Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനാലുകാരി കൊല്ലപ്പെട്ട സംഭവം: രക്ഷിതാക്കള്‍ പ്രതികളല്ല, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി, മാപ്പ് ചോദിച്ച് പോലീസ്; നിയമ നടപടി സ്വീകരിക്കുമെന്ന് കുടുംബം

ശാന്തകുമാരി കൊലപാതക കേസില്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് യാദൃശ്ചികമായി ഗീതുവിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ശാന്തകുമാരിയെ കൊലപ്പെടുത്തിയ അതേ ചുറ്റിക കൊണ്ട് തന്നെയാണ് ഗീതുവിന്റേയും തലയ്‌ക്കടിച്ചതെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 02:22 pm IST
in Kerala

തിരുവനന്തപുരം : വിഴിഞ്ഞത്ത് പതിനാലുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരുവര്‍ഷത്തോളം നീണ്ട പീഡനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ രക്ഷിതാക്കള്‍ നിരപരാധികളെന്ന് തെളിഞ്ഞു. കോവളം സ്വദേശികളായ ആനന്ദന്‍, ഗീത ദമ്പതികളാണ് ഇവരുടെ വളര്‍ത്തുമകളായ ഗീതുവിന്റെ കൊലപാതകത്തില്‍ പ്രതികളായി കണ്ട് പോലീസില്‍ നിന്നും ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത്.  

ഗീതുവിനെ കൊലപ്പെടുത്തിയത് അയല്‍വാസിയായ സ്ത്രീയും മകനും ചേര്‍ന്നാണെന്ന് യാദൃശ്ചികമായി പോലീസ് കണ്ടെത്തിയതോടെയാണ് ആനന്ദന്റേയും ഗീതയുടേയും നിരപരാധിത്വം പുറത്തുവന്നത്. വിഴിഞ്ഞത്തെ ശാന്തകുമാരിയുടെ കൊലപാതക്കേസില്‍ പിടിയിലായ റഫീഖയും മകന്‍ ഷെഫീഖും തന്നെയാണ് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയത്. ആസമയത്ത് ഇരുവരും ഗീതുവിന്റെ വീടിനടുത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു.  

മക്കളില്ലാത്ത ദമ്പതികള്‍ എടുത്ത് വളര്‍ത്തിയതാണ് ഗീതുവിനെ. അയല്‍വാസിയായ പെണ്‍കുട്ടിയുമായി ഷെഫീഖ് പരിചയത്തില്‍ ആയി. അസുഖബാധിതയായ ഗീതുവിനെ ഷെഫീഖ് ഉപദ്രവിച്ചപ്പോള്‍ അത് അച്ഛനോടും അമ്മയോടും പറയുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തി. ഇതോടെ റഫീഖയും ഷെഫീഖും ചേര്‍ന്ന് പെണ്‍കുട്ടിയുടെ വീടിനുള്ളില്‍ വെച്ച് തല പിടിച്ച് ചുമരിന് അടിച്ചശേഷം ചുറ്റികയ്‌കത്ത് തലയ്‌ക്കടിക്കുകയുമായിരുന്നു.  

ആനന്ദനും ഗീതയും വീട്ടിലെത്തിപ്പോള്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയെങ്കിലും ഇത് പെണ്‍കുട്ടിയുടെ രക്ഷിതാക്കാളെ പ്രതികളാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്. കുറ്റം ഏറ്റ് പറയുന്നതിനായി രക്ഷതാക്കളെ ചൂരല്‍ കൊണ്ട് അടിക്കുകയും കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നുണപരിശോധനയ്‌ക്ക് തയ്യാറാണെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ പോലീസ് ഇവരെ പ്രതിയാക്കിക്കൊണ്ടുള്ള അന്വേഷണം മന്ദഗതിയിലാക്കി.  

അടുത്തിടെ ശാന്തകുമാരി കൊലപാതക കേസില്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് യാദൃശ്ചികമായി ഗീതുവിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ശാന്തകുമാരിയെ കൊലപ്പെടുത്തിയ അതേ ചുറ്റിക കൊണ്ട് തന്നെയാണ് ഗീതുവിന്റേയും തലയ്‌ക്കടിച്ചതെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം തെളിഞ്ഞതോടെ പോലീസ് വന്ന് മാപ്പുപറഞ്ഞുവെന്ന് അമ്മ ഗീത അറിയിച്ചു. ഒരു അബന്ധം പറ്റിയതാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഒരു വര്‍ഷത്തോളം വലിയ ദുരന്തമാണ് അുഭവിച്ചത്. ഇതിനിടയാക്കിയ പൊലീസിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഗീത പ്രതികരിച്ചു.

സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്നും കുടുംബത്തിന് സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ക്യാന്‍സര്‍ രോഗിയായ പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ പ്രതിപക്ഷം ഏറ്റെടുക്കും. മാതാപിതാക്കളെ കുറ്റവാളികളാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശിച്ചശേഷം വി.ഡി. സതീശന്‍ അറിയിച്ചു.  

Tags: കേരള പോലീസ്VizhinjamKOVALAM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.