Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെ-റെയില്‍ കേരളത്തിന്റെ നന്ദിഗ്രാമാവും

ഒരുലക്ഷം കോടിയിലേറെ രൂപ ചെലവു വരുന്ന ഈ പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിക്ക് യോജിച്ചതല്ലെന്ന് വിദഗ്ധ പഠനം നടത്തിയവര്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത് ഇരുവശങ്ങളിലും വലിയ മതിലുയര്‍ത്തിയാണ് റെയില്‍പ്പാത നിര്‍മിക്കുക. ഇതിനുവേണ്ടി നൂറു കണക്കിനേക്കര്‍ പാടമാണ് നികത്തുക. രാത്രി ഒരു നല്ല മഴ പെയ്താല്‍ വെള്ളം കയറി ജനജീവിതം ദുസ്സഹമാകുന്ന അവസ്ഥ ചൂണ്ടിക്കാട്ടി എതിര്‍ക്കുന്നവരോട് ഏറ്റെടുക്കുന്ന ഭൂമിക്ക് വില നല്‍കുമെന്നു മാത്രമാണ് സര്‍ക്കാരിന് പറയാനുള്ളത്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Nov 23, 2021, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തെ രണ്ടായി വെട്ടിമുറിച്ചുണ്ടാക്കുന്ന കെ-റെയില്‍ പദ്ധതിയുമായി ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് പദ്ധതി വഴിവയ്‌ക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടും അത് ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പരിസ്ഥിതിയാഘാത പഠനം പോലും നടത്താതെ പദ്ധതിക്ക് തുടക്കമിടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിടുക്കം കാണിക്കുന്നത്. തന്റെ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി മുഖ്യമന്ത്രി ഇതിനെ ചിത്രീകരിക്കുന്നതില്‍ സ്ഥാപിതതാല്‍പ്പര്യങ്ങളുണ്ടെന്ന കാര്യം വ്യക്തമാണ്. ഇരുപതിനായിരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന ഒരു പദ്ധതിയില്‍ എന്തുകൊണ്ടാണ് ശരിയായ സാമൂഹികാഘാത പഠനവും പാരിസ്ഥിതികാഘാത പഠനവും നടത്താത്തത്?  ഇത്തരം ശാസ്ത്രീയപഠനങ്ങള്‍ നടത്തിയാല്‍ പദ്ധതിയെപ്പറ്റിയുള്ള ആശങ്കകള്‍ ശരിവയ്‌ക്കപ്പെടുമെന്നതു തന്നെ കാരണം. പദ്ധതിക്ക് വികസനപരിവേഷം നല്‍കി, എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കാനും മോശക്കാരാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമസഭയില്‍പ്പോലും ശരിയായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ആരെതിര്‍ത്താലും പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. വികസനമാണ് ലക്ഷ്യമെങ്കില്‍ തുറന്ന ചര്‍ച്ചയ്‌ക്ക് മടിക്കേണ്ടതില്ലല്ലോ. അതിന് തയ്യാറാവാത്തതുതന്നെ സര്‍ക്കാരിന് പലതും മറച്ചുപിടിക്കാനുണ്ട് എന്നതിന്റെ തെളിവാണ്.

ഒരുലക്ഷം കോടിയിലേറെ രൂപ ചെലവു വരുന്ന ഈ പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിക്ക് യോജിച്ചതല്ലെന്ന് വിദഗ്ധ പഠനം നടത്തിയവര്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത് ഇരുവശങ്ങളിലും വലിയ മതിലുയര്‍ത്തിയാണ് റെയില്‍പ്പാത നിര്‍മിക്കുക. ഇതിനുവേണ്ടി നൂറു കണക്കിനേക്കര്‍ പാടമാണ് നികത്തുക. രാത്രി ഒരു നല്ല മഴ പെയ്താല്‍ വെള്ളം കയറി ജനജീവിതം ദുസ്സഹമാകുന്ന അവസ്ഥ ചൂണ്ടിക്കാട്ടി എതിര്‍ക്കുന്നവരോട് ഏറ്റെടുക്കുന്ന ഭൂമിക്ക് വില നല്‍കുമെന്നു മാത്രമാണ് സര്‍ക്കാരിന് പറയാനുള്ളത്. എത്ര വില നല്‍കിയാലും പറിച്ചെറിയപ്പെടുന്നവരുടെ ജീവിതങ്ങള്‍ക്ക് അത് പകരമാവില്ല. തകര്‍ക്കപ്പെടുന്ന പരിസ്ഥിതി പുനഃസ്ഥാപിക്കാനാവില്ല. പദ്ധതി നിര്‍മാണത്തിനുള്ള കരിങ്കല്ലുകള്‍ ക്വാറികളില്‍ നിന്നാണ് പൊട്ടിച്ചെടുക്കുക. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണം നിയമവിരുദ്ധമായുള്ള ക്വാറികളുടെ പ്രവര്‍ത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും വീണ്ടുവിചാരമില്ലാതെ ക്വാറികള്‍ തുടങ്ങി പാറകള്‍ പൊട്ടിച്ച് ദുരന്തം ക്ഷണിച്ചുവരുത്തുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. എതിര്‍ക്കുന്നവരെ വികസന വിരുദ്ധരായി മുദ്ര കുത്തുന്നു. എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ടുപോയാല്‍ കെ- റെയില്‍ കേരളത്തിന്റെ നന്ദിഗ്രാമായി മാറും. ബംഗാളിലെ മൂന്നരപ്പതിറ്റാണ്ടുകാലത്തെ ഇടതുഭരണത്തെ തൂത്തെറിഞ്ഞത് നന്ദിഗ്രാം പ്രക്ഷോഭമാണ്.

കെ-റെയില്‍ ഒരുവിധത്തിലും ലാഭകരമാവില്ലെന്ന് കൃത്യമായ കണക്കുകള്‍ അവതരിപ്പിച്ച് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആവാത്ത നിരക്കില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നാലുമണിക്കൂറിനുള്ളില്‍ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ കുറവായിരിക്കും. മരണാനന്തര ചടങ്ങിനും വിവാഹത്തിലും മറ്റും പങ്കെടുത്ത് ഒറ്റ ദിവസംകൊണ്ട് തിരിച്ചുപോകാമെന്നതിനാല്‍ യാത്രക്കാരുണ്ടാവുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെയുള്ളവര്‍ എത്ര പേര്‍? അതിസമ്പന്നരായ ഇത്തരക്കാരില്‍നിന്ന് ലഭിക്കുന്ന വരുമാനംകൊണ്ട് കെ-റെയിലിന്റെ നടത്തിപ്പ് സാധ്യമാവില്ല. സാമ്പത്തികമായി സമ്പൂര്‍ണ പരാജയമായിരിക്കുമിത്.  

ഒരു ലക്ഷം കോടിയിലേറെ ചെലവുവരുന്ന ഈ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന താല്‍പ്പര്യത്തിന്റെ രഹസ്യം എല്ലാവര്‍ക്കുമറിയാം. പദ്ധതിയുടെ കടബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അതൊക്കെ തങ്ങള്‍ വഹിച്ചുകൊള്ളാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കടമെടുപ്പാണ് മനസ്സിലിരുപ്പ്. സഹജമായ ധാര്‍ഷ്ട്യം മാറ്റിവച്ച് പ്രതിപക്ഷവുമായി ഇക്കാര്യത്തില്‍ വളരെ സൗമനസ്യത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. എങ്ങനെയെങ്കിലും ഈ പദ്ധതിക്ക് തുടക്കംകുറിക്കുക. പദ്ധതിക്കു വേണ്ടിവരുന്ന ഭീമമായ തുക തരപ്പെടുത്തുക എന്നതാണ് തന്ത്രം. കേരളത്തിലെ ജനങ്ങളെ ഒരിക്കലും രക്ഷപ്പെടാനാവാത്ത കടക്കെണിയിലേക്ക് തള്ളിയിടുന്ന ഈ നശീകരണ പദ്ധതിയെ ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം. കേരളത്തിന്റെ നിലനില്‍പ്പിനു തന്നെ ഇത് ആവശ്യമാണ്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍K railനന്ദിഗ്രാം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

Kerala

പി.കെ. ശ്രീമതി എകെജി ഭവനില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് പിണറായി

Kerala

മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ നിന്നും പിന്മാറി ഗവർണർമാർ; ക്ഷണിച്ചിരുന്നത് കേരള, ബംഗാൾ, ഗോവ ഗവർണർമാരെ

Kerala

‘ത്യാഗപൂർണ്ണമായ ജീവിതം, സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി കെ കെ രാഗേഷ്

പുതിയ വാര്‍ത്തകള്‍

പാകിസ്താനെ സഹായിച്ച ചൈനയും കാന‍ഡയും തുർക്കിയും ഒഴിവാക്കി ഇന്ത്യ, പ്രതിനിധി സംഘത്തെ ആ രാജ്യങ്ങളിൽ അയക്കില്ല: അതിർത്തിയിൽ ജാഗ്രത തുടരുന്നു

മഴ കനക്കും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത

തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്നു, കുട്ടിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും തിരച്ചിലും വിഫലം: തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി

രക്തസമ്മർദ്ദം കുറഞ്ഞാലും കൂടിയാലും അപകടം: കരുതിയിരിക്കാം ഈ നിശബ്ദ കൊലയാളിയെ, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

തീരദേശഹൈവേ സ്ഥലമെടുപ്പ് : മല്‍സ്യമേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് നിയമസഭാ സമിതി

തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

Garbage dumped on a road in East Delhi on Monday as MCD workers are on strike for the last 10 days due to non-payment of salaries for three months by the Municipal Corporations in Delhi.
Photo by K Asif
08/06/15

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പണികൊടുക്കാനുള്ള ‘സിംഗിള്‍ വാട്സാപ്പ്’ ജനം ഏറ്റെടുക്കുന്നു, ലഭിച്ചത് 7,921 പരാതികള്‍

പത്താം ക്ലാസില്‍ കുട്ടികള്‍ക്ക് റോബോട്ടിക്സ് പഠിക്കാം, 29,000 കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കി

അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ 3 വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies