരളത്തിന്റെ മെല്ലെപ്പോക്കില്‍ കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആശങ്ക അറിയിച്ചു. പദ്ധതി പുനരവലോകനം ചെയ്ത് വേഗത്തിലാക്കാന്‍  നിര്‍ദേശിച്ച കേന്ദ്രമന്ത്രി, പദ്ധതികള്‍ക്ക്  വേഗത്തില്‍ അനുമതി നല്കാനും ടെന്‍ഡറുകള്‍ കാര്യക്ഷമമാക്കാനും മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതുവരെ പ്രയോജനമുണ്ടായിട്ടില്ലെന്നു മാത്രം.

Tags: keralaകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍ജല്‍ ജീവന്‍ മിഷന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പനെ തൊഴുതു, രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം ഉപരാഷ്‌ട്രപതി ദല്‍ഹിക്ക് മടങ്ങി

Kerala

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

Kerala

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

Kerala

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചു: വയനാട് സി പി എമ്മില്‍ പൊട്ടിത്തെറി

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിനെയും സഹനിര്‍മാതാക്കളെയും ചോദ്യംചെയ്ത് വിട്ടയച്ചു

സ്വകാര്യ ബസ് പണിമുടക്ക് : കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വാഹനങ്ങള്‍ക്ക് കേടുപാട്

തിരുവനന്തപുരം നഗരത്തിലൂടെ സഞ്ചരിച്ച ലോറിയില്‍ തീ പടര്‍ന്നത് ആശങ്കയ്‌ക്കിടയാക്കി

മദ്യപിച്ചു വാഹനമോടിച്ച് പിടിയിലായ പ്രതി പൊലീസുകാരന്റെ ഫോണുമായി കടന്നു, വീണ്ടും പിടികൂടിയത് റെയില്‍വേ പൊലീസ്

മുഹറം ഘോഷയാത്രയ്‌ക്കിടെ അക്രമം ; ‘ഹിന്ദു രാഷ്‌ട്ര’ ബാനർ കത്തിച്ച് ഇസ്ലാമിസ്റ്റുകൾ ; ബിലാസ്പൂരിൽ ക്ഷേത്രത്തിനു മുകളിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു

പനി ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധ ?

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, കൂട്ടയടി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളും മുന്‍ വിദ്യാര്‍ത്ഥികളും തമ്മില്‍

ഭാരതാംബയുടെ മുഖം സാരിയുടുത്ത സ്ത്രീയുടെതാവാൻ ഒരു പാട് കാരണങ്ങളുണ്ട് : സുഷമ സ്വരാജിന്റെ ചിത്രം പങ്ക് വച്ച് ഹരീഷ് പേരടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies