Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 226 കോടിയുടെ നിക്ഷേപതുക തിരികെ കൊടുക്കാനാവാത്ത ഗുരുതര പ്രതിസന്ധി, വായ്‌പകള്‍ക്ക് പുറമേ വ്യാപാര ഇടപാടുകളിലും തട്ടിപ്പ്

വ്യാജ രേഖകള്‍ ഉണ്ടാക്കി വായ്‌പ നല്‍കിയുള്ള തട്ടിപ്പ്, പ്രതിമാസ ചിട്ടി നടത്തിപ്പില്‍ തട്ടിപ്പ്, സഹകരണ വ്യാപാര സ്ഥാപനങ്ങളിലെ ക്രമക്കേട് എന്നിങ്ങനെ മൂന്ന് തരത്തിലാണ് തട്ടിപ്പ് നടന്നത്. ഇതിലൂടെ 226 കോടി ബാങ്കിന് നഷ്ടമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 11:44 am IST
in Thrissur

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് നൂറ് കോടിയല്ല, 226 കോടിയിലധികം രൂപയുടേതെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വായ്‌പകള്‍ക്ക് പുറമേ ബാങ്കിലെ വ്യാപാര ഇടപാടുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. വായ്‌പകളുടെ പേരില്‍  തട്ടിപ്പ് നടത്തുന്നതിനായി ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന സംഘം തന്നെ പ്രവര്‍ത്തിച്ചിരുന്നുവെന്നും  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാന്‍ കഴിയാത്ത ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ബാങ്കില്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.  

 വ്യാജ രേഖകള്‍ ഉണ്ടാക്കി വായ്‌പ നല്‍കിയുള്ള തട്ടിപ്പ്, പ്രതിമാസ ചിട്ടി നടത്തിപ്പില്‍ തട്ടിപ്പ്, സഹകരണ വ്യാപാര സ്ഥാപനങ്ങളിലെ ക്രമക്കേട് എന്നിങ്ങനെ മൂന്ന് തരത്തിലാണ് തട്ടിപ്പ് നടന്നത്. ഇതിലൂടെ 226 കോടി  ബാങ്കിന് നഷ്ടമായി. വ്യാജ വായ്‌പയിലൂടെ നഷ്ടമായത് 215 കോടിയാണ് (215,71,45,253). പ്രതിമാസ ചിട്ടി നടത്തിപ്പില്‍ ഒമ്പത് കോടി (9,22,97,000) തട്ടിപ്പ് നടത്തി. സഹകരണ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ 1.8 കോടിയുടെ (1,83,36,511) ക്രമക്കേടും കണ്ടെത്തി. ഇങ്ങനെ 226,77,78,764 രൂപയുടെ നഷ്ടം ബാങ്കിനുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

   സഹകരണ വകുപ്പിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.  ജോയിന്റ് രജിസ്ട്രാര്‍ തുടങ്ങി ഉദ്യോഗസ്ഥരുടെ വീഴ്ചകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അസി.രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ സാങ്കേതിക വിഭാഗം വിദഗ്‌ദ്ധന്‍ കെ.ആദിത്യകൃഷ്ണ, അസി.രജിസ്ട്രാര്‍മാര്‍ എസ്.ജയചന്ദ്രന്‍, വി.ജെര്‍ണയില്‍ സിംഗ്, സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ എ.പി അജിത്കുമാര്‍, ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.രാജാറാം എന്നിവരാണ് അന്വേഷണം നടത്തിയത്.

കഴിഞ്ഞ ആഗസ്റ്റിലാണ് ക്രമക്കേട് വിവരങ്ങള്‍ പുറത്തു വന്നത്. ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമടക്കം 19 പേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എല്ലാവരും അറസ്റ്റിലാവുകയും ചെയ്തിരുന്നു.

പ്രധാന കണ്ടെത്തലുകള്‍

ജാമ്യവസ്തുക്കളില്‍ കൃത്രിമം കാണിച്ചും വിപണി മൂല്യം തെറ്റായി രേഖപ്പെടുത്തിയും നഷ്ടം വരുത്തി.  

ബാങ്കില്‍ ഉപയോഗിക്കുന്ന സോഫ്ട് വെയറിലും ഹാര്‍ഡ് വെയറിലും അടിസ്ഥാനപരമായി പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ല.

സഹകരണ വകുപ്പിന്റെ വിവിധ ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ക്രമക്കേട് യഥാസമയം കണ്ട് പിടിക്കുന്നതിനും സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിലും വീഴ്ച സംഭവിച്ചു.  

ബാങ്ക് സെക്രട്ടറി, മാനേജര്‍, സീനിയര്‍ അക്കൗണ്ടന്റ് തുടങ്ങി അഞ്ച് ജീവനക്കാരും ഭരണസമിതിയും മറ്റ് ചിലരും സംഘടിതമായാണ് ക്രമക്കേട് നടത്തിയിട്ടുള്ളത്.

Tags: financial crisisFraudകരുവന്നൂര്‍ സഹകരണബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

Kerala

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.