Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാരാഷ്‌ട്രയില്‍ ശിവസേനയുടെ ശക്തി ക്ഷയിക്കുന്നു; മതേതരമുഖം കാട്ടി അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന ശിവസേന തളരുമ്പോള്‍ ബിജെപി വളരുന്നു

മഹാരാഷ്‌ട്രയില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യമുണ്ടാക്കി ഭരിയ്‌ക്കുന്ന ശിവസേനയുടെ ശക്തി ക്ഷയിക്കുന്നു. കടുത്ത ഹിന്ദു തീവ്രവാദികളായ ശിവസേന അധികാരത്തിന് വേണ്ടി ഹിന്ദുത്വ വിരുദ്ധ തീരുമാനങ്ങള്‍ വരെ നേരിട്ടെടുക്കയോ, കോണ്‍ഗ്രസ്, എന്‍സിപി മന്ത്രിമാരുടെ ഹിന്ദുവിരുദ്ധ തീരുമാനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയോ ചെയ്യുകയാണ്.

Janmabhumi Online by Janmabhumi Online
Jan 31, 2022, 09:54 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: മഹാരാഷ്‌ട്രയില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യമുണ്ടാക്കി ഭരിയ്‌ക്കുന്ന ശിവസേനയുടെ ശക്തി ക്ഷയിക്കുന്നു. കടുത്ത ഹിന്ദു തീവ്രവാദികളായ ശിവസേന അധികാരത്തിന് വേണ്ടി ഹിന്ദുത്വ വിരുദ്ധ തീരുമാനങ്ങള്‍ വരെ നേരിട്ടെടുക്കയോ, കോണ്‍ഗ്രസ്, എന്‍സിപി മന്ത്രിമാരുടെ ഹിന്ദുവിരുദ്ധ തീരുമാനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയോ ചെയ്യുകയാണ്.

ഇതോടെ ശിവസേന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം വര്‍ധിക്കുകയാണ്. അതേ സമയം സ്വന്തം നിലപാടുകള്‍ അതേപടി മുന്നോട്ട് കൊണ്ടുപോവകുയും ഇസ്ലാമിക തീവ്രവാദത്തിന് എതിരെ പൊരുതകയും ചെയ്യുന്ന ബിജെപി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ശക്തിപ്രാപിക്കുകയുമാണ്. ഏറ്റവുമൊടുവില്‍ മഹാരാഷ്‌ട്ര നഗര പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി തന്നെയാണ് മുന്നില്‍ എത്തിയത്. ബിജെപി 384 സീറ്റുകള്‍ പിടിച്ചപ്പോള്‍ എന്‍സിപി 344 സീറ്റുകളും കോണ്‍ഗ്രസ് 316 സീറ്റുകളും പിടിച്ചു. ഏറ്റവും പിന്നില്‍ നാലാമതെത്താനെ ശിവസേനയ്‌ക്ക് കഴിഞ്ഞുള്ളൂ. ശിവസേന വെറും 284 സീറ്റുകളിലാണ് വിജയിച്ചത്.

മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ മസില്‍ പവറും പണക്കൊഴുപ്പും ഉണ്ടായിട്ടും ബിജെപി മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്ര ബിജെപിയ്‌ക്കൊപ്പം നിന്നുവെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നു.

ഓരോ സാമൂഹ്യപ്രശ്‌നങ്ങളിലും ബിജെപി ശക്തമായ നിലപാടുകള്‍ എടുക്കുകയാണ്. കഴിഞ്ഞ ദിവസം  കോണ്‍ഗ്രസുകാരനായ മന്ത്രി അസ്ലം ഷേഖ് മഹാരാഷ്‌ട്രയിലെ ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്ടിപ്പുസുല്‍ത്താന്റെ പേര് നല്‍കിയത് വിവാദമായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കാനാവാതെ ശിവസേന കുഴങ്ങി. ഈ വിഷയത്തില്‍ ബിജെപി ശക്തമായ നിലപാടുമായി രംഗത്തെത്തിയതോടെ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയ്‌ക്ക് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിയിരുന്നു.  

12 ബിജെപി എംഎല്‍എമാരെ അന്യായമായി സസ്പെന്‍റ് ചെയ്ത് ഒരു വര്‍ഷത്തോളം നിയമസഭയില്‍ നിന്നും പുറത്തുനിര്‍ത്തിയ ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിനെ സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ നിലപാട് ഏകപക്ഷീയവും തത്വദീക്ഷയില്ലാത്തതെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്. ഒപ്പം 12 ബിജെപി എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ സുപ്രീംകോടതി പിന്‍വലിക്കുകയും ചെയ്തു. ഇത് ശിവസേനയ്‌ക്കും ഉദ്ധവ് താക്കറെയും വലിയ ആഘാതമാണ് സൃഷ്ടിച്ചത്.  

അതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍ വേരുപിടിപ്പിക്കാനുള്ള ശിവസേ ശ്രമവും ഇതുവരെ വിജയിച്ചിട്ടില്ല. ഗോവയിലും ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് ശിവസേനയെ കണ്ട ഭാവം നടിക്കുന്നില്ല. അതോടെ കോണ്‍ഗ്രസിന്റെ തോളില്‍ തൂങ്ങി ദേശീയ തലത്തില്‍ ഹിന്ദുത്വത്തിന്റെ വക്താക്കളാകാമെന്ന മോഹത്തിന് ഗോവയില്‍ തിരിച്ചടിയേറ്റു. അവിടെ വെറും ഒരു ശതമാനത്തില്‍ താഴെയാണ് ശിവസേനയുടെ വോട്ട് ബലം. ഇത് നന്നായി അറിയാവുന്ന കോണ്‍ഗ്രസ് സേനയെ അടുപ്പിക്കുന്നില്ല. 

ഈയിടെ മാലിഗാവോണ്‍, നാന്‍ദെദ്, അമരാവതി പ്രദേശങ്ങളില്‍ മുസ്ലിം സംഘടനകള്‍ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടപ്പോഴും ശിവസേന മൗനത്തിലായിരുന്നു. ഈ പ്രശ്‌നത്തില്‍ ബിജെപിയാണ് ശക്തമായ നിലപാടെടുത്തത്. ത്രിപുരയില്‍ പള്ളി കത്തിച്ചു എന്ന വിഷയത്തെച്ചൊല്ലിയാണ് മഹാരാഷ്‌ട്രയിലെ വിദര്‍ഭ പ്രദേശത്ത് അക്രമമുണ്ടായത്. ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ കല്ലേറും അക്രമവും ഉണ്ടായി. പൊലീസിന് ഒന്നും ചെയ്യാനായില്ല. ആഭ്യന്തര വകുപ്പ് എന്‍സിപിയുടെ കയ്യിലായതിനാല്‍ ശിവസേനയ്‌ക്ക് മൗനം പാലിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഒടുവില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കിയത് ബിജെപിയാണെന്ന് കോണ്‍ഗ്രസും എന്‍സിപിയും കുറ്റപ്പെടുത്തുമ്പോഴാും ശിവസേന മൗനം പാലിച്ചു.

ശിവസേന ദുര്‍ബലപ്പെടുന്നുവെന്നത് നേതാവ് ഉദ്ധവ് താക്കറെ തന്നെ മനസ്സിലാക്കി. ഇക്കാര്യം അദ്ദേഹം അണികളോട് ഈയിടെ തുറന്ന് പറയുകയും ചെയ്തു. നഗരപാലിക തെരഞ്ഞെടുപ്പില്‍ ഏറ്റവുമൊടുവില്‍ നാലാംസ്ഥാനത്തേക്ക് അധപതിച്ചതാണ് കാര്യങ്ങള്‍ ഗൗരവത്തോടെ വീക്ഷിക്കാന്‍ ഉദ്ധവ് താക്കറെയെ നിര്‍ബന്ധിതനാക്കിയത്. ബിജെപിയെപ്പോലെ ഉണര്‍ന്നു പ്രവര്‍ത്തിക്കാനായിരുന്നു അദ്ദേഹം ശിവസേന അംഗങ്ങള്‍ക്ക് നല്‍കിയ ഉപദേശം.

Tags: NcpUddhav ThackerayShiv Senabjpcongressമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്Hindutvaഫട്നാവിസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

India

വരൂ എന്നെ കൊല്ലൂ എന്ന് ഏക്നാഥ് ഷിന്‍ഡേയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്ന് ഏക്നാഥ് ഷിന്‍ഡേ

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies