Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരിണതപ്രജ്ഞനായ കാര്യകര്‍ത്താവ്

1991 ല്‍ കൊല്ലം ശ്രീ പുതിയകാവ് ഭഗവതിക്ഷേത്ര സംരക്ഷണ പൗരസമിതി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രവര്‍ത്തക സമിതി അംഗമായും ഭരണസമിതി ഖജാന്‍ജിയായും മൂന്ന് വര്‍ഷകാലം ദേവസ്വം പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചു

ആര്‍. അജയകുമാര്‍ by ആര്‍. അജയകുമാര്‍
Jan 9, 2022, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കൊല്ലം ജില്ലയിലെ മുതിര്‍ന്ന കാര്യകര്‍ത്താവും പതിറ്റാണ്ടുകളോളം സംഘത്തിന്റെ വിവിധ സംഘടനാ ചുമതലകള്‍ വഹിക്കുകയും ചെയ്തിരുന്ന ജി.ശിവരാമന്‍ (80) വിഷ്ണുപദം പൂകി.  

1965 കാലഘട്ടത്തില്‍, സംഘ പ്രചാരകനായിരുന്ന പി.കെ. ചന്ദ്രശേഖര്‍ജി കൊല്ലത്ത് ജില്ലാ പ്രചാരകനായി വരുന്ന സമയത്താണ് ആര്‍. രാധാകൃഷ്ണ പൈ, എസ്. ഗോപാലകൃഷ്ണന്‍, ശര്‍മ്മാജി, എം.വി. സോമയാജി തുടങ്ങിയവരോടൊപ്പം സംഘ സ്വയംസേവകനായി ശിവരാമന്‍ ചേട്ടന്‍ എത്തുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ അദ്ദേഹം കൊല്ലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായിട്ടാണ് എത്തിയത്. പിന്നീട് വിജയലക്ഷ്മി കാഷ്യൂ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ജോലിയോടൊപ്പം സംഘപ്രവര്‍ത്തനവും മുന്നോട്ട് കൊണ്ടുപോയി.  

കേസരി, ഓര്‍ഗനൈസര്‍ തുടങ്ങിയ സംഘപ്രസിദ്ധീകരണങ്ങള്‍ നടന്നും സൈക്കിളിലും സമൂഹത്തിലെ പ്രമുഖ വ്യക്തികളില്‍ എത്തിക്കുന്നത് ശിവരാമന്‍ജിയുടെ പ്രധാന ദൗത്യമായിരുന്നു. മലയാളിസഭാ ശാഖയിലെ സ്വയംസേവകനായിരുന്ന അദ്ദേഹം മാടന്‍നടയില്‍ വസ്തു വാങ്ങി താമസമാരംഭിച്ചപ്പോള്‍ അവിടെ ശാഖ തുടങ്ങുകയും മുഖ്യ ശിക്ഷക് ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് മണ്ഡല്‍ കാര്യവാഹ്, കൊല്ലം താലൂക്ക് കാര്യവാഹ്, ദീര്‍ഘകാലം ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക്, തിരുവനന്തപുരം വിഭാഗ് കാര്യവാഹ്, തിരുവനന്തപുരം വിഭാഗ് സംഘചാലകായും പ്രവര്‍ത്തിച്ചു.  

യുവാക്കളായ സ്വയംസേവകര്‍ക്ക് പരിണതപ്രജ്ഞനായ ഒരു മുതിര്‍ന്ന കാര്യകര്‍ത്താവായിരുന്നു ശിവരാമന്‍ ചേട്ടന്‍. സംഘത്തിന്റെ എല്ലാ അധികാരിമാര്‍ക്കും ഏത് സമയത്ത് ചെല്ലുവാനും തങ്ങുവാനും കഴിയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭവനം. സ്വന്തം കുടുംബാംഗങ്ങളെക്കാള്‍ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും സംഘ അധികാരിമാരെ പരിചരിക്കുന്ന അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഗിരിജ ചേച്ചിയും മാതൃകയായിരുന്നു.  

1991 ല്‍ കൊല്ലം ശ്രീ പുതിയകാവ് ഭഗവതിക്ഷേത്ര സംരക്ഷണ പൗരസമിതി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രവര്‍ത്തക സമിതി അംഗമായും ഭരണസമിതി ഖജാന്‍ജിയായും മൂന്ന് വര്‍ഷകാലം ദേവസ്വം പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഭരണസമിതിയിലെ യുവാക്കളായ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശകനും ഉപദേശകനുമായിരുന്നു.  

Tags: ദേവസ്വം ബോര്‍ഡ്kollamസ്വയംസേവകര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

Kollam

കൊല്ലത്ത് എന്റെ കേരളം അരങ്ങുണര്‍ന്നു; വേറിട്ട കഴിവുകളുടെ പ്രകടനവുമായി തുടക്കം

Kerala

എന്റെ കേരളം പ്രദര്‍ശന-വിപണനമേള മെയ് 14 മുതല്‍ ആശ്രാമത്ത്; മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

Kerala

വാക്സിനെടുത്തിട്ടും ഏഴ്‌ വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies