തഞ്ചാവൂര്‍: ബാങ്ക് ലോക്കറില്‍നിന്ന് 500 കോടി വിലവരുന്ന, അമൂല്യമായ മരതകക്കല്ലില്‍ തീര്‍ത്ത ശിവലിംഗം പിടിച്ചെടുത്തു. എന്‍.എ. സ്വാമിയപ്പന്, മകന് അരുണ്‍ എന്നിവരുടെ ബാങ്ക് ലോക്കറില്‍ നിന്നാണ് പുരാവസ്തു കണ്ടെത്തതെന്ന് എഡിജിപി ജയന്ത് മുരളി പറഞ്ഞു. ഇവരുടെ കൈവശം അമൂല്യമായ പുരാവസ്തു ശേഖരം ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
എട്ട് സെമി ഉയരവും 543 ഗ്രാം ഭാരവുമുള്ള ഇതിന് ഇത്രയേറെ വിലവരുമെന്ന് സ്വാമിയപ്പനും അരുണിനും അറിയില്ലായിരുന്നു. 500 കോടിയോളം രൂപ ഇതിന് വരുമെന്ന് എഡിജിപി പറഞ്ഞു. നാഗപട്ടണത്തെ തിരുക്കൂവളൈ ക്ഷേത്രത്തില്‍ നിന്ന് മുന്‍പ് മോഷണം പോയതാണോ ഇതെന്ന് സംശമുണ്ടെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: