Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബസ്സുകള്‍ നാമമാത്രം, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം; ഭൂരിഭാഗം സര്‍വീസുകളും സ്തംഭിച്ചു,​ ജനം വലഞ്ഞു

സമരവിവരം മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതറിയാതെ നൂറുകണക്കിനു ആളുകളാണ് ജില്ലയിലെ വിവിധ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെത്തിയത്. ഇവര്‍ക്കു സ്വകാര്യബസുകളും ട്രെയിനുകളും മാത്രമായിരുന്നു ഏക ആശ്രയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 03:18 pm IST
inKerala

തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് പൊതുജനം. ജീവനക്കാരുടെ ശമ്പളം യഥാസമയം വിതരണം ചെയ്യണമെന്നും ശമ്പള പരിഷ്‌കരണ നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിയത്. തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്നുള്ള ഭൂരിഭാഗം സര്‍വീസുകളും ഇന്നലെയും സ്തംഭിച്ചു.

നാമമാത്രമായ ബസുകള്‍ മാത്രമാണ് നഗരത്തില്‍ സര്‍വീസ് നടത്തിയത്. ഐഎന്‍ടിയുസി, എഐടിയുസി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ പണിമുടക്ക് നടന്നത്. സിഐടിയു, ബിഎംഎസ്, കെഐടിസി തുടങ്ങിയ സംഘടനകള്‍ കഴിഞ്ഞ ദിവസം പണിമുടക്കിയിരുന്നു.

 പണിമുടക്ക് അറിയാതെ യാത്ര പുറപ്പെട്ട ഒട്ടേറെപ്പേര്‍ പെരുവഴിയിലായി. സമരവിവരം മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതറിയാതെ നൂറുകണക്കിനു ആളുകളാണ് ജില്ലയിലെ വിവിധ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെത്തിയത്. ഇവര്‍ക്കു സ്വകാര്യബസുകളും ട്രെയിനുകളും മാത്രമായിരുന്നു ഏക ആശ്രയം. 

ഹ്രസ്വ-ദീര്‍ഘദൂര സര്‍വീസുകള്‍ ഭൂരിഭാഗവും മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. തൃശ്ശൂര്‍, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, മാള, പുതുക്കാട്, ചാലക്കുടി എന്നീ ജില്ലയിലെ ഏഴു ഡിപ്പോകളില്‍ നിന്നും ബസുകള്‍ സര്‍വീസ് നടത്തിയില്ല. സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം ജീവനക്കാരും ഇന്നലെയും ജോലിക്ക് ഹാജരായില്ല.

യാത്ര പാതിവഴിക്ക് അവസാനിപ്പിച്ച് മടക്കം…

രണ്ടാം ദിവസവും ബസ് പണിമുടക്ക് ഉണ്ടെന്ന വിവരം അറിയാതെ സ്റ്റാന്‍ഡില്‍ എത്തിയ ഭൂരിഭാഗം ആളുകളും യാത്ര പാതിവഴിക്ക് അവസാനിപ്പിച്ച് മടങ്ങി. ആശുപത്രിയിലായ അച്ഛനെ കാണാന്‍ കോട്ടയത്തേക്ക് പോകാന്‍ ബസ് തേടിയെത്തിയ ഒല്ലൂര്‍ സ്വദേശി അശ്വിനും അമ്മ സരോജിനിയും ഏറെ നേരം ബസ് കാത്ത് നിന്നെങ്കിലും ഉച്ചയ്‌ക്ക് ശേഷവും ബസ് ലഭിക്കാത്തതിനാല്‍ തിരികെ ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങി.

  ബസ് ഉണ്ടെന്ന് കരുതി എത്തിയതിനാലും ആ സമയം ട്രെയിന്‍ ലഭ്യമല്ലാത്തതിനാലും ഇവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്ന് ജില്ലയ്‌ക്കകത്തുള്ള ചുരുക്കം ചില സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായത്. മറ്റ് ട്രേഡ് യൂണിയനുകള്‍ കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ചെങ്കിലും ഇന്നലെയും തുടര്‍ന്ന സമരത്തോട് മറ്റ് ജീവനക്കാരും സഹകരിച്ചു.  ഇത് കാരണമാണ് കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാകാതിരുന്നത്.

  സമരമറിയാതെ തൃശൂരില്‍ ട്രെയിന്‍ ഇറങ്ങിയ നിരവധി യാത്രക്കാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയിരുന്നു. ബസില്ലാത്തതിനാല്‍ ഇവര്‍ പിന്നീട് സ്വകാര്യ ബസുകളിലും ഓട്ടോറിക്ഷകളിലുമാണ് പോയത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫാണ് ഇന്നലെ സമരത്തിന് നേതൃത്വം നല്കിയത്.

Tags: keralastrikeകെഎസ്ആര്‍ടിസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.