Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭാരതത്തിന്റെ ജനറല്‍

ഭാരത സൈന്യത്തെ ഓര്‍ത്ത് എന്നും അഭിമാനിച്ചിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് തന്റെ അവസാന സന്ദേശത്തില്‍ പറഞ്ഞതും നമ്മുടെ വീരസൈനികരെക്കുറിച്ച് നമുക്ക് അഭിമാനിക്കാം എന്നാണ്.

കേണല്‍ എസ്. ഡിന്നി by കേണല്‍ എസ്. ഡിന്നി
Dec 17, 2021, 05:00 am IST
in Article

ഭാരത സൈന്യത്തെ ഓര്‍ത്ത് എന്നും അഭിമാനിച്ചിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് തന്റെ അവസാന സന്ദേശത്തില്‍ പറഞ്ഞതും നമ്മുടെ വീരസൈനികരെക്കുറിച്ച് നമുക്ക് അഭിമാനിക്കാം എന്നാണ്. സൈനികര്‍ക്കെന്നും ആത്മവിശ്വാസം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. ഓരോ ഭാരതീയന്റെ ഉള്ളിലും ജനറല്‍ റാവത്ത് ജ്വലിച്ചുയര്‍ന്നു നില്‍ക്കുന്നു എന്നതിന് തെളിവാണ് ഹെലികോപ്ടര്‍ അപകടം നടന്ന കൂനൂരിലെ നഞ്ചപ്പ സത്രം എന്ന ഗ്രാമത്തിന് റാവത്തിന്റെ പേരിടണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നത്. പാകിസ്ഥാനെതിരായുള്ള യുദ്ധവിജയത്തിന്റെ അമ്പതാം വാര്‍ഷികമാണ് രാജ്യം ആഘോഷിച്ചത്. സംയുക്ത സൈനിക മേധാവിയായിരിക്കെ അകാലത്തില്‍ അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്ത് എക്കാലവും ദേശസ്‌നേഹത്തിന്റെ പ്രതീകമായി നിലനില്‍ക്കും.  

ഭാരതത്തിന്റെ ചരിത്രത്തില്‍ കാലം പോലും നിശ്ചലമായ നിമിഷങ്ങള്‍. രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ദൗര്‍ഭാഗ്യകരവും അകാലത്തിലുള്ള നിര്യാണമാണ് അതിന് ഇടയാക്കിയത്. ജനറല്‍ ബിപിന്‍ റാവത്തിനുണ്ടായ അപകടം എങ്ങനെയാണ് വ്യത്യസ്തപ്പെട്ടിരിക്കുന്നത്?.

ജനറല്‍ റാവത്ത് വ്യത്യസ്തനായിരുന്നു, കാരണം അദ്ദേഹം സംയുക്ത സായുധ സേനയുടെ ആദ്യ മേധാവിയായിരുന്നു. അദ്ദേഹം വ്യത്യസ്തനായിരുന്നു, എന്തെന്നാല്‍ മുന്‍ കാലങ്ങളില്‍ മറ്റൊരു സൈനിക ഉദ്യോഗസ്ഥനും രാഷ്‌ട്രീയ ഭിന്നിപ്പിനെതിരെ വെടിയുതിര്‍ത്തിട്ടില്ല. അതുകൊണ്ടുതന്നെ നീതിരഹിതമായ, മാന്യതയില്ലാത്ത വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. ചിലപ്പോഴൊക്കെ അത് അങ്ങേയറ്റം അപകീര്‍ത്തികരവുമായിരുന്നു. ജനറല്‍ റാവത്തിന്റെ സംസാരവും പ്രവൃത്തിയും രാജ്യതാല്‍പര്യങ്ങള്‍ക്ക് ഏറ്റവും ഉചിതമായത് ഏതെന്ന ചിന്തയില്‍ അധിഷ്ഠിതമായിരിന്നു. ഇതാണ് ക്രൂരമായ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം വിധേയനാവാന്‍ കാരണം.  

ജനറല്‍ റാവത്തിന് മുന്നേയുണ്ടായിരുന്ന മേധാവിമാരും ദേശീയ താല്‍പര്യങ്ങള്‍ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കിയിരുന്നു. പക്ഷേ, അവരാരും രാഷ്‌ട്രീയ നേതാക്കളാലും സ്ഥാപിത തല്‍പ്പരരായ മാധ്യമങ്ങളാലും വേട്ടയാടപ്പെട്ടിട്ടില്ല. അവര്‍ക്ക് വീര പരിവേഷവും ലഭിച്ചു. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷയാണ് നമുക്ക് മുന്നിലുള്ള മികച്ച ഉദാഹരണം. അദ്ദേഹത്തിന് സ്വന്തമായി കാഴ്ചപ്പാടുകളുണ്ടായിരുന്നു. അതിന്റെ പേരില്‍ മനേക്ഷാ ബഹുമാനിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ സ്ഥിതി ഇതായിരുന്നില്ല. അദ്ദേഹത്തെ കടുത്ത ദേശസ്‌നേഹിയും പരുക്കനും കാര്യങ്ങള്‍ വെട്ടിത്തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരനുമായിട്ടാണ് അവര്‍ വിലയിരുത്തിയത്.  

റാവത്ത് സൈനിക മേധാവിയായിരുന്നപ്പോള്‍, കര്‍ക്കശക്കാരനെങ്കിലും സമീപനം അബദ്ധജഡിലമായിരുന്നില്ല. ശത്രുക്കള്‍ക്ക് ജനറല്‍ റാവത്ത് തക്ക മറുപടി നല്‍കി. സൈന്യ

ത്തിന്റെ തലപ്പത്ത് ഇരുന്നപ്പോള്‍ അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ട്. ദോക്‌ലാം വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ നിര്‍ണായകവും ദൃഢവുമായിരുന്നു. വടക്കന്‍ അതിര്‍ത്തികളില്‍ നിന്നുള്ള ചൈനയുടെ പിന്മാറ്റം ഇതേത്തുടര്‍ന്നായിരുന്നു. ഇന്ത്യന്‍ സേന ബാലാകോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നിലെ ബുദ്ധികേന്ദ്രം. കിഴക്കന്‍ ലഡാക്കിലെ ചൈനീസ് അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സായുധ സേന നടത്തിയ നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും റാവത്ത് എന്ന സംയുക്ത സൈനിക മേധാവിയായിരുന്നു.  

ആ നിലയില്‍, മറ്റാരും സഞ്ചരിക്കാത്ത പാതയിലൂടെ അദ്ദേഹം ചുവടുവച്ചു. വ്യവസ്ഥിതിയെക്കുറിച്ച് നന്നായി മനസ്സിലാക്കിയ വ്യക്തി. രാജ്യതാല്‍പര്യങ്ങള്‍ക്ക് നിദ്രയില്‍ പോലും ഇളക്കം തട്ടരുതെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു.  

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയ്‌ക്ക് സംയുക്ത സൈനിക മേധാവിയെ ലഭിച്ചത്. മൂന്ന് സേനകള്‍ക്കിടയിലുമുള്ള അസ്വാരസ്യങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിരുന്ന വേളയിലാണ് ഈ സേനകളെ മുഴുവന്‍ ഒരൊറ്റ പോരാട്ട വീര്യമായി സമന്വയിപ്പിക്കുക എന്ന ദൗത്യം റാവത്ത് ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകള്‍ക്കെതിരെ സേനയ്‌ക്കുള്ളില്‍ നിന്നുപോലും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍  റാവത്ത് അതൊന്നും കാര്യമാക്കിയില്ല. രാജ്യമായിരുന്നു അദ്ദേഹത്തിന് മുഖ്യം.

യുവ സൈനികരെ മാധ്യമ വിചാരണകളില്‍ നിന്നും മറ്റും സംരക്ഷിക്കുന്നതില്‍ ജനറല്‍ ബിപിന്‍ റാവത്ത് എന്നും മുന്നിലുണ്ടായിരുന്നു. ദേശതാല്‍പര്യാര്‍ത്ഥം അവര്‍ പ്രവര്‍ത്തിക്കുമ്പോള്‍, അവരുടെ സംരക്ഷണം ഉറപ്പുവരുത്തി നിര്‍ലോഭമായ പിന്തുണ അദ്ദേഹം യുവ സൈനികര്‍ക്ക് നല്‍കി. രാജ്യത്തിന്റെ സംസ്‌കാരം, പാരമ്പര്യം, വിശിഷ്ടമായ ശക്തി വൈഭവം എന്നിവയില്‍ റാവത്ത് ശക്തമായി വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഗ്രാമമായ പൗരി ഗര്‍വാളുമായി അടുത്ത ബന്ധം പുലര്‍ത്തി.

സൈനികനാവാന്‍ വേണ്ടി മാത്രം ജനിക്കുന്നവര്‍ വിരളം. ജനറല്‍ ബിപിന്‍ റാവത്ത് അങ്ങനെയൊരാളായിരുന്നു. അദ്ദേഹം പിറന്നു വീണതേ ഒരു സൈനിക കുടംബത്തിലാണ്. സൈനിക കൃത്യനിര്‍വ്വഹണത്തിനിടയിലാണ് അദ്ദേഹം ജീവന്‍ വെടിഞ്ഞതും.  

ജോലി സംബന്ധമായി മികവ് പുലര്‍ത്തിയവര്‍ റാവത്തിന് മുമ്പും ഉണ്ടായിട്ടുണ്ട്. അതില്‍ ചിലര്‍ സൈനികരുടെ ജനറല്‍ എന്നറിയപ്പെട്ടു. മറ്റു ചിലര്‍ പുതിയ സിദ്ധാന്തങ്ങളുടേയും യുദ്ധവിജയങ്ങളുടേയും പേരില്‍ അറിയപ്പെട്ടു. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്ത് അറിയപ്പെടുക രാജ്യത്തിന്റെ, ഭാരതത്തിന്റെ ജനറല്‍ എന്ന നിലയിലായിരിക്കും.

Tags: ബിപിന്‍ റാവത്ത്സംയുക്ത സേന മേധാവി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ അയല്‍ക്കൂട്ട മാഫിയ തട്ടിപ്പ്; പിന്നില്‍ മട്ടാഞ്ചേരി സിഡിഎസ് എക്സിക്യൂട്ടീവ് അംഗം നസീമ ; കുടുംബശ്രീ ഭാരവാഹികളെ കേന്ദ്രീകരിച്ചും അന്വേഷണം

India

മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് വിമാനങ്ങള്‍ തകര്‍ന്ന് വീണു; കേന്ദ്ര പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

Kasargod

കുട്ടികള്‍ക്ക് വിമാനയാത്രക്ക് അവസരമൊരുക്കി മുളിയാര്‍ കുടുംബശ്രീ; ആകാശയാത്രയെന്ന യാഥാര്‍ഥ്യം മൂന്ന് മാസങ്ങള്‍ക്കകം സഫലമാക്കുമെന്ന് സിഡിഎസ്

India

‘ചുമതല നിറവേറ്റാന്‍ കഴിവിന്റെ പരമാവധി വിനിയോഗിക്കും’; സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ് ജനറല്‍ അനില്‍ ചൗഹാന്‍

Defence

സംയുക്ത സൈനിക മേധാവിയായി ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു; സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെയെന്ന് പ്രതികരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.