Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി രാജ്

മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഡോക്ടര്‍മാരെക്കാള്‍ അധികാരവും അഹങ്കാരവും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ആണെന്ന് ആശുപത്രിവാസികള്‍ അഭിപ്രായപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 02:04 pm IST
in Kottayam

കോട്ടയം: ആവശ്യത്തിനും അനാവശ്യത്തിനും സെക്യൂരിറ്റിക്കാര്‍  കൈകടത്തുന്നതിനെ പറ്റി പരാതിപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികളും ബന്ധുക്കളും. വിമുക്തഭടന്മാരായ സെക്യൂരിറ്റിക്കാരാണ് ഔദ്യോഗികമായിട്ടുള്ളത്.  ഇവര്‍ അല്‍പം മിതത്വം പാലിച്ചാലും ആശുപത്രി വികസന സമിതി നിയോഗിച്ചിട്ടുള്ള താത്ക്കാലിക സെക്യൂരിറ്റി ജീവനക്കാരാണ് അത്യാസന്ന രോഗികളെ കാണാന്‍ എത്തിച്ചേരുന്ന ബന്ധുക്കളെ തടഞ്ഞ് ആശുപത്രിയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. 

ആവശ്യം എത്ര ന്യായം ഉള്ളതാണെന്ന് ബോധ്യപ്പെടുത്തിയാലും ഒന്നില്‍ കൂടുതല്‍ ആളുകളെ രോഗിയുടെ കൂട്ടിരുപ്പുകാരായി നില്‍ക്കാനും ഇത്തരക്കാരായ സെക്യൂരിറ്റിക്കാര്‍ സമ്മതിക്കാറില്ല. ഒരാളെ കൊണ്ട് മാത്രം രോഗീപരിചരണം സാധിക്കാത്ത സാഹചര്യങ്ങളില്‍ ഡോക്ടര്‍ സമ്മതിച്ചാല്‍ പോലും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യം നിരാകരിക്കുന്ന അവസ്ഥയാണ് നിലവില്‍. ഇത് പലപ്പോഴും വാക്കുതര്‍ക്കങ്ങള്‍ക്കും വഴിവെക്കാറുണ്ട്.  

സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരാള്‍ മാത്രം നില്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി കൂട്ടിരുപ്പുകാര്‍ക്ക് പുറത്തേക്ക് പോകേണ്ടി വന്നാല്‍ തൊട്ടടുത്ത ബെഡിലെ രോഗിയേയോ അവരുടെ ബന്ധുക്കളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് പലര്‍ക്കും. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഡോക്ടര്‍മാരെക്കാള്‍ അധികാരവും അഹങ്കാരവും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ആണെന്ന് ആശുപത്രിവാസികള്‍ അഭിപ്രായപ്പെടുന്നു.  

ചിലര്‍ നടത്തുന്ന അനാവശ്യമായ ഇടപെടലുകളും പെരുമാറ്റവും മെഡിക്കല്‍ കോളജിന്റെ മൊത്തം സെക്യൂരിറ്റി സംവിധാനത്തിന് പോരായ്‌മയായി മാറുകയാണ്.ന്യായമായ കാര്യങ്ങള്‍ക്കാണ് വിലക്കെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൂട്ടിരുപ്പുകാരെ നിര്‍ത്തുന്നില്ല, സെക്യൂരിറ്റിക്കാര്‍ കര്‍ക്കശമായി പെരുമാറുന്നു എന്നുള്ള പരാതികളില്‍ വ്യക്തത വരുത്തി ആശുപത്രി ജീവനക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാര്‍ഡുകളില്‍ നിന്ന് ആള്‍ക്കൂട്ടം ഒഴിവാക്കാനാണ്  നിര്‍ദ്ദേശമെന്നും ഇത് കണക്കിലെടുത്താണ് കടുംപിടുത്തമെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നു. സ്ത്രീകളുടെ വാര്‍ഡുകളില്‍ പുരുഷന്മാര്‍ കൂട്ടംകൂടി നില്‍ക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണ്. ഇതിന് ശക്തമായി താക്കീത് നല്‍കാറുണ്ട്. ആശുപത്രി നടപടിക്രമങ്ങള്‍ രമ്യതയില്‍ നടത്താനാണ് ഇത്. അനാവശ്യമായി രോഗിയുടെ കൂടെ ഒന്നിലധികം പേര്‍ നില്‍ക്കുന്ന സാഹചര്യങ്ങളിലാണ് ഇത്തരത്തില്‍ ആവശ്യപ്പെടാറുള്ളത്. അത്യാവശ്യമെന്ന് കണ്ടാല്‍ രണ്ടുപേരെ അനുവദിക്കാറുണ്ടെന്നും അവര്‍ പറയുന്നു.

Tags: kottayamkottayam medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.