Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നെഹ്‌റുകുടുംബം ഗതികിട്ടാ പ്രേതങ്ങളാകും

ഉത്തര്‍പ്രദേശിലാണ് പ്രിയങ്കയുടെ കണ്ണ്. യുപി പിടിച്ചെടുക്കുമെന്നവര്‍ പറയുന്നു. തുടക്കത്തില്‍ ചതുഷ്‌ക്കോണ മത്സരമാണ് യുപിയിലെന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നതാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ യുപിയില്‍ ത്രികോണ മത്സരം മാത്രമെന്നാണ് വിവരം.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Feb 12, 2022, 05:48 am IST
in Article

അഞ്ചു സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഒന്നില്‍ പ്രിയങ്ക. മറ്റൊന്നില്‍ രാഹുല്‍. രണ്ടുപേരും ഗാന്ധിയുടെ പേരിലാണ് അറിയപ്പെടുന്നത്. ഇരുവര്‍ക്കും ഗാന്ധിയുമായി പുലബന്ധം പോലും ഇല്ല. എന്നാലും പേരിനൊപ്പം ചേര്‍ത്തെഴുതും ‘ഗാന്ധി’. ഗാന്ധിയുടെ പേര് ഉപയോഗിച്ചാലും കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ ഒരു പഴുതുമില്ല. നെഹ്‌റുവിന്റെ പേര് ഉരുവിട്ടാലും പിടിച്ചു നില്‍ക്കാന്‍ പോലും കഴിയുമെന്ന് തോന്നുന്നില്ല.

ഉത്തര്‍പ്രദേശിലാണ് പ്രിയങ്കയുടെ കണ്ണ്. യുപി പിടിച്ചെടുക്കുമെന്നവര്‍ പറയുന്നു. തുടക്കത്തില്‍ ചതുഷ്‌ക്കോണ മത്സരമാണ് യുപിയിലെന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നതാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ യുപിയില്‍ ത്രികോണ മത്സരം മാത്രമെന്നാണ് വിവരം. പ്രിയങ്കയുടെ ചില കോപ്രായങ്ങള്‍ കാണാനുണ്ടെന്നല്ലാതെ കോണ്‍ഗ്രസിന്റെ പ്രചാരണമോ പ്രവര്‍ത്തനമോ ഇല്ലെന്നുതന്നെ പറയാമെന്ന വിശേഷണമാണ് പുറത്തേക്കെത്തുന്നത്.

ജനങ്ങള്‍ക്കായി പോരാടുന്നത് ഞങ്ങളെന്നാണ് പ്രിയങ്കയുടെ ഭാഷ്യം. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഏറ്റെടുത്തു എന്നും അവകാശപ്പെടുന്നു. ജനകീയ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നിരന്തരം ബന്ധപ്പെടുകയാണെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. 30 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് 400 സീറ്റിലും മത്സരിക്കുകയാണത്രെ. അത്രയും സീറ്റിലെ കെട്ടിവച്ച കാശുപോലും പാഴാകുമെന്ന ഭീതിയിലാണവര്‍ എന്നു തോന്നുന്നു.  

രാഹുല്‍ ഏറ്റുപിടിച്ചത് പഞ്ചാബിനെയാണ്. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ അമര്‍ഷം പുകയുകയാണ്. ഇത്തവണ രണ്ടിടത്തും തോറ്റമ്പുമ്പോള്‍ നെഹ്‌റു കുടുംബം ഗതികിട്ടാ പ്രേതങ്ങളായി മാറുമെന്ന ആശങ്കയാണ് പരക്കെ.  

യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയത്തെയാണെന്ന് വ്യക്തമായി.  യോഗിയുടെ വിമര്‍ശനം കേരളത്തിനെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന്പറയുന്ന പിണറായി വിജയന്‍ പിന്നെന്തിനാണ് ചികിത്സയ്‌ക്കു വേണ്ടി അമേരിക്കയില്‍ പോയതെന്ന് പറയണം. സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്ന സര്‍ക്കാരാണ്‌കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലും സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഭീകരവാദത്തോട് ഇവിടുത്തെ സര്‍ക്കാരിന് മൃദുസമീപനമാണുള്ളത്. ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്ന സ്ഥലം കേരളമാണ്. പിണറായി വിജയന്‍ സര്‍ക്കാരാണ് ഭീകരവാദികള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത്.

കൊവിഡ് ടിപിആര്‍ 50 ശതമാനം വരെ എത്തിയ നാണക്കേട് ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളം. മരണ നിരക്കില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. മരണനിരക്ക് പൂഴ്‌ത്തിവെച്ച മനുഷ്യത്വ വിരുദ്ധമായ സംസ്ഥാന സര്‍ക്കാരാണിത്. സ്ത്രീപീഡന കേസിലും എസ്ടി-എസ്‌സി അതിക്രമങ്ങളിലും കേരളം നമ്പര്‍ വണ്ണാണ്. ആറുമണി വാര്‍ത്താസമ്മേളനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ വിമര്‍ശിക്കാറുള്ള പിണറായി വിജയന്‍ തിരിച്ച് വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ പ്രാദേശിക വികാരം കത്തിക്കുന്നത് ലജ്ജാകരമാണ്. സര്‍ക്കാര്‍ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.  ഉത്തര്‍ പ്രദേശ ്മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കള്ളക്കടത്തിന് ജയിലില്‍ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വര്‍ഗീയ ലഹള നടന്നിട്ടില്ല. ഒരാള്‍ പോലും പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്‌ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവന്‍ ജയിലിലടച്ചു. പിന്നെ ടിപിആര്‍ ഒരിക്കല്‍പോലും ഇരുപത്കടന്നിട്ടില്ല. ഒരു കൊവിഡ് മരണവും മറച്ചുവച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലുംഅമേരിക്കയില്‍ ചികിത്സക്കു പോയിട്ടില്ല. എല്ലാ ദിവസവും ആറു മണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ.  

യോഗി ആദിത്യനാഥിന്റെ പ്രയോഗം പിണറായി വിജയന് നന്നായി കൊണ്ടു എന്നുവേണം കരുതാന്‍. യുപി കേരളമായി മാറിയാല്‍ നല്ല വിദ്യാഭ്യാസവും ആരോഗ്യവുമുള്ള സംസ്ഥാനമാകുമെന്നാണ് പിണറായിയുടെ ഉറപ്പ്. ഒരു തവണ തെറ്റുപറ്റിയാല്‍ അത് തിരുത്താന്‍ അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവരും. ഏതായാലും കമ്മ്യുണിസ്റ്റുപാര്‍ട്ടികള്‍ യുപിയില്‍ ബിജെപിക്ക് വോട്ട് നല്‍കില്ലെന്നുറപ്പ്. കേരളത്തില്‍ 3.5 കോടി  ജനസംഖ്യയേയുള്ളൂ. യുപിയില്‍ അതിന്റെ ആറിരട്ടി ഉണ്ടെന്നോര്‍ക്കണം. അവിടെ ഒരാളെ പോലും ജയിപ്പിക്കാന്‍ കഴിയുന്ന ശക്തിയും സ്വാധീനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കില്ലെന്നാശ്വസിക്കാം.

Tags: congressകുടുംബംനെഹ്‌റുമറുപുറം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

പുതിയ വാര്‍ത്തകള്‍

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.