Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാപ്പനെ കുടുക്കിയത് മൂന്നു മലയാളി മാധ്യമ പ്രവര്‍ത്തകരല്ല; കെ യു ഡബ്ല്യൂ ജെ ഫണ്ട് തിരിമറിക്കേസിലുമല്ല; കള്ളക്കഥ പ്രചരണത്തിന് പിന്നില്‍ വെള്ളപൂശല്‍

കാപ്പന്‍ കേസിലെ സാക്ഷിപ്പട്ടികയിലുള്ള 50 പേരില്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ ആരുമില്ല.

Janmabhumi Online by Janmabhumi Online
Dec 31, 2021, 08:44 am IST
in India
ബല്‍റാം നെടുങ്ങാടി ,ശ്രീദത്തന്‍, വി.വി.ബിനു

ബല്‍റാം നെടുങ്ങാടി ,ശ്രീദത്തന്‍, വി.വി.ബിനു

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:സിദ്ദിഖ് കാപ്പനെ വെള്ളപൂശാന്‍  പടച്ചു വിടുന്ന കള്ളക്കഥകള്‍ മാത്രമാണ് മൂന്നു മാധ്യമ പ്രവര്‍ത്തകരാണ് സിദ്ദിഖ് കാപ്പനെ കുടുക്കിയതെന്നാണ് പ്രചരണം. ഓര്‍ഗനൈസര്‍ അസോഷ്യേറ്റ് എഡിറ്റര്‍ ശ്രീദത്തന്‍, മലയാള മനോരമ പട്‌ന ലേഖകന്‍ വി.വി.ബിനു, 24 ന്യൂസ് ഡല്‍ഹി ലേഖകന്‍ ബല്‍റാം നെടുങ്ങാടി എന്നിവര്‍ സിദ്ദിഖ് കാപ്പനെ കുടുക്കിയെന്നാണ് ആരോപണം.

സിദ്ദിഖ് കാപ്പന്റെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ചും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതു സംബന്ധിച്ചും ചില രേഖകള്‍ ഇവരില്‍ നിന്നു യുപി പൊലീസ് ശേഖരിച്ചുവെന്നതിനപ്പുറം കുറ്റപത്രത്തിലെ ആരോപണങ്ങള്‍ക്ക് ഈ രേഖകള്‍ അടിസ്ഥാനമാക്കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

സിദ്ദിഖ് കാപ്പന്‍ കെയുഡബ്ല്യൂജെ സെക്രട്ടറി എന്ന നിലയില്‍ സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പു നടത്തിയതിന്റെ രേഖകളാണ് വി.വി.ബിനുവില്‍ നിന്ന് യുപി പൊലീസിനു ലഭിച്ചത്. കേരള സര്‍ക്കാര്‍ പിആര്‍ഡി വകുപ്പില്‍ നിന്നും വിജിലന്‍സില്‍ നിന്നും ലഭിച്ച ചില വിവരാവകാശ രേഖകളാണ് വി.വി.ബിനു യുപി പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ കൈമാറിയത്.

കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകം നല്‍കേണ്ട സംഭാവനയ്‌ക്കായി ബാങ്ക് അക്കൗണ്ടിലേക്കു സ്വീകരിച്ച തുക സര്‍ക്കാരിനു കൈമാറിയില്ലെന്നു കണ്ടതിനെ തുടര്‍ന്നു ഫെഡറല്‍ ബാങ്കിന്റെ ശാഖയ്‌ക്ക് ബല്‍റാം നല്‍കിയ പരാതിയാണ് ഒരു രേഖ. ഹത്രാസില്‍ സിദ്ദിഖ് കാപ്പനും സംഘവും പിടിയിലാകുന്നതിന് ഏഴു മാസം മുന്‍പായിരുന്ന ബല്‍റാം ഈ പരാതി ബാങ്ക് മാനേജര്‍ക്കു നല്‍കിയത്.

ഇന്‍ഡസ് സ്‌ക്രോള്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ കൂടിയായ ശ്രീദത്തന്‍ സിഎഎ വിരുദ്ധ പ്രക്ഷോഭ കാലത്ത് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ചില വാര്‍ത്തകളെ കുറിച്ചുള്ള രേഖകളാണ് യുപി പൊലീസിനു കൈമാറിയത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ വെടിയേറ്റു മരിച്ചുവെന്നത് ഉള്‍പ്പെടെ ചില വ്യാജ വാര്‍ത്തകള്‍ സിദ്ദിഖ് കാപ്പന്‍ പ്രചരിപ്പിച്ചുവെന്നതാണ് 2020 മാര്‍ച്ചില്‍ ഇന്‍ഡസ് സ്‌ക്രോളില്‍ വന്ന വാര്‍ത്ത. ആറു മാസത്തിനു ശേഷമാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റു ചെയ്തത്.

സിദ്ദിഖ് കാപ്പന്റെ ലാപ്‌ടോപില്‍ നിന്നാണ് ഈ രേഖകളില്‍ ഭൂരിഭാഗവും യുപി പൊലീസിനു ലഭിച്ചത്. ഈ രേഖകളുടെ നിജസ്ഥിതി അറിയാന്‍ യുപി പൊലീസ് മാധ്യമ പ്രവര്‍ത്തകരോട് അന്വേഷിക്കുകയും ചില അധിക രേഖകള്‍ ശേഖരിക്കുകയും ചെയ്തു.

യുപി പൊലീസ് നടത്തിയ വിപുലമായ അന്വേഷണത്തില്‍ ലഭിച്ച രേഖകളായി കേസ് ഡയറിയില്‍ ഈ രേഖകള്‍ ഉള്‍ക്കൊള്ളിച്ചെങ്കിലും കുറ്റപത്രത്തിലെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമാക്കിയിട്ടില്ല. കാപ്പന്‍ കേസിലെ സാക്ഷിപ്പട്ടികയിലുള്ള 50 പേരില്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ ആരുമില്ല. അതായത് സിദ്ദിഖ് കാപ്പന് എതിരായ യുഎപിഎ കേസില്‍ ഈ രേഖകളൊന്നും ആധാരമാക്കിയിട്ടില്ലെന്നു സാരം.

യുഎപിഎ കേസില്‍ ഗുരുതരമായ കുറ്റാരോപണങ്ങള്‍ നേരിടുന്ന സിദ്ദിഖ് കാപ്പനെ കെയുഡബ്ല്യൂജെ സര്‍ക്കാര്‍ ഫണ്ട്, ബാങ്ക് തിരിമറി രേഖകളുടെ പേരിലാണ് യുപി പൊലീസ് കുറ്റം ചുമത്തിയതെന്ന ഉളുപ്പില്ലാത്ത പ്രചരണം നടത്താന്‍ സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യാണു മുന്നില്‍ നില്‍ക്കുന്നത്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടുമായുള്ള അന്തര്‍ധാര അത്ര ശക്തമാണ് എന്നതിന്റെ നേര്‍തെളിവുകൂടിയാണിത്.

Tags: പോപ്പുലര്‍ ഫ്രണ്ട്Siddique Kappan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

India

കേരള ഹൗസ് ബീഫ് വിവാദം: പോപ്പുലര്‍ ഫ്രണ്ട് താത്വികാചാര്യന്‍ പി. കോയയുടെ പദ്ധതി , സിദ്ദിഖ് കാപ്പന്റെ ക്വട്ടേഷന്‍

India

ജോസി- സിദ്ദിഖ് കാപ്പന്‍ ടീമിന്റെ ‘അഫ്‌സല്‍ ഗുരു’ സിനിമ പദ്ധതി പൊളിഞ്ഞു: ഇനി വെബ് സീരീസ്

India

സിദ്ദിഖ് കാപ്പന്റെ ഹിറ്റ് സ്‌ക്വാഡിനു ചൈനീസ് ഫണ്ടും

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies