Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശീയതയുടെ ആഘോഷം

ഇന്ന് രാവിലെ രാഷ്‌ട്രപതി രാംനാഥ് കൊവിന്ദ് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ രാജ്പഥില്‍ റിപ്പബ്ലിക് പരേഡിന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി ധീരരക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യും.

Janmabhumi Online by Janmabhumi Online
Jan 26, 2022, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

സ്വാതന്ത്ര്യത്തിന്റെ അമൃതകാലം…നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വീരസ്മരണയുടെ കരുത്ത്… എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷം സാധാരണ ചടങ്ങല്ല, ദേശീയതയുടെ ആഘോഷമാണ്. കൊവിഡിന്റെ വ്യാപനത്തിനിടയിലും പാരമ്പര്യത്തനിമയും പ്രൗഢിയും ഒട്ടുംചോര്‍ന്നുപോകാതെയാണ് ഇത്തവണയും ആഘോഷപരിപാടികള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നേതാജിയുടെ ജന്മദിനമായ ജനുവരി 23നാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.  

 ഇന്ന് രാവിലെ രാഷ്‌ട്രപതി രാംനാഥ് കൊവിന്ദ് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ രാജ്പഥില്‍ റിപ്പബ്ലിക് പരേഡിന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി ധീരരക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യും. ഇതേസമയം രാജ്യമെങ്ങുമുള്ള വീരമൃത്യുവരിച്ച അയ്യായിരത്തോളം സൈനികരുടെ വീടുകള്‍ എന്‍സിസി സംഘാംഗങ്ങള്‍ സന്ദര്‍ശിക്കും.

നവീകരിച്ച രാജ്പഥിലാണ് പരേഡ് എന്ന സവിശേഷതയുമുണ്ട്. രാവിലെ 10.30നാണ് പരേഡ് ആരംഭിക്കുക. രാഷ്‌ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള സെന്‍ട്രല്‍ വിസ്ത അവന്യൂവിന്റെ പുനര്‍വികസനത്തിന്റെ ഭാഗമായാണ് രാജ്പഥിന്റെ നവീകരണം നടത്തിയത്. വിജയ്ചൗക്കില്‍ നിന്നാരംഭിച്ച് ചെങ്കോട്ടയില്‍ സമാപിച്ചിരുന്ന പരേഡ് ഇത്തവണ കൊവിഡ് കാരണം നാഷണല്‍ സ്റ്റേഡിയത്തിലാണ് സമാപിക്കുക. കൊവിഡ് മുന്നണി പോരാളികള്‍, ശുചീകരണമുള്‍പ്പെടെ വിവിധ മേഖലകളിലെ തൊഴിലാളികള്‍, റിക്ഷ-ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ എന്നിവരെ പരേഡ് കാണുന്നതിനായി സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.

റിപ്പബ്ലിക്ദിന പരേഡില്‍ പതിനാറു മാര്‍ച്ചിങ് സംഘങ്ങള്‍ ഉണ്ടാകും. ഇന്ത്യന്‍ സൈന്യത്തിന്റെ പഴയതും പുതിയതുമായ യൂണിഫോമുകളും ആയുധങ്ങളും ആര്‍മി പരേഡിന്റെ ഭാഗമാകും. ഇതില്‍ ഇന്ത്യന്‍ സായുധസേനയുടെ എട്ട് സംഘങ്ങള്‍ ഉണ്ടാകും. ആറെണ്ണം കരസേനയില്‍ നിന്നും വ്യോമസേന, നാവികസേന എന്നിവയില്‍ നിന്നുള്ള ഓരോ സംഘങ്ങളും ഉള്‍പ്പെടുന്നു. പാരച്യൂട്ട് റെജിമെന്റ് ഏറ്റവും പുതിയ ടാവര്‍ റൈഫിളുകളുള്ള പുതിയ കോംബാറ്റ് യൂണിഫോം ധരിച്ചാണ് അണിനിരക്കുക. കേന്ദ്ര സായുധ പോലീസ് സേനയുടെ നാല് സംഘങ്ങളും എന്‍സിസിയുടെ രണ്ട് സംഘങ്ങളും ദല്‍ഹി പോലീസ്, എന്‍എസ്എസ് എന്നിവരുടെ ഓരോ സംഘങ്ങളും പരേഡില്‍ പങ്കെടുക്കും.

സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയുടെ 21 ടാബ്ലോകള്‍ പരേഡില്‍ പങ്കെടുക്കും. ഇന്ത്യന്‍ വ്യോമസേനയുടെ 75 വിമാനങ്ങള്‍ ഫ്‌ളൈപാസ്റ്റ് നടത്തും. ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ളൈപാസ്റ്റാകും ഇത്തവണ.നിയന്ത്രണങ്ങളുടെ ഭാഗമായി 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ പരേഡില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. ഇരിപ്പിട ക്രമീകരണങ്ങള്‍ നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാണ്. സാനിറ്റൈസ് ഡിസ്പെന്‍സറുകള്‍ എല്ലായിടത്തും ലഭ്യമാക്കും. പങ്കെടുക്കുന്നവരുടെ സൗകര്യത്തിനായി രാജ്പഥില്‍ പത്ത് വലിയ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിക്കും. അതില്‍ തത്സമയം പരിപാടി കാണിക്കും.

ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിജയ് ചൗക്കില്‍ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിലും ഇത്തവണ പുതുമകളേറെയാണ്. നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളുടെ ചുമരില്‍ ലേസര്‍ ഉപയോഗിച്ച് പ്രൊജക്ഷന്‍ മാപ്പിംഗ് നടത്തും. ആയിരം ഡ്രോണുകള്‍ പങ്കെടുക്കുന്ന ഡ്രോണ്‍ ഷോയും ഉണ്ടാകും.  

വിസ്മയമാകും,  ചരിത്രമാകും ഫ്ളൈപാസ്റ്റ്

റിപ്പബ്ലിക്ദിന പരേഡിന്റെ ഭാഗമായി നടക്കുന്ന ഫ്ളൈപാസ്റ്റ് ചരിത്രമാകും. ഇന്ത്യന്‍ സായുധ സേനയുടെ 75 വിമാനങ്ങള്‍ രാജ്പഥിന് മുകളിലൂടെ വിസ്മയം തീര്‍ക്കും. കര, നാവിക, വായു സേനകളുടെ കീഴിലുള്ള 75 വിമാനങ്ങളാണ് രാജ്പഥിന്റെ ആകാശത്തിലൂടെ വിസ്മയം തീര്‍ക്കുക. എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 17 ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍ 75ന്റെ ആകൃതിയില്‍ പറക്കും.

ഫ്രഞ്ച് നിര്‍മിത റഫാല്‍ വിമാനങ്ങള്‍, വിനാഷ്, ബാസ്, വിജയ് എന്നിവയുള്‍പ്പെടെ മൂന്ന് ഫോര്‍മേഷനിലും പറക്കും. വിനാഷ് ഫോര്‍മേഷനില്‍ അഞ്ച് റഫാല്‍ വിമാനങ്ങള്‍ അംബാല എയര്‍ബേസില്‍ നിന്ന് പറക്കും. മറ്റ് രണ്ട് ഫോര്‍മേഷനുകളില്‍ ഓരോ റഫാല്‍ വിമാനങ്ങള്‍ വീതമുണ്ടാകും. ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനവും പി 8 ഐ നിരീക്ഷണ വിമാനവും വരുണ ഫോര്‍മേഷനില്‍ പങ്കെടുക്കും. എട്ട് എംഐ 17 ഹെലികോപ്ടറുകള്‍, 14 അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകള്‍, ഒരു എംഐ 35 ഹെലികോപ്ടര്‍, നാല് അപ്പാച്ചെ ഹെലികോപ്ടറുകള്‍, വിന്റേജ് എയര്‍ക്രാഫ്റ്റ് ഡക്കോട്ട, രണ്ട് ഡോര്‍ണിയര്‍ 228 വിമാനങ്ങള്‍, ഒരു ചിനൂക്ക് ഹെലികോപ്ടര്‍, മൂന്ന് സി 130 ഹെവി ലിഫ്റ്റ് എന്നിവയും പങ്കെടുക്കും.

1971ലെ യുദ്ധത്തിലും ബംഗ്ലാദേശിന്റെ വിമോചനത്തിലും പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെസ്മരണയ്‌ക്കായും ഇന്ത്യന്‍ വ്യോമസേന പ്രത്യേക കാഴ്ച ഒരുക്കുന്നുണ്ട്. മേഘ്ന, താംഗൈല്‍ ഫോര്‍മേഷനാണ് വ്യോമസേന ഒരുക്കുന്നത്.

Tags: indianarendramodiറിപ്പബ്ലിക് ദിനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

India

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

India

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

India

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മുപ്പത് കേന്ദ്രങ്ങളില്‍ സമരവുമായി ബി ജെ പി

കല്‍ക്കട്ട കൂട്ടബലാത്സംഗം: കോളേജുകളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള മുറികള്‍ പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies