Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സാമ്പത്തിക ആത്മവിശ്വാസം; പ്രമുഖ ധനകാര്യ വിദഗ്‌ദ്ധന്‍ എസ്. ആദികേശവന്‍ ബജറ്റിനെ വിലയിരുത്തുന്നു

അടിസ്ഥാന സൗകര്യമേഖലയ്‌ക്ക് വേണ്ടി ഒരു ലക്ഷം കോടി പലിശ രഹിത വായ്‌പയായി 50 വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കും എന്നുള്ള പ്രഖ്യാപനം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യും

എസ്. ആദികേശവന്‍ by എസ്. ആദികേശവന്‍
Feb 2, 2022, 06:00 am IST
in Main Article

 അടിസ്ഥാന മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്.  നാല്‍പ്പതു ലക്ഷം കോടി നീക്കിയിരിപ്പുള്ള ബജറ്റ് അവതരിപ്പിച്ചതിനെ സാമ്പത്തിക ആത്മവിശ്വാസമായി കാണുന്നു. ഇതില്‍ ഏഴര ലക്ഷം കോടിയോളം അടിസ്ഥാന സൗകര്യമേഖലയ്‌ക്ക് വേണ്ടി നീക്കിവെച്ചു. അടിസ്ഥാന മേഖലയ്‌ക്ക് ഉന്നല്‍ നല്‍കുന്നതിനൊടൊപ്പം സമ്പദ്ഘടനയുടെ വളര്‍ച്ച ഊട്ടി ഉറപ്പിക്കുകയും സ്ഥായിയായി നിലനിര്‍ത്തുകയും ചെയ്യുന്നു. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. അതു മുന്നില്‍ക്കണ്ട് തൊഴില്‍ സാധ്യത കൂട്ടാന്‍ വേണ്ടിയിട്ടുള്ള പാക്കേജായിക്കൂടി ഈ ബജറ്റിനെ കാണണം. കൊവിഡ് വന്നതോടെ രാജ്യങ്ങള്‍ സ്വയം പര്യാപ്തത എന്ന ദര്‍ശനത്തിലേക്ക് മാറാന്‍ നിര്‍ബന്ധിതമായി. ആ പശ്ചാത്തലത്തിലാണ് ആത്മനിര്‍ഭര്‍ ഭാരത്, അതായത് സ്വയം പര്യാപ്തമായ ഭാരതം എന്ന വീക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റിന് മുമ്പ് 20 ലക്ഷം കോടിയോളം വായ്‌പയെ അടിസ്ഥാനപ്പെടുത്തി 27 ലക്ഷം കോടിയുടെ മൊത്തം പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്ത് നിര്‍മ്മിക്കുന്ന പതിനാലു മേഖലകള്‍ക്ക് ഇവിടെ നിര്‍മ്മിക്കാന്‍ ഉതകുന്ന തരത്തില്‍ രണ്ട് ലക്ഷത്തി നാല്‍പതിനായിരം കോടി അഞ്ചു വര്‍ഷത്തേക്ക് മാറ്റിവച്ചു. ഇതിന്റെ തുടര്‍ച്ചയായുള്ള വീക്ഷണമാണ് ഈ ബജറ്റിലും പ്രതിഫലിച്ചത്.

പ്രതിരോധ മേഖലയ്‌ക്ക് ആവശ്യമായ 68 ശതമാനത്തോളം സാമഗ്രികള്‍ തദ്ദേശീയമായി ഉത്പാദിക്കാന്‍ ഒരുങ്ങുന്നു തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ട്. വിദേശ നാണ്യ നിരക്ക് 630 ബില്യണ്‍ ഡോളറില്‍  എത്തി നില്‍ക്കുന്നു. ചൈന, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശനാണ്യ സഞ്ചയമുള്ള രാജ്യമായി ഇന്ത്യ വളര്‍ന്നു കഴിഞ്ഞു. മൊബൈല്‍ ഫോണുകള്‍ വരെ കയറ്റി അയക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം കൂടി നോക്കുമ്പോള്‍ ഈ സര്‍ക്കാരിന്റെ നടപടികള്‍ മൊത്തത്തില്‍ ഫലം കണ്ടു വരുന്നു എന്നതാണ് മനസ്സിലാക്കാന്‍ കഴിയുക.

കിസാന്‍  സമ്മാന്‍ നിധി

  സാമൂഹ്യസുരക്ഷാ മേലയിലെ നീക്കി ഇരുപ്പ് പ്രത്യേകം കാണേണ്ടതാണ്. എല്ലാ വര്‍ഷവും 6000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തിക്കുന്ന 2019ല്‍ ആരംഭിച്ച പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി വളരെ വിജയകരമായി മുന്നോട്ട് പോകുന്നു. ധാരാളം ചെറുകിട കര്‍ഷകര്‍ക്ക് അതു കൊണ്ട് പ്രയോജനം ലഭിക്കുന്നുണ്ട്. ഈ തുക 7000 രൂപയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അത് ഉണ്ടായില്ല.

എല്‍ഐസി  ഓഹരി

വിമര്‍ശനം കേട്ടാല്‍ എല്‍ഐസി വിറ്റു തുലയ്‌ക്കുന്നു എന്ന് തോന്നിപ്പോകും. എന്നാല്‍ എല്‍ഐസിയുടെ 10 ശതമാനം ഓഹരി മാത്രമാണ്  വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ചെറിയ ശതമാനം ഓഹരി വിറ്റാല്‍ മാത്രമെ സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് വേണ്ടിയുള്ള പൈസ കണ്ടെത്താനാകു.  ഏത് സര്‍ക്കാര്‍ വന്നാലും ഈ രീതിയിലുള്ള നടപടികളിലൂടെയാവും മുന്നോട്ട് കൊണ്ടു പോവുക.

കെല്‍പ്പുള്ള  സമ്പദ് ഘടന

കൊവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്‌ട്രതലത്തില്‍ എല്ലാ രാജ്യങ്ങളിലും നെഗറ്റീവ് വളര്‍ച്ചയായിരുന്നു. അതു കൊണ്ടുതന്നെ 2020-21 കാലഘട്ടത്തില്‍ സ്വാഭാവികമായും നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയിലും അത് പ്രതിഫലിച്ചു. 2021-22 കാലഘട്ടത്തില്‍ ചൈന പോലുള്ള ഏറ്റവും വലിയ സമ്പദ്ഘടനയുമായി താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള വളര്‍ച്ച ഇന്ത്യക്ക് കൈവരിക്കാന്‍ സാധിക്കുന്നു എന്നത് കാണാനാവും. ഇത് അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്റര്‍ നാഷണല്‍ മോണിറ്ററിങ് ഫണ്ട് അടക്കമുള്ള എല്ലാ ഏജന്‍സിയും ഒമ്പത് ശതമാനം വളര്‍ച്ച എന്ന കണക്ക് സമ്മതിച്ചിട്ടുണ്ട്. 2022-23 കാലഘട്ടത്തില്‍ ഒമ്പത് ശതമാനം എന്ന കണക്കിന് പുറമെ എട്ടര ശതമാനത്തോളം വളര്‍ച്ച ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ചൈന അടക്കമുള്ള വലിയ സമ്പദ്ഘടനകളെക്കാള്‍ വളര്‍ച്ചാനിരക്കില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ളതായി നമ്മുടെ രാജ്യം മാറി എന്നത് അഭിമാനിക്കാവുന്നതാണ്.

കേരളത്തിന്റെ  വിമര്‍ശനം

കേരളത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കേണ്ടത് സാക്ഷരത കൂടിയതും മാധ്യമ ചര്‍ച്ചകള്‍ കേള്‍ക്കുന്നതുമായ ആളുകള്‍ കൂടുതലുള്ള സംസ്ഥാനമാണ്. സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ അവഗണന എന്നിവ ചര്‍ച്ച വിഷയമാകാറുണ്ട്.  ബജറ്റ് പരിശോധിച്ചാല്‍ പ്രത്യേകിച്ച് ഒരു സംസ്ഥാനത്തെക്കുറിച്ചും പ്രത്യേകിച്ചുള്ള പരാമര്‍ശം നടത്തിയിട്ടില്ല. ഏറ്റവും ശ്രദ്ധേയമായ കാര്യം അടിസ്ഥാന സൗകര്യമേഖലയ്‌ക്ക് വേണ്ടി ഒരു ലക്ഷം കോടി പലിശ രഹിത വായ്‌പയായി 50 വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കും എന്നുള്ള പ്രഖ്യാപനം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യും എന്നതാണ്.  

 പതിനഞ്ചാം സാമ്പത്തിക കമ്മീഷന്റെ റവന്യൂ ഡഫിഷന്‍സി ഗ്രാന്റ്  സംസ്ഥാനങ്ങള്‍ക്ക് കൊടുത്തപ്പോള്‍ കൂടുതല്‍ തുക ലഭിച്ചത് ബംഗാളിനാണ്. നാല്‍പതിനായിരം കോടി. രണ്ടാമത്തെ ഏറ്റവും കൂടുതല്‍ തുകയായ മുപ്പത്തി ഏഴായിരം കോടി കേരളത്തിനും പഞ്ചാബിനുമായിരുന്നു. രാഷ്‌ട്രീയമായ ഒരു വേര്‍തിരിവും കേന്ദ്രം കാണിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണിത്. കേരളത്തിന് പ്രത്യേക പരിഗണന കിട്ടിയിട്ടില്ലെന്ന് പറയുമ്പോള്‍ തന്നെ ഒരു സംസ്ഥാനത്തിനുംബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്നതാണ് സത്യം.  

വളര്‍ച്ചയ്‌ക്കുള്ള  നിര്‍ദേശങ്ങള്‍

സബ്കാ സാഥ് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തില്‍ ഊന്നിയാണ് സര്‍ക്കാര്‍ ബജറ്റ് അവതരണം നടത്തിയിരിക്കുന്നത്. നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും ഈ ബജറ്റ് മികച്ചതാണെന്ന് പറയാന്‍ സാധിക്കും.  

 രാജ്യത്ത് ആകമാനം വളര്‍ച്ചയ്‌ക്ക് ഉതകുന്ന നടപടികള്‍ പരമാവധി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ബജറ്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചാല്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വളര്‍ച്ച രാജ്യത്തിനാകമാനം കൈവരിക്കാനാകും. എല്ലാ പ്രദേശത്തും വളര്‍ച്ചയ്‌ക്ക് സാധ്യതയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ബജറ്റായാണ് ഇതിനെ കാണാനാകുക.

വിശകലനം പൂര്‍ണ്ണമായി കേള്‍ക്കാന്‍

Tags: budgetnarendramodiindianmodi governmentNirmala Sitharaman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

News

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

Kerala

ഉജ്ജ്വല മുഹൂർത്തം; ബംഗാളിൽ ബിജെപിയുടെ ‘അധികാരി’, സാക്ഷിയാകാൻ എത്തിയവരിൽ ‘ചരിത്ര’വും

പുതിയ വാര്‍ത്തകള്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.