Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അകത്തേക്കു തുറക്കുന്ന വാതിലുകള്‍

വായന

ആര്‍. പ്രസന്നകുമാര്‍ by ആര്‍. പ്രസന്നകുമാര്‍
Jan 23, 2022, 06:00 am IST
in Literature

അതിരാവിലെ ഒരു നാട്ടുപാതയിലൂടെ ബസില്‍ യാത്രചെയ്തിട്ടുള്ളവര്‍ക്ക് വഴിയരികിലെ വീടുകള്‍ ജീവിതത്തിന്റെ കൗതുകചിത്രങ്ങളാവാറുണ്ട്. ഓരോ വീടും ജീവിതത്തെ വെവ്വേറെ നിര്‍വ്വചിക്കുന്നതായി തോന്നും. ഭാഗികവും ശിഥിലവുമായ കാഴ്ചകളിലൂടെ വീടുകള്‍ നമ്മോടു സംവദിക്കും. ഗൃഹാതുരത്വം പുതിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. അപരിചിതങ്ങളായ ആ വീടുകളില്‍ നിങ്ങള്‍ അംഗങ്ങളാവും. അവരുടെ നേരും നൊമ്പരങ്ങളും നിങ്ങളുടേതുകൂടിയാവും. അങ്ങനെയൊരു വിചിത്രാനുഭൂതിയാണ് ചെന്താപ്പൂരിന്റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്നത്.

ചെന്താപ്പൂരിന് കവികൗശലം സ്വയംസിദ്ധമാണ്. നാട്ടിന്‍പുറത്തെ ജീവിതം നാട്ടുഭാഷയിലെഴുതുന്ന ശീലമാണ് കവിയുടെ ബലം. പെണ്ണൊഴിഞ്ഞവീട്, പൊറുതിപ്പാട്ട്, ആണ്ട് മുതലായ രചനകള്‍ ഈ കരുത്തിന്റെ അടയാളങ്ങളാണ്. ചെറുക്കന്‍വീട്ടിലെ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുന്ന പെണ്ണിന്റെ വാമൊഴി അവളെപ്പോലെതന്നെ നിരാഢംബരമാണ്. എടുക്കാവുന്നതെടുത്തും കൊണ്ട് സ്വന്തംവീട്ടിലേക്കു മടങ്ങിയതാണവള്‍. പുതുതലമുറയുടെ പൊറുതികേടുകള്‍ മുത്തശ്ശിക്കു പിടിക്കുന്നില്ല. ഇടത്തിണ്ണയില്‍ ഇരുന്നുതുപ്പി പറയുന്ന മുത്തശ്ശി അവളോടു കയര്‍ക്കുന്നു.

”ഉടുതുണിക്ക് നിനക്കവിടെ

പഞ്ഞമുണ്ടോടീ…?

ഊറ്റിവാരി തിന്നുവാനും

പുകയുന്നില്ലേടീ…?”’

നാട്ടുമൊഴിയില്‍ നാടകീയത കൊണ്ടുവരുന്ന കവികൗശലം ശ്രദ്ധേയമാണ്.

ചീരയും ചേമ്പും ആടും കോഴിയും കുടിപാര്‍ക്കുന്ന കുടുക്കവീട് കാല്‍പനികഭംഗിയുള്ളതല്ല. നെയ്യാമ്പലും രാജഹംസങ്ങളുമുള്ള നായികാഗൃഹങ്ങളെ വര്‍ണിക്കുന്നതിനു പകരം ‘കാ കൊണ്ടീടും വഴുതിനകളും മന്ദിരേ മല്‍പ്രിയായാ:’ എന്നെഴുതിയതിന് ഉണ്ണുനീലിസന്ദേശകാരന്‍ ഏറെ പഴികേട്ടതാണ്. അതിശയോക്തികള്‍ തോരണം തൂക്കുന്ന കാലഹരണപ്പെട്ട കാവ്യഭാഷ ഇന്നില്ല. സ്വര്‍ണപാത്രം കൊണ്ടു മൂടാത്ത സത്യത്തെ പകല്‍വെളിച്ചത്തില്‍ ചിത്രീകരിക്കുന്ന കാലം വന്നിരിക്കുന്നു.

”എഴുപതു കൊല്ലത്തെ ജന്മമൂല്യം

മൂന്നിഡ്ഡലിയും സാമ്പാറും”’

എന്നു നിര്‍വചിക്കുന്ന വാസ്തവോക്തിയിലാണ് കവിക്ക് താല്‍പര്യം. തന്റെ തിണ്ണക്കിരുന്നു സംസാരിക്കുന്ന നാട്ടിന്‍പുറത്തെ എഴുത്തച്ഛനില്‍ നിന്നാണ് ഈ കവിഭാഷ പഠിച്ചത്.

പെണ്ണും പ്രകൃതിയും പിഞ്ചുകുഞ്ഞും പ്രായംചെന്നവരും ഉള്‍പ്പെടെ ജീവിതത്തില്‍നിന്നു വലിച്ചെറിയപ്പെട്ടവര്‍ക്കു വന്നുതാമസിക്കാനുള്ള വീടാണിത്. ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു നിലവിളിക്കുന്നവരാണ് അന്തേവാസികള്‍. അവരുടെ മുറിഞ്ഞുപോയ ജീവിതങ്ങളാണ് ആ നിലവിളികള്‍. പൊന്നുരുകുംപോലൊരു വെളിച്ചം അവരുടെ വേദനകളില്‍ കവി കാണുന്നു.  

ഹൃദയംതൊടുന്ന പ്രയോഗവിശേഷങ്ങളാണ് കവിതയില്‍ സൗന്ദര്യം കൊണ്ടുവരുന്നത്. ആലോചനാമൃതവും ആനന്ദദായകവുമായ വാക്ക് കാമധേനു തന്നെയാണ്. രസാത്മകമായ വാക്ക് കവിയില്‍ പ്രസാദിച്ചു നില്‍ക്കുന്നു. ഒന്നുകൂടി ചൊല്ലാനും ഉള്ളില്‍ നുണഞ്ഞനുഭവിക്കാനും കൊതിക്കുന്ന കാവ്യഭാവനകള്‍ സ്വാഭാവികമായി വന്നുചേരുകയാണ്.

”മകള്‍ വന്നെന്നതറിഞ്ഞപ്പോള്‍

പൂക്കാച്ചെടിയും പൂത്തല്ലോ

മുറ്റം പുളകംകൊണ്ടല്ലോ

കുറ്റിച്ചൂല് ചിരിച്ചല്ലോ.”’

എന്ന് സന്തോഷിക്കാനും

ഒറ്റയ്‌ക്കായ വൃദ്ധയുടെ നിസ്സഹായമായ മരണത്തില്‍

”മൂവന്തി മൂര്‍ച്ഛിച്ചു നില്‍ക്കുമ്പോള്‍

ഒരു വെള്ളക്കൊക്ക് പറന്നുപോയി.”’

എന്നു സങ്കടപ്പെടാനും ഉചിതമായ കാവ്യബിംബങ്ങള്‍ തെളിഞ്ഞുവരുന്നു.

തമിഴ് പാരമ്പര്യത്തിലെ അകംകവിതകളുടെ ചാരുത ഈ രചനകള്‍ക്കുണ്ട്. ലളിതമായ പ്രമേയങ്ങള്‍. അതിസാധാരണമായ ജീവിത സന്ദര്‍ഭങ്ങള്‍. പെട്ടെന്നു ചിറകടിച്ചുയരുന്ന ദര്‍ശനങ്ങള്‍. നാട്ടുമൊഴിയുടെ വശ്യഭംഗി. എന്നാല്‍ തിണകള്‍ വ്യത്യസ്തമാണ്. മുല്ലയും കുറിഞ്ചിയും പാലയും കെട്ടുപോയിടത്തുനിന്നാണ് പുതിയ കാഴ്ചകള്‍ പിറക്കുന്നത്. പ്രണയത്തേക്കാളേറെ ജീവിതത്തിന്റെ പൊറുതികേടുകളാണ് തെളിഞ്ഞുനില്‍ക്കുന്നത്. രോഗം, ദാരിദ്ര്യം, അനാഥത്വം, മരണം എന്നിവയുടെ തിണ ഏതാണ്? ആതുരാലയത്തിലേക്കു കുതിച്ചുപായുന്ന വാഹനത്തിലിരുന്നു വഴിക്കാഴ്ചകള്‍ കാണുകയായിരുന്നോ? ഭ്രാന്തമായ കാലത്തെ ലളിതമായി ആഖ്യാനം ചെയ്യുന്ന, ജനിതകമാറ്റം സംഭവിച്ച അകംകവിതകള്‍ എന്ന് സ്‌നേഹപൂര്‍വ്വം ഞാനിവയ്‌ക്കു പേരുനല്‍കട്ടെ.

Tags: Readingപുസ്തകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓരോ മാസവും ബിൽ ഈടാക്കുന്നത് പരിഗണനയിൽ; ഉപഭോക്താവിന് സ്വന്തമായി റീഡിങ് നടത്താം, പുതിയ നടപടികളുമായി കെഎസ്ഇബി

India

ക്ഷേത്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ലൈബ്രറികള്‍ തുടങ്ങൂ: ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്

Gulf

അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവലിന് അബുദാബിയിൽ തുടക്കമായി: എമിറാത്തി സാഹിത്യത്തെ പരിപോഷിപ്പിക്കുക മുഖ്യ ലക്ഷ്യം

Varadyam

കുറയുന്ന വായനയും കൂടുന്ന എഴുത്തും

Samskriti

ആത്മാരാമന്മാരുടെ വായനാക്ഷേത്രം

പുതിയ വാര്‍ത്തകള്‍

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.