Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതാംബയെ അധിക്ഷേപിക്കുന്നത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തലാണെന്ന് മദ്രാസ് ഹൈക്കോടതി; പുരോഹിതനെതിരായ കേസ് പിന്‍വലിക്കാതെ കോടതി

ഭാരതമാതാവിനെ അധിക്ഷേപിക്കുന്നത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതിനുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും അവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ പ്രകാരമുള്ള ശിക്ഷ നല്‍കുമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 10:54 pm IST
in India

ചെന്നൈ: ഭാരതമാതാവിനെ അധിക്ഷേപിക്കുന്നത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതിനുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും അവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ പ്രകാരമുള്ള ശിക്ഷ നല്‍കുമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ പ്രകാരം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മതത്തെയോ വിശ്വാസത്തെയോ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടു നടത്തുന്ന മനപൂര്‍വ്വമുള്ള പ്രവര്‍ത്തിക്ക് തടവുശിക്ഷയാണ് നല്‍കുക. പറയുന്നതോ എഴുതുന്നതോ ആയ വാക്കുകൊണ്ടോ ചിഹ്നം കൊണ്ടോ ഒരു പ്രത്യേക വിഭാഗത്തിന്റെ മതവിശ്വാസത്തെയോ മതത്തെയോ അപമാനിക്കാന്‍ ശ്രമിക്കുന്നതിന് തടവ് ശിക്ഷ നല്‍കുമെന്നാണ് 295എ പറയുന്നത്.

ഈ വകുപ്പ് കണക്കിലെടുത്താണ് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ കതോലിക്ക പുരോഹിതനായ ജോര്‍ജ്ജ് പൊന്നയ്യക്കെതിരായ കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ല. 2021 ജൂലായില്‍ ഹിന്ദുക്കളെയും ഭാരതമാതാവിനെയും പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അധിക്ഷേപിക്കുന്ന ജോര്‍ജ്ജ് പൊന്നയ്യയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇതേ തുടര്‍ന്ന് അന്ന് ജോര്‍ജ്ജ് പൊന്നയ്യയ്‌ക്കെതിരെ 295എ (മതവികാരം വ്രണപ്പെടുത്തല്‍), 143 (നിയമവിരുദ്ധമായി കൂട്ടംചേരല്‍), 505(2) (വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുതയോ വെറുപ്പോ സൃഷ്ടിക്കുന്ന പ്രസ്താവന), 506(1) (ക്രിമിനല്‍ സ്വഭാവത്തിലുള്ള ഭീഷണിപ്പെടുത്തല്‍), 269 (രോഗം പരത്തല്‍, പകര്‍ച്ചവ്യാധി നിയമത്തിലെ മൂന്നാം സെക്ഷന്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.  

എന്നാല്‍ തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പിന്നീട് പാസ്റ്റര്‍ ജോര്‍ജ്ജ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹിന്ദുമതത്തിനെതിരായ വിമര്‍ശനം മാത്രമാണ് താന്‍ നടത്തിയതെന്നും അല്ലാതെ അത് മതവിദ്വേഷപ്രസംഗമല്ലെന്നുമായിരുന്നു പാസ്റ്റര്‍ ജോര്‍ജ്ജിന്റെ  വാദം. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഈ വാദം തള്ളി. ‘ഹിന്ദുമതത്തെ പൂര്‍ണ്ണമായല്ല, ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയാല്‍ പോലും 295എ ചുമത്തും. മുഴുവന്‍ ഹിന്ദുക്കളുടെയും വികാരം വ്രണപ്പെടണമെന്നില്ല, പകരം ഏതെങ്കിലും ഒരു വിഭാഗം ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടാല്‍ പോലും 295എ പ്രകാരം ശിക്ഷ ലഭിക്കും,’ ജസ്റ്റിസ് സ്വാമിനാഥന്‍ പറഞ്ഞു.

‘ഭാരത മാത എന്നത് വലിയൊരു വിഭാഗം ഹിന്ദുക്കളുടെ വൈകാരിക അഭിമാനമാണ്. ദേശീയ പതാക വഹിച്ചാണ് അവരെ സാധാരണ ചിത്രീകരിക്കുന്നത്. പല ഹിന്ദുക്കള്‍ക്കും അവര്‍ ദൈവം പോലെയാണ്. ഭാരത മാതയെയും ഭൂമി ദേവിയെയും അധിക്ഷേപിച്ചാല്‍ പ്രഥമദൃഷ്ട്യാ തന്നെ 295എ ചുമത്താം’- ജസ്റ്റിസ് സ്വാമിനാഥന്‍ പറഞ്ഞു.

ആദ്യം തെറ്റുചെയ്യുകയും പിന്നീട് നിരപരാധിയാണെന്ന് പറയുകയും ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. കന്യാകുമാരി ജില്ലിയില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള യോഗത്തിലാണ് കാതോലിക്കാ പുരോഹിതനായ ജോര്‍ജ്ജ് പൊന്നയ്യ ഭാരതാംബയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ‘പരാതിക്കാരന്റെ (ഫാദര്‍ ജോര്‍ജ്ജ് പൊന്നയ്യയുടെ) പ്രസംഗം സംശയത്തിനിടയില്ലാത്തതാണ്. അദ്ദേഹം ഹിന്ദു സമുദായത്തെത്തന്നെയാണ് ലക്ഷ്യംവെച്ചിട്ടുള്ളത്. ഹിന്ദുസമുദായത്തെ ഒരു വശത്തും ക്രിസ്ത്യന്‍, മുസ്ലിം സമുദായത്തെ മറുവശത്തും നിര്‍ത്തിയാണ് അദ്ദേഹം സംസാരിച്ചത്. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിന് എതിരെ നിര്‍ത്തിയാണ് അദ്ദേഹം വിമര്‍ശിച്ചത്. പരാതിക്കാരന്‍ തുടര്‍ച്ചയായി ഹിന്ദു സമുദായത്തെ അധിക്ഷേപിച്ചു. അതിനാല്‍ കേസ് പിന്‍വലിക്കാനാകില്ല. ‘- ജസ്റ്റിസ് സ്വാമിനാഥന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.

Tags: ഭാരത മാതാവ്ഹിന്ദു മതംpriestഇന്ത്യന്‍ ശിക്ഷാനിയമംഐഎസ്മദ്രാസ് ഹൈക്കോടതിchristian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.