Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആശ്രമ ധര്‍മം മുറുകെ പിടിച്ച യോഗിവര്യന്‍

അടുത്തിടെ സമാധിയായ സ്വാമി നിത്യാനന്ദ സരസ്വതിയെ മൂന്നു പതിറ്റാണ്ട് കാലത്തെ ബന്ധമുള്ള സ്വരൂപാനന്ദ സരസ്വതി അനുസ്മരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 06:00 am IST
in Varadyam

സ്വരൂപാനന്ദ സരസ്വതി

കോട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലെ ശാസ്ത്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം 1993 ല്‍ ശിവാനന്ദാശ്രമത്തില്‍  എത്തിയ എനിക്ക് ആദ്യകാഴ്ചയില്‍ തന്നെ നിത്യാനന്ദ സ്വാമിയുമായി വല്ലാത്തൊരു ആത്മബന്ധം കൈവന്നു. ആത്മസാക്ഷാത്കാരത്തിന്റെ പാതയില്‍ താന്‍ എന്താണോ അന്വേഷിക്കുന്നത് അതിലേക്ക് നയിക്കാന്‍ യോഗ്യനായ ആളാണ് ഇദ്ദേഹം എന്ന് തോന്നി. സ്വാമിജിയുടെ ലാളിത്യവും  വ്യത്യസ്ത ചിന്തകളുമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.

ചങ്ങനാശ്ശേരി എസ്ബി കോളജില്‍ നിന്നും ബിരുദവും മുംബൈ ലോകോളേജില്‍ നിന്നും എല്‍എല്‍ബിയും  പൂര്‍ത്തിയാക്കിയ സ്വാമിജി കുറച്ചു കാലം മഹാരാഷ്‌ട്രയിലെ അക്കൗണ്ട് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായി ജോലി ചെയ്തു. പിന്നീട് യോഗയില്‍ ആകൃഷ്ടനായി ലോണാവാല അക്കാദമിയില്‍നിന്ന് യോഗ ഡിപ്ലോമ പൂര്‍ത്തിയാക്കി, അധികം താമസിയാതെ  കന്യാകുമാരിയിലെത്തി വിവേകാനന്ദ കേന്ദ്രത്തില്‍ യോഗ അധ്യാപകനായി സേവനം തുടങ്ങി. സംസ്‌കൃതം പഠിക്കാനായി സ്വാമി ജ്ഞാനാനന്ദസരസ്വതിയെ  സമീപിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. വിവേകാനന്ദ സ്വാമിയുടെ ജീവചരിത്രം വായിച്ചപ്പോള്‍ വന്ന വ്യക്തതയും ജ്ഞാനാനന്ദസരസ്വതിയുടെ       സത്സംഗവും ആണ് പരമമായ സുഖത്തിനുള്ള മാര്‍ഗം സന്യാസമാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. അങ്ങനെ ജ്ഞാനാനന്ദസരസ്വതിയില്‍ നിന്ന് ദീക്ഷ സ്വീകരിച്ച് സന്യാസത്തിലേക്ക് പ്രവേശിച്ചു. 1980-ലാണ് സ്വാമി കല്ലേക്കുളങ്ങര ശിവാനന്ദാശ്രമം അധിപതിയായി വന്നത്.

ഭാഗവതവും പതഞ്ജലി യോഗസൂത്രവുമെല്ലാം എന്നെ പരിശീലിപ്പിച്ചത് ഗുരുനാഥനാണ്. എന്തിനെക്കുറിച്ചും ഗ്രന്ഥങ്ങളുടെ സഹായമില്ലാതെ മറുപടി പറയുകയും ആധികാരികമായി യോഗ പഠിപ്പിക്കുകയും ചെയ്തിരുന്ന അദ്ദേഹം വേദാന്ത തത്വങ്ങള്‍ ജീവിതത്തില്‍ അനുഷ്ഠിക്കുവാന്‍ ശ്രദ്ധാലുവായിരുന്നു. ഒരിക്കലും ആവശ്യത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ആശ്രമത്തിലെ ഒരു ചെറിയ മുറിയിലായിരുന്നു സ്വാമിയുടെ ജീവിതാവസാനകാലം വരെയും അദ്ദേഹം കഴിഞ്ഞിരുന്നത്.  അവസാന കാലം വരെ നാമജപവും സ്വാധ്യായവും യോഗയും മുടക്കിയിരുന്നില്ല. ഭക്ഷണകാര്യത്തില്‍ അദ്ദേഹത്തിന്   പ്രത്യേക ചിട്ട ഉണ്ടായിരുന്നു. കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങളായി രാവിലെയും രാത്രിയും നേന്ത്ര പഴവും ഗോതമ്പ് കഞ്ഞിയും മാത്രമാണ് കഴിച്ചിരുന്നത്. യോഗ വിദ്യയില്‍ അഗ്രഗണ്യനായിരുന്ന സ്വാമി നിഗൂഢമായ പല യോഗ സിദ്ധികളുടെയും ഉടമയായിരുന്നു. ആരും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത ചില യോഗ വിദ്യകള്‍ അദ്ദേഹത്തോടൊപ്പം ഇല്ലാതായി.

ജിജ്ഞാസുക്കള്‍ക്ക് വിജ്ഞാനവും സനാതനധര്‍മ്മവും പകര്‍ന്നുനല്‍കിയ സ്വാമിജിക്ക് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഗുരു ജ്ഞാനാനന്ദ സരസ്വതിയുടെ സമാധി പീഠത്തിന് അരികില്‍ തന്നെയാണ് സമാധി ഒരുക്കിയത്. ആശ്രമത്തിലെ ആര്‍ഭാടങ്ങളില്‍ അല്ല, ആശ്രമധര്‍മ്മത്തെ മുറുകെ പിടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സ്വയം നന്നായാലേ എല്ലായിടത്തും നന്മ കാണാന്‍ കഴിയൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

Tags: Swamy Nithyananda Saraswathy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കൈലാസ’ രാജ്യ അധിപൻ സ്വാമി നിത്യാനന്ദ മരിച്ചെന്ന് വാർത്ത, ജീവത്യാഗം ചെയ്‌തെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ

Palakkad

ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയായ സ്വാമി നിത്യാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.