Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അധ്വാനിക്കാനുള്ള മനസും ചങ്കൂറ്റവും മാത്രം മതി; ചുക്കുകാപ്പിയും മുട്ടയും വില്ക്കുന്ന എഞ്ചിനീയര്‍

ചിട്ടി കമ്പനിയിലെ ജോലിയ്‌ക്ക് ശേഷം എറണാകുളം കലൂരില്‍ പിതാവ് ഐടി കമ്പനി ആരംഭിച്ചതോടെയാണ് കുടുംബത്തിന്റെ തകര്‍ച്ച തുടങ്ങിയതെന്ന് വിഷ്ണു പറയുന്നു. തമിഴ്‌നാട്ടിലെ ഗോപിച്ചെട്ടിപ്പാളയത്ത് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങിന് പഠനത്തിനിടെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ വിഷ്ണു അറിഞ്ഞില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 05:09 pm IST
in Thrissur

തൃശ്ശൂര്‍: വൈറ്റ്‌കോളര്‍ ജോലിയ്‌ക്കായി മാത്രം കാത്തിരിക്കുന്ന യുവാക്കളില്‍ നിന്ന് വ്യത്യസ്തനാകുകയാണ് കെ.എസ് വിഷ്ണു (36) എന്ന എന്‍ജിനിയറിങ് ബിരുദധാരി. തൃശ്ശൂര്‍ നഗരത്തില്‍ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതും സൈക്കിളില്‍ വിറ്റാണ് ഈ യുവാവ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്.

അന്തിക്കാട് താന്ന്യം സ്വദേശിയായ വിഷ്ണു വര്‍ഷങ്ങളായി ഒറ്റയ്‌ക്കാണ്. കട ബാധ്യതയെ തുടര്‍ന്ന് 2010ലെ പുതുവര്‍ഷദിനത്തിലാണ് വിഷ്ണുവിന്റെ അച്ഛന്‍ സത്യശീലന്‍ നാടുവിട്ടുപോയത് . അച്ഛന്‍ നാടുവിട്ടശേഷം  സൈക്കിളില്‍ കാപ്പിവിറ്റും തെരുവില്‍ കിടന്നുറങ്ങിയുമായിരുന്നു വിഷ്ണുവിന്റെ ജീവിതം. 

പകല്‍ ഹോട്ടലുകളിലും ജോലി ചെയ്തു. വ്യോമസേനയില്‍നിന്ന് വിരമിച്ച സത്യശീലന്‍ തൃശ്ശൂരിലെ പ്രമുഖ ചിട്ടിക്കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ചിട്ടി കമ്പനിയിലെ ജോലിയ്‌ക്ക് ശേഷം എറണാകുളം കലൂരില്‍ ഐടി കമ്പനി ആരംഭിച്ചതോടെയാണ് കുടുംബത്തിന്റെ തകര്‍ച്ച തുടങ്ങിയതെന്ന് വിഷ്ണു പറയുന്നു. തമിഴ്‌നാട്ടിലെ ഗോപിച്ചെട്ടിപ്പാളയത്ത്  ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങിന് പഠനത്തിനിടെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ വിഷ്ണു അറിഞ്ഞില്ല. കുടുംബ തകര്‍ച്ചയെ തുടര്‍ന്ന് അമ്മ അത്മഹത്യ ചെയ്യുകയായിരുന്നു. സഹോദരി വീട്ടുകാരുമായി പിണങ്ങി പോയി.

2005-ല്‍ എന്‍ജിനിയറിങ് പഠനം കഴിഞ്ഞ് മൂന്നുവര്‍ഷം കോയമ്പത്തൂരില്‍ ജോലി ചെയ്തു. 2009ല്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും വീടും പറമ്പും ജപ്തി ചെയ്യാറായിരുന്നു. പാപ്പരായി വീട് ജപ്തിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെയാണ് സത്യശീലന്‍ നാടുവിട്ടത്. അച്ഛന്‍ കൂടി ഉപേക്ഷിച്ച് പോയതോടെ എന്തു ചെയ്യണമെന്നറിയാതെ ജീവിതത്തിന് മുന്നില്‍ പകച്ചു നിന്ന വിഷ്ണുവിന് നാട്ടുകാരിലൊരാള്‍ സഹായമായി എന്തു വേണമെന്ന് ചോദിച്ചപ്പോള്‍ പഴയൊരു സൈക്കിളും ചെറിയ കെറ്റിലും തന്നാല്‍ മതിയെന്ന് പറഞ്ഞു. ഇവിടെ നിന്നാണ് വിഷ്ണുവിന്റെ ജീവിതം മാറി മറിയുന്നത്.

2013ല്‍ വീണ്ടും കോയമ്പത്തൂരിലെത്തി ബഹുരാഷ്‌ട്രകമ്പനിയില്‍ രണ്ടുവര്‍ഷം ജോലി ചെയ്‌തെങ്കിലും പിന്നീട് രാജിവെച്ച് നാട്ടിലേക്ക് തിരിച്ചെത്തി വീണ്ടും ചുക്ക് കാപ്പി വില്‍പ്പന ആരംഭിച്ചു. ചെമ്പുക്കാവില്‍ വാടക ഫളാറ്റിലാണ് വിഷ്ണു ഇപ്പോള്‍ താമസിക്കുന്നത്. അവിടെ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതുമുണ്ടാക്കും. ചെറിയ കെറ്റിലും സൈക്കിളുമായി വൈകീട്ട് ഏഴുമുതല്‍ തൃശ്ശൂര്‍ നഗരത്തില്‍ സൈക്കിളില്‍ കറങ്ങി വില്‍പ്പന നടത്തും. വെളുപ്പിന് നാലിനെത്തി ഉറങ്ങും.

12 വര്‍ഷം മുമ്പ് നല്‍കിയ അതേ സൈക്കിളും കെറ്റിലുമാണ് ഇപ്പോഴും വിഷ്ണുവിന്റെ പക്കലുള്ളത്.  ഹ്രസ്വചിത്രങ്ങളില്‍ സംവിധായകനും സഹായിയും കലാസംവിധായകനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില ചിത്രങ്ങളില്‍ അഭിനയിച്ചു. ഫ്‌ളാറ്റ് 783 എന്ന ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രരചനയിലും വിഷ്ണു കഴിവ് തെളിയിച്ചിട്ടുണ്ട്. താന്‍ വരച്ച പെയിന്റിങ്ങുകള്‍ക്ക് പലരും വലിയ വില പറഞ്ഞിട്ടുണ്ടെന്ന് വിഷ്ണു പറയുന്നു.  ഡിസൈനിങ് ചെയ്ത് നല്‍കുന്ന വിഷ്ണുവിന് സ്വന്തം യൂട്യൂബ് ചാനലുമുണ്ട്.

Tags: ThrissurEngineering
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.