Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണസംഘത്തെ നിയോഗിക്കാമെന്ന് സുപ്രീംകോടതി

പഞ്ചാബില്‍ പ്രധാനമന്ത്രിയ്‌ക്ക് സുരക്ഷാവീഴ്ചുയുണ്ടായ സംഭവം അന്വേഷിക്കാന്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര അന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമ കോഹ് ലി എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 04:55 pm IST
in India

ന്യൂദല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രിയ്‌ക്ക് സുരക്ഷാവീഴ്ചുയുണ്ടായ സംഭവം അന്വേഷിക്കാന്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര അന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമ കോഹ് ലി എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.

മുന്‍ സുപ്രിംകോടതി ജഡ്ജി നേതൃത്വം നല്‍കുന്ന സ്വതന്ത്ര സമിതിയായിരിക്കും പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കുക. കേന്ദ്രത്തിനോടും പഞ്ചാബ് സര്‍ക്കാരിനോടും ഈ പ്രശ്‌നത്തില്‍ സ്വന്തം അന്വേഷണവുമായി മുന്നോട്ട് പോകരുതെന്നും സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചു. സ്വതന്ത്രസമിതിയില്‍ ചണ്ഡീഗഢ് ഡിജിപി, എന്‍ ഐഎ ഐജി, പഞ്ചാബ് ആന്‍റ് ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാര്‍ ജനറല്‍, പഞ്ചാബിലെ സുരക്ഷാചുമതലയുള്ള എഡിജിപി എന്നിവരെയും ഉള്‍പ്പെടുത്താനും സുപ്രീം കോടതി നിര്‍ദേശിച്ചു.

ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടനയാണ് ഒരു സ്വതന്ത്ര അന്വേഷണ സംഘത്തെക്കൊണ്ട് പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

ജനവരി അഞ്ചിനാണ് പ്രധാനമന്ത്രി മോദി സുരക്ഷാ വീഴ്ച മൂലം പഞ്ചാബിലെ ഫിറോസ്പൂരില്‍ റാലിയില്‍ പങ്കെടുക്കാനുള്ള തീരുമാനം റദ്ദാക്കിയത്. മോശം കാലാവസ്ഥ കാരണം വിമാനത്തിന് പകരം റോഡ് വഴി ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് യാത്രചെയ്യുമ്പോഴാണ് പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം ഒരു ഫ്‌ളൈ ഓവറില്‍ 15 മുതല്‍ 20 മിനിറ്റോളം കുടുങ്ങിയത്. ചില കര്‍ഷക പ്രക്ഷോഭകര്‍ വഴി തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ ജീവന് തന്നെ ഏറെ ഭീഷണി ഉയര്‍ത്തുന്നതായിരുന്നു ഈ സംഭവം.

ഇത്തരം അടിയന്തരഘട്ടത്തില്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് പഞ്ചാബ് പൊലീസിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നത്. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെപ്പറ്റി അന്വേഷിക്കാന്‍ വേറെ വേറെ സമിതികളെ നിയോഗിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം അന്വേഷണങ്ങളുമായി മുന്നോട്ട് പോകരുതെന്ന് കേന്ദ്രത്തോടും പഞ്ചാബ് സര്‍ക്കാരിനോടും അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് സുപ്രീംകോടതി. കോടതി തന്നെ ഒരു സ്വതന്ത്ര അന്വേഷണകമ്മീഷനെ നിയോഗിച്ച പശ്ചാത്തലത്തിലാണ് ഈ അഭ്യര്‍ത്ഥന. 

Tags: സുപ്രീംകോടതിപട്ടിക ജാതിpunjabജഡ്ജ്‌ചീഫ്ജസ്റ്റിസ്NV Ramanaപ്രധാനമന്ത്രിയുടെ സുരക്ഷഫിറോസ്പൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

India

100 കോടി രൂപയുടെ തട്ടിപ്പ് കേസ് ; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇഡി റിമാൻഡിൽ വിട്ടു

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

പുതിയ വാര്‍ത്തകള്‍

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.