Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സാമ്പത്തിക ആത്മവിശ്വാസം; പ്രമുഖ ധനകാര്യ വിദഗ്‌ദ്ധന്‍ എസ്. ആദികേശവന്‍ ബജറ്റിനെ വിലയിരുത്തുന്നു

അടിസ്ഥാന സൗകര്യമേഖലയ്‌ക്ക് വേണ്ടി ഒരു ലക്ഷം കോടി പലിശ രഹിത വായ്‌പയായി 50 വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കും എന്നുള്ള പ്രഖ്യാപനം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യും

എസ്. ആദികേശവന്‍ by എസ്. ആദികേശവന്‍
Feb 2, 2022, 06:00 am IST
in Main Article

 അടിസ്ഥാന മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്.  നാല്‍പ്പതു ലക്ഷം കോടി നീക്കിയിരിപ്പുള്ള ബജറ്റ് അവതരിപ്പിച്ചതിനെ സാമ്പത്തിക ആത്മവിശ്വാസമായി കാണുന്നു. ഇതില്‍ ഏഴര ലക്ഷം കോടിയോളം അടിസ്ഥാന സൗകര്യമേഖലയ്‌ക്ക് വേണ്ടി നീക്കിവെച്ചു. അടിസ്ഥാന മേഖലയ്‌ക്ക് ഉന്നല്‍ നല്‍കുന്നതിനൊടൊപ്പം സമ്പദ്ഘടനയുടെ വളര്‍ച്ച ഊട്ടി ഉറപ്പിക്കുകയും സ്ഥായിയായി നിലനിര്‍ത്തുകയും ചെയ്യുന്നു. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. അതു മുന്നില്‍ക്കണ്ട് തൊഴില്‍ സാധ്യത കൂട്ടാന്‍ വേണ്ടിയിട്ടുള്ള പാക്കേജായിക്കൂടി ഈ ബജറ്റിനെ കാണണം. കൊവിഡ് വന്നതോടെ രാജ്യങ്ങള്‍ സ്വയം പര്യാപ്തത എന്ന ദര്‍ശനത്തിലേക്ക് മാറാന്‍ നിര്‍ബന്ധിതമായി. ആ പശ്ചാത്തലത്തിലാണ് ആത്മനിര്‍ഭര്‍ ഭാരത്, അതായത് സ്വയം പര്യാപ്തമായ ഭാരതം എന്ന വീക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റിന് മുമ്പ് 20 ലക്ഷം കോടിയോളം വായ്‌പയെ അടിസ്ഥാനപ്പെടുത്തി 27 ലക്ഷം കോടിയുടെ മൊത്തം പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്ത് നിര്‍മ്മിക്കുന്ന പതിനാലു മേഖലകള്‍ക്ക് ഇവിടെ നിര്‍മ്മിക്കാന്‍ ഉതകുന്ന തരത്തില്‍ രണ്ട് ലക്ഷത്തി നാല്‍പതിനായിരം കോടി അഞ്ചു വര്‍ഷത്തേക്ക് മാറ്റിവച്ചു. ഇതിന്റെ തുടര്‍ച്ചയായുള്ള വീക്ഷണമാണ് ഈ ബജറ്റിലും പ്രതിഫലിച്ചത്.

പ്രതിരോധ മേഖലയ്‌ക്ക് ആവശ്യമായ 68 ശതമാനത്തോളം സാമഗ്രികള്‍ തദ്ദേശീയമായി ഉത്പാദിക്കാന്‍ ഒരുങ്ങുന്നു തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ട്. വിദേശ നാണ്യ നിരക്ക് 630 ബില്യണ്‍ ഡോളറില്‍  എത്തി നില്‍ക്കുന്നു. ചൈന, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശനാണ്യ സഞ്ചയമുള്ള രാജ്യമായി ഇന്ത്യ വളര്‍ന്നു കഴിഞ്ഞു. മൊബൈല്‍ ഫോണുകള്‍ വരെ കയറ്റി അയക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം കൂടി നോക്കുമ്പോള്‍ ഈ സര്‍ക്കാരിന്റെ നടപടികള്‍ മൊത്തത്തില്‍ ഫലം കണ്ടു വരുന്നു എന്നതാണ് മനസ്സിലാക്കാന്‍ കഴിയുക.

കിസാന്‍  സമ്മാന്‍ നിധി

  സാമൂഹ്യസുരക്ഷാ മേലയിലെ നീക്കി ഇരുപ്പ് പ്രത്യേകം കാണേണ്ടതാണ്. എല്ലാ വര്‍ഷവും 6000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തിക്കുന്ന 2019ല്‍ ആരംഭിച്ച പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി വളരെ വിജയകരമായി മുന്നോട്ട് പോകുന്നു. ധാരാളം ചെറുകിട കര്‍ഷകര്‍ക്ക് അതു കൊണ്ട് പ്രയോജനം ലഭിക്കുന്നുണ്ട്. ഈ തുക 7000 രൂപയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അത് ഉണ്ടായില്ല.

എല്‍ഐസി  ഓഹരി

വിമര്‍ശനം കേട്ടാല്‍ എല്‍ഐസി വിറ്റു തുലയ്‌ക്കുന്നു എന്ന് തോന്നിപ്പോകും. എന്നാല്‍ എല്‍ഐസിയുടെ 10 ശതമാനം ഓഹരി മാത്രമാണ്  വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ചെറിയ ശതമാനം ഓഹരി വിറ്റാല്‍ മാത്രമെ സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് വേണ്ടിയുള്ള പൈസ കണ്ടെത്താനാകു.  ഏത് സര്‍ക്കാര്‍ വന്നാലും ഈ രീതിയിലുള്ള നടപടികളിലൂടെയാവും മുന്നോട്ട് കൊണ്ടു പോവുക.

കെല്‍പ്പുള്ള  സമ്പദ് ഘടന

കൊവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്‌ട്രതലത്തില്‍ എല്ലാ രാജ്യങ്ങളിലും നെഗറ്റീവ് വളര്‍ച്ചയായിരുന്നു. അതു കൊണ്ടുതന്നെ 2020-21 കാലഘട്ടത്തില്‍ സ്വാഭാവികമായും നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയിലും അത് പ്രതിഫലിച്ചു. 2021-22 കാലഘട്ടത്തില്‍ ചൈന പോലുള്ള ഏറ്റവും വലിയ സമ്പദ്ഘടനയുമായി താരതമ്യം ചെയ്താല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള വളര്‍ച്ച ഇന്ത്യക്ക് കൈവരിക്കാന്‍ സാധിക്കുന്നു എന്നത് കാണാനാവും. ഇത് അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്റര്‍ നാഷണല്‍ മോണിറ്ററിങ് ഫണ്ട് അടക്കമുള്ള എല്ലാ ഏജന്‍സിയും ഒമ്പത് ശതമാനം വളര്‍ച്ച എന്ന കണക്ക് സമ്മതിച്ചിട്ടുണ്ട്. 2022-23 കാലഘട്ടത്തില്‍ ഒമ്പത് ശതമാനം എന്ന കണക്കിന് പുറമെ എട്ടര ശതമാനത്തോളം വളര്‍ച്ച ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ചൈന അടക്കമുള്ള വലിയ സമ്പദ്ഘടനകളെക്കാള്‍ വളര്‍ച്ചാനിരക്കില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ളതായി നമ്മുടെ രാജ്യം മാറി എന്നത് അഭിമാനിക്കാവുന്നതാണ്.

കേരളത്തിന്റെ  വിമര്‍ശനം

കേരളത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കേണ്ടത് സാക്ഷരത കൂടിയതും മാധ്യമ ചര്‍ച്ചകള്‍ കേള്‍ക്കുന്നതുമായ ആളുകള്‍ കൂടുതലുള്ള സംസ്ഥാനമാണ്. സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ അവഗണന എന്നിവ ചര്‍ച്ച വിഷയമാകാറുണ്ട്.  ബജറ്റ് പരിശോധിച്ചാല്‍ പ്രത്യേകിച്ച് ഒരു സംസ്ഥാനത്തെക്കുറിച്ചും പ്രത്യേകിച്ചുള്ള പരാമര്‍ശം നടത്തിയിട്ടില്ല. ഏറ്റവും ശ്രദ്ധേയമായ കാര്യം അടിസ്ഥാന സൗകര്യമേഖലയ്‌ക്ക് വേണ്ടി ഒരു ലക്ഷം കോടി പലിശ രഹിത വായ്‌പയായി 50 വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കും എന്നുള്ള പ്രഖ്യാപനം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യും എന്നതാണ്.  

 പതിനഞ്ചാം സാമ്പത്തിക കമ്മീഷന്റെ റവന്യൂ ഡഫിഷന്‍സി ഗ്രാന്റ്  സംസ്ഥാനങ്ങള്‍ക്ക് കൊടുത്തപ്പോള്‍ കൂടുതല്‍ തുക ലഭിച്ചത് ബംഗാളിനാണ്. നാല്‍പതിനായിരം കോടി. രണ്ടാമത്തെ ഏറ്റവും കൂടുതല്‍ തുകയായ മുപ്പത്തി ഏഴായിരം കോടി കേരളത്തിനും പഞ്ചാബിനുമായിരുന്നു. രാഷ്‌ട്രീയമായ ഒരു വേര്‍തിരിവും കേന്ദ്രം കാണിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണിത്. കേരളത്തിന് പ്രത്യേക പരിഗണന കിട്ടിയിട്ടില്ലെന്ന് പറയുമ്പോള്‍ തന്നെ ഒരു സംസ്ഥാനത്തിനുംബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്നതാണ് സത്യം.  

വളര്‍ച്ചയ്‌ക്കുള്ള  നിര്‍ദേശങ്ങള്‍

സബ്കാ സാഥ് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തില്‍ ഊന്നിയാണ് സര്‍ക്കാര്‍ ബജറ്റ് അവതരണം നടത്തിയിരിക്കുന്നത്. നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും ഈ ബജറ്റ് മികച്ചതാണെന്ന് പറയാന്‍ സാധിക്കും.  

 രാജ്യത്ത് ആകമാനം വളര്‍ച്ചയ്‌ക്ക് ഉതകുന്ന നടപടികള്‍ പരമാവധി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ബജറ്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചാല്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വളര്‍ച്ച രാജ്യത്തിനാകമാനം കൈവരിക്കാനാകും. എല്ലാ പ്രദേശത്തും വളര്‍ച്ചയ്‌ക്ക് സാധ്യതയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ബജറ്റായാണ് ഇതിനെ കാണാനാകുക.

വിശകലനം പൂര്‍ണ്ണമായി കേള്‍ക്കാന്‍

Tags: narendramodiindianmodi governmentNirmala Sitharamanbudget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.