Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മദര്‍തെരേസയുടെ സഭയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചുവെന്ന നുണപ്രചാരണം നടത്തിയ മമത ബാന‍ര്‍ജിയുടെ ലക്ഷ്യം ഗോവയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍

മിഷണറീസ് ഓഫ് ചാരിറ്റീസ് എന്ന മദര്‍തെരേസയുടെ സഭയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചുവെന്ന നുണപ്രചാരണം നടത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ലക്ഷ്യം ഗോവയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍. 2022 ഫിബ്രവരിയില്‍ ഗോവയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ട് ബാങ്കാണ് മമത ലക്ഷ്യമിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 07:33 pm IST
in India

ബംഗാള്‍:മിഷണറീസ് ഓഫ് ചാരിറ്റീസ് എന്ന മദര്‍തെരേസയുടെ സഭയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചുവെന്ന നുണപ്രചാരണം നടത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ലക്ഷ്യം ഗോവയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍. 2022 ഫിബ്രവരിയില്‍ ഗോവയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ട് ബാങ്കാണ്  മമത ലക്ഷ്യമിടുന്നത്.  

മദര്‍ തെരേസയുടെ സഭയായ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ വക്താവ് തന്നെ മമതയുടെ ഈ നുണപ്രചാരണത്തെ പിന്നീട് തള്ളിപ്പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ സഭാവോട്ടുകളില്‍ കണ്ണുനട്ടുള്ളതാണ് മമത ബാനര്‍ജിയുടെ പ്രസ്താവനയെന്ന് കരുതുന്നു. മമത ബാനര്‍ജിയുടെ പ്രസ്താവനയ്‌ക്ക് തൊട്ടുപിന്നാലെയാണ് മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ വക്താവായ സുനിത കുമാര്‍ രംഗത്തെത്തി ഈ ആരോപണം നിഷേധിച്ചത്.  

കേന്ദ്രസര്‍ക്കാര്‍ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്ന ആരോപണം ഡിസംബര്‍ 27നാണ്  മമത ട്വിറ്ററിലൂടെ പങ്കുവെച്ചത്. യുടെ ആരോപണം. 22000 രോഗികളും ജീവനക്കാരും ഉള്ള സംഘടനയിലെ ജീവനക്കാര്‍ക്ക് ക്രിസ്തുമസ് നാളുകളില്‍ ഭക്ഷണവും മരുന്നും കിട്ടാനില്ലാത്ത സ്ഥിതിയാണെന്നും മമത കുറ്റപ്പെടുത്തിയിരുന്നു. ഈ ട്വീറ്റ് താമസിയാതെ വലിയൊരു വിവാദത്തിന് വഴിമരുന്നിട്ടു. ഈ ആരോപണം വ്യാജമായിരുന്നു. വസ്തുതയെ വളച്ചൊടിച്ചതിന്റെ പേരില്‍ കുറ്റക്കാരിയാണ് മമത ബാനര്‍ജി. ഗോവയിടെ കതോലിക്ക വോട്ടുകളില്‍ കണ്ണുനട്ടാണ് മമതയുടെ ഈ വ്യാജ ആരോപണം.

ഗോവയിലെ വോട്ടര്‍മാരില്‍ 26 ശതമാനം പേര്‍ കതോലിക്കരാണ്. ഇവരുടെ വോട്ടുകളാണ് മമത ബാനര്‍ജി ഗോവയില്‍ ഉറ്റുനോക്കുന്നത്. ബംഗാളിന് പുറമെ സ്വാധീനം വളര്‍ത്താന്‍ വന്‍തോതിലാണ് മമതയും തൃണമൂലും ഗോവയില്‍ പണമൊഴുക്കിയിരിക്കുന്നത്.

ബംഗാളിലെ അതേ അടവാണ് മമത ഗോവയില്‍ പയറ്റാന്‍ നോക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ കുറച്ചുവോട്ടുകളും ന്യൂനപക്ഷ സമുദായത്തിന്റെ ഭൂരിഭാഗം വോട്ടുകളും ചേര്‍ന്നുള്ള ഒരു ഫോര്‍മുലയാണ് മമതയുടെ ബംഗാളിലെ വിജയത്തിനാധാരം.

കോണ്‍ഗ്രസില്‍ നിന്നുള്ള കതോലിക്കരായ രാഷ്‌ട്രീയക്കാരെ അടര്‍ത്തിയെടുത്താണ് മമത ഗോവയില്‍ ചലനമുണ്ടാക്കിയത്. ഗോവയിലെ സന്ദര്‍ശനത്തിനിടയില്‍ ക്രിസ്ത്യന്‍ മതസമുദായക്കാരാണ് മമതയെ ചുറ്റപ്പറ്റി നിന്നത്. കതോലിക്കരെ ലാക്കാക്കി ഇനി ചില സൗജന്യങ്ങളും പദ്ധതികളും പ്രഖ്യാപിക്കുകയാണ് മമതയുടെ അടുത്ത ലക്ഷ്യമെന്ന് പറയപ്പെടുന്നു.

തൃണമൂലിലേക്ക് മാറിയ മുന്‍ എംഎല്‍എ ലാവൂ മാംലെദാറാണ് മമതയുടെ തെരഞ്ഞെടുപ്പ് കളികളെക്കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച തൃണമൂലില്‍ നിന്നും രാജിവെച്ച ലാവൂ മാംലെദാര്‍ പറയുന്നത് മതാടിസ്ഥാനത്തില്‍ ഗോവയില്‍ വിഭജനമുണ്ടാക്കുകയാണ് മമതയുടെ അടുത്ത ലക്ഷ്യമെന്നാണ്. മഹാരാഷ്‌ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) യെ ഉപയോഗിച്ച് പരമാവധി ഹിന്ദുവോട്ടുകളും തൃണമൂല്‍ വഴി പരമാവധി ക്രിസ്ത്യന്‍ വോട്ടുകളും പോക്കറ്റിലാക്കുകയാണ് ഗോവയിടെ മമതയുടെ തന്ത്രമെന്നും ലാവൂ മാംലെദാര്‍ ആരോപിക്കുന്നു.

ഗോവയിലെ കതോലിക്കരുടെ നേതാവാവുക വഴി കോണ്‍ഗ്രസില്‍ നിന്നുള്ള പരമാവധി ക്രിസ്ത്യന്‍ വോട്ടര്‍മാരെ അകറ്റുകയും മമതയുടെ ലക്ഷ്യമാണ്. ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസ് ചെറുവിരലനക്കുന്നില്ലെന്ന മമതയുടെ പരാതിക്ക് പിന്നിലെ ഗൂഢലക്ഷ്യം ഇതാണ്.

മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന മമതയുടെ ആരോപണവും ലാക്കാക്കുന്നത് ക്രിസ്ത്യന്‍ മനസ്സുകളെയാണ്. ‘ഗോവ തെരഞ്ഞെടുപ്പില്‍ കണ്ണുനട്ടുകൊണ്ടുള്ള മമതയുടെ നുണപ്രചാരണമാണിത്’ ബിജെപി ഐടി സെല്ലിന്റെ മേധാവി അമിത് മാളവ്യ ട്വീറ്റില്‍ വ്യക്തമാക്കി. മിഷണറീസ് ഓഫ് ചാരിറ്റിയുടെ സൂപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ എം. പ്രേമ തന്നെ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചില്ലെന്ന് പ്രസ്താവനയിറക്കുക വഴി മമതയുടെ നുണ പൊളിയുകയായിരുന്നു. പക്ഷെ മമതയുടെ ലക്ഷ്യം പാതി വിജയിച്ചു. കാരണം സമൂഹമാധ്യമങ്ങളിലൂടെ അതിനുള്ളില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ക്രിസ്ത്യന്‍ വിരുദ്ധരാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ മമതയ്‌ക്ക് കഴിഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മമതയുടെ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കി പിന്നീട് രംഗത്ത് വന്നിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റീസ് തന്നെ അപേക്ഷിച്ച പ്രകാരമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അവരുടെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് പറയുന്നു. സത്യത്തെ വളച്ചൊടിച്ച് രാഷ്‌ട്രീയ നേട്ടമുണ്ടാക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മമതയുടെ ട്വീറ്റ്.

Tags: കേന്ദ്ര ആഭ്യന്തരമന്ത്രാലയംEyeക്രിസ്ത്യന്‍ വോട്ടര്‍മാര്‍മിഷണറീസ് ഓഫ് ചാരിറ്റീസ്ഗോവമമതാ ബാനര്‍ജിMother Teresaക്രിസ്ത്യന്‍ മിഷണറിമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

Kerala

കൊലക്കേസ് പ്രതി യെ ആക്രമിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ച പാസ്റ്ററും സഹായികളും പിടിയില്‍

Editorial

ട്രംപിന്റെ സമാധാനം കെടുത്തി നൊബേല്‍

Health

കണ്ണിന് പതിവായി വീക്കവും, ചൊറിച്ചിലുമുണ്ടോ ? വൃക്ക തകരാറിലാകുന്നതിന്റെ ലക്ഷണമാകാം

Kerala

ഒപ്റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം ഞായറാഴ്ച

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.