തിരുവനന്തപുരം: കെ ടി ജലീലിന്റെ ലോകായുക്ത വിമര്‍ശനത്തിലും തെളിഞ്ഞത് ‘വര്‍ഗീയത’ എന്ന ആരോപണം. തന്റെ മന്ത്രിപ്പണി പോയതില്‍, വിധി പ്രസ്താവിച്ച ലോകായുക്തയിലെ ജസ്റ്റിസ് സിറിയക് ജോസഫിനെ മാത്രം ആക്ഷേപിക്കുന്നതിലെ പക്ഷപാത നിലപാടാണ് വാര്‍ത്തയാകുന്നത്. നയതന്ത്ര ബാഗ് വഴിയുള്ള ഡോളര്‍, സ്വര്‍ണക്കടത്ത് കേസില്‍ ജലീലിനെതിരെ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ് ഒറ്റയ്ക്കായിരുന്നില്ല. ജസ്റ്റിസ് ഹാറുണ്‍ റാഷിദും ചേര്‍ന്നാണ് വിധി പ്രസ്താവം നടത്തിയത്. തുടര്‍ന്നാണ് ജലീലിന് രാജിവെക്കേണ്ടിവന്നത്.
രണ്ടു പേരേയും നിയമിച്ചത് പിണറായി വിജയന് സര്‍ക്കാറാണ്.ഇരുവരും നിയമനത്തിന് മുന്‍പ് ആരോപണ വിധേയരായവരും ആണ്. അഭയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ ജഡ്ജിയായിരുന്ന സിറിയക് ജോസഫ് ശ്രമിച്ചു എന്നത് പണ്ടേ കേട്ട ആരോപണമാണ്.. ഐസ്്ര്രകീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്ന തരത്തില്‍ വിധിപറഞ്ഞതിനുപകാര സ്മരണയായി സഹോദര ഭാര്യയ്ക്ക് വൈസ് ചാന്‍സലര്‍ പദവി നല്കി എന്നതാണ് സിറിയകിനെതിരെ ജലീല്‍ ഉന്നയിച്ച ആരോപണം.ആരോപണം ഉണ്ടായിരുന്നപ്പോള്‍ തന്നെയാണ് അദ്ദേഹത്തെ ജലീല്‍ കൂടി അംഗമായ മന്ത്രി സഭ ലോകായുക്ത ആക്കിയത്.
ഹാറുണ്‍ റഷീദും ജഡ്ജി ആയിരുന്നപ്പോള്‍ വിവാദങ്ങളില്‍ പെട്ടിരുന്നു.ഉമ്മന്‍ചാണ്ടിയുടെ ഗണ്മാന് സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കുന്ന അവസരത്തില്് ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന ഹാറുണ്‍ അല്‍ റഷീദ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് നടത്തിയത്. . ഇതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിനെ തുടര്‍ന്ന് രണ്ട് പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹാറുണിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ജസ്റ്റിസിന് എംഎല് എ ആയിരുന്ന ടി എന്‍ പ്രതാപന്റെ കത്തുവരെ എഴുതി.മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം, തലശ്ശേരിയില്‍ ബാര്‍ അസോസിയേഷനില്‍ വെച്ച് നടത്തിയ വിവാദ പ്രസംഗം, ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടതിനെതിരെ നടത്തിയ പരാമര്‍ശം, സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം തുടങ്ങി ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിന്റെ വിവാദ പ്രസ്താവനകള്‍ ഉള്‍പെടുത്തിയാണ് ചീഫ് ജസ്റ്റിസ് ് കത്ത് നല്‍കിയിരിക്കുന്നത്.സിപിഎമ്മിനെ സഹായിക്കുന്നതരത്തിലുള്ള പക്ഷപാതപരമായ നിലപാടാണ് ജഡ്ജിയുടേതെന്നായിരുന്നു പ്രതാപന് ചൂണ്ടിക്കാട്ടിയത്. ഹാറൂണ്‍ അല്‍ റഷീദിനെ ഇംപീച്ച്മെന്റ് ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താനും പറഞ്ഞിരുന്നു.
എന്നാല്‍ പിണറായി സര്‍ക്കാര്‍ ഹാറുണ്‍ അല്‍ റഷീദിനെ ഉപലോകായുക്തയായി നിയമിച്ചു.
ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറുണ്‍ റാഷിദും ചേര്‍ന്നാണ് ജലീലിനെതിരെ വിധി പ്രസ്താവം നടത്തിയത്. എന്നിട്ട് സിറിയക് ജോസഫിനെതിരെ മാത്രം ആരോപണമുന്നയിക്കുന്ന ജലീലിന്റെ ‘രാഷ്ട്രീയം’ വര്‍ഗീയമോ എന്ന ചോദ്യമാണ് നവ മാധ്യമങ്ങളി്ല് ഉയരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: