Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനവാസ മേഖലകളിലും പന്നികള്‍ പെറ്റു പെരുകുന്നു; ആക്രമണം രൂക്ഷം; ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; നാളെ കേന്ദ്രമന്ത്രിയെ കാണുമെന്ന് എ.കെ.ശശീന്ദ്രന്‍

കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ബളാല്‍, വെസ്റ്റ് എളേരി പഞ്ചായത്തുകളിലായി മൂന്നുപേരാണ് കാട്ടു പന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2018 മാര്‍ച്ച് 20ന് രാവിലെ വീടിനുസമീപം റബ്ബര്‍പാല്‍ എടുത്തു കൊണ്ടിരുന്ന ആനമഞ്ഞളിലെ മാടത്താനി ജോസിനെ പിന്നില്‍ നിന്നും വന്ന കാട്ടുപന്നി കുത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അതേ തുടര്‍ന്നാണ് കര്‍ഷകരില്‍ നിന്നുള്ള പ്രതിഷേധം ശക്തമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2021, 02:30 pm IST
in Kerala

കൊച്ചി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രത്തെ സമീപിക്കാനൊരുങ്ങി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. നിബന്ധനകളോടെ തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും അദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ബളാല്‍, വെസ്റ്റ് എളേരി പഞ്ചായത്തുകളിലായി മൂന്നുപേരാണ് കാട്ടു പന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2018 മാര്‍ച്ച് 20ന് രാവിലെ വീടിനുസമീപം റബ്ബര്‍പാല്‍ എടുത്തു കൊണ്ടിരുന്ന ആനമഞ്ഞളിലെ മാടത്താനി ജോസിനെ പിന്നില്‍ നിന്നും വന്ന കാട്ടുപന്നി കുത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അതേ തുടര്‍ന്നാണ് കര്‍ഷകരില്‍ നിന്നുള്ള പ്രതിഷേധം ശക്തമായത്.

വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി. ഇവയെ ഷെഡ്യൂള്‍ അഞ്ചില്‍പ്പെടുത്തിയാലെ ഇല്ലായ്‌മ ചെയ്യാനാകൂ. വനങ്ങളിലെന്നതുപോലെ ജനവാസ മേഖലകളിലും ഈ വന്യജീവി പെറ്റു പെരുകുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അതിനാല്‍ തന്നെ കേരളത്തില്‍ കാട്ടുപന്നികള്‍ എത്രത്തോളമെന്നോ എവിടെയെല്ലാമെന്നോ ആര്‍ക്കും വ്യക്തതയില്ല.

2018 ഡിസംബര്‍ 29ന് രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്ന മലോം കാര്യോട്ട് ചാലിലെ കൊടക്കല്‍ കൃഷ്ണനെ കാട്ടു പന്നി ഇടിച്ച് തെറിപ്പിച്ചു. റോഡില്‍ തെറിച്ച് വീണ കൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൂലി പണിയെടുത്ത് ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ കുടുംബവും അനാഥമായി. 2020 ഫെബ്രുവരി 28ന് വെസ്റ്റ് എളേരി അട്ടക്കാട് കൂട്ടക്കളം കോളനിയിലെ താഴത്തു വീട്ടില്‍ വെള്ളന്‍ എന്ന വയോധികനെ സ്വന്തം പറമ്പില്‍ വെച്ച് കാട്ടു പന്നി അക്രമിച്ചു. ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞ വെള്ളനും മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് വെള്ളരിക്കുണ്ട് പാത്തിക്കരയില്‍ കെ.യു.ജോണിനെ കാട്ടു പന്നി കുത്തി പരിക്കേല്‍പിച്ചത്. അക്രമണകാരിയായ പന്നിയെ ലൈസന്‍സുള്ള തോക്ക് കൊണ്ട് വെടിവെച്ചപ്പോഴാണ് പന്നിയുടെ അക്രമണം നേരിടേണ്ടി വന്നത്. ഗുരുതരമായി പരിക്കേറ്റ് ജോണ്‍ മംഗ്ലൂരുവില്‍ ചികിത്സമയിലാണ്. ജനവാസ കേന്ദ്രങ്ങളില്‍ പോലും കാട്ടുപന്നി ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. മലയോരത്ത് റബ്ബര്‍ ടാപ്പിംഗ് നടത്താന്‍ തൊഴിലാളികള്‍ക്ക് ഭയമാണ്. വെള്ളരിക്കുണ്ട് ടൗണില്‍ സമീപം മെക്കാഡം റോഡിലൂടെ കഴിഞ്ഞ വര്‍ഷമാണ് പന്നികള്‍ കൂട്ടമായത്തിയത്.

കൃഷിയെ നശിപ്പിക്കുന്ന കാട്ടു പന്നിയെ കൊല്ലാന്‍ കഴിഞ്ഞ ജൂലൈ 23നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കോടതിയെ സമീപിച്ച മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ ചില കര്‍ഷകര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. നിലവില്‍ വനം വകുപ്പിന് മാത്രമേ കൊല്ലാന്‍ അനുവാദമുള്ളു. പക്ഷേ ഇതും കാര്യക്ഷമമല്ലാതായിതിനെ തുടര്‍ന്നാണ് പുതിയ അവശ്യങ്ങള്‍ ഉയരുന്നത്.

Tags: Forest DepartmentAK SaseendranWild boar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോസ് കെ മാണി പാലായില്‍,ഏലത്തൂരില്‍ എ കെ ശശീന്ദ്രന്‍ തന്നെ, തിരുവല്ലയില്‍ മാത്യു ടി തോമസ്

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

Kerala

മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം: എന്‍സിപി കോഴിക്കോട് ജില്ലാക്കമ്മിറ്റി യോഗത്തില്‍ വാക്കേറ്റം

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.