Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന

ഇസ്ലാം മതത്തെ രാജ്യത്ത് നിന്നും തുടച്ചുനീക്കുക എന്ന അന്തിമ ലക്ഷ്യത്തിന്റെ ഭാഗമായി മുസ്ലീം പള്ളികളുടെ ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ലെന്ന് ചൈന. ഇവ വിദേശ സ്വാധീനത്തിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 10:38 pm IST
in World
ചൈനയിലെ താഴികക്കുടങ്ങളും മിനാരങ്ങളു ഉള്ള പഴയ ഡോംഗുവാന്‍ മുസ്ലിം പള്ളി(ഇടത്ത്) ചൈനയിലെ ഡോംഗുവാന്‍ മുസ്ലിം പള്ളി താഴികക്കുടങ്ങളും മിനാരങ്ങളും നീക്കം ചെയ്ത നിലയില്‍

ചൈനയിലെ താഴികക്കുടങ്ങളും മിനാരങ്ങളു ഉള്ള പഴയ ഡോംഗുവാന്‍ മുസ്ലിം പള്ളി(ഇടത്ത്) ചൈനയിലെ ഡോംഗുവാന്‍ മുസ്ലിം പള്ളി താഴികക്കുടങ്ങളും മിനാരങ്ങളും നീക്കം ചെയ്ത നിലയില്‍

ബെയ്ജിംഗ്:  ഇസ്ലാം മതത്തെ രാജ്യത്ത് നിന്നും തുടച്ചുനീക്കുക എന്ന അന്തിമ ലക്ഷ്യത്തിന്റെ ഭാഗമായി മുസ്ലീം പള്ളികളുടെ ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ലെന്ന് ചൈന. ഇവ വിദേശ സ്വാധീനത്തിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വിശദീകരണം.  

ഇപ്പോള്‍ മുസ്ലിം പള്ളികളില്‍ നിന്നും മിനാരങ്ങളും താഴികക്കുടങ്ങളും നീക്കം ചെയ്ത്, പള്ളികളുടെ രൂപം ചൈനയുടെ സംസ്കാരത്തിന് ഇണങ്ങുന്ന ഒന്നാക്കി മാറ്റുന്ന പ്രക്രിയ വേഗത്തിലാക്കിയിരിക്കുകയാണ്. വടക്കുപടിഞ്ഞാറന്‍ നഗരമായ സിനിംഗിലെ ഡോങ്‌ഗുവാന്‍ മസ്‌ജിദിന്റെ താഴികക്കുടങ്ങളും മിനാരങ്ങളും പൊളിച്ചുകളഞ്ഞു.  കാഴ്ചയില്‍ ചൈനയിലെ ഒരു സാധാരണ കെട്ടിടം പോലെയാക്കി മാറ്റിയിരിക്കുകയാണ് ഈ മസ്ജിദ്. മസ്‌ജിദിലുണ്ടായിരുന്ന ഇസ്ളാമിക ചിഹ്നങ്ങള്‍ മാറ്റി പകരം ബുദ്ധമത ചിഹ്നങ്ങള്‍ ആലേഖനം  ചെയ്തു.  

എന്നാൽ മുസ്ലിം മസ്ജിദുകളെ   ചൈനീസ് മാതൃകയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഈ പുനര്‍നിര്‍മ്മാണമെന്നാണ് ചൈന പറയുന്നത്. പള്ളികളിലെ ഇമാമുമാരുടെ നിയമനത്തിലും ചൈനീസ് സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് വേണ്ടപ്പെട്ടവരെയാണ് ഇമാമുമാരായി നിയമിക്കുന്നത്. ചൈനയിലെ സര്‍ക്കാര്‍ നിയമിക്കുന്ന ഇമാമുമാര്‍ മതസംബന്ധമായ കാര്യങ്ങളല്ല, പകരം മറ്റ് വിഷയങ്ങളാണ് പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തുക. ചൈനയിലെ സര്‍ക്കാരിനെ പുകഴ്‌ത്താനും ഇവരില്‍ സമ്മര്‍ദ്ദമുണ്ട്.  മുസ്ലിം പള്ളികളില്‍ നിന്നും ഇസ്ലാമിക ചിഹ്നങ്ങള്‍ നീക്കംചെയ്യുന്നതിലൂടെ മുസ്ലിങ്ങളെ പൂര്‍ണമായും ചൈനീസ് വംശജരാക്കി മാറ്റാനാവുമെന്നും ഭരണകൂടം വിശ്വസിക്കുന്നു.  

ചൈനീസ് ജനസംഖ്യയില്‍ മുസ്ലിങ്ങളുടെ പ്രതിനിധികളായി വരുന്നത് പ്രധാനമായും ഉയ്ഗൂര്‍ വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങളാണ്. സിന്‍ജിയാംഗ് പ്രദേശത്താണ് ഉയ്ഗൂര്‍ വിഭാഗം താമസിക്കുന്നത്. ഇവര്‍ 1.2 കോടിയോളം വരും. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇവര്‍ക്ക് എതിരാണ്. പള്ളികള്‍ അടച്ചു പൂട്ടി.  കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സിന്‍ജിയാങ് പ്രവിശ്യയിലെ ആയിരക്കണക്കിന് മുസ്ലിം പള്ളികളാണ് ചൈന തകര്‍ത്തത്.വിശുദ്ധ ഖുറാന് ഇവിടെ വിലക്കുണ്ട്. താടി വയ്‌ക്കാനോ റംസാന്‍ മാസത്തില്‍ നോമ്ബെടുക്കാനോ പാടില്ല.  ഉയ്ഗൂര്‍ മുസ്ലിങ്ങളെ തുടച്ചുനീക്കാനാണ് ചൈനീസ് സര്‍ക്കാരിന്റെ ശ്രമം. ഇവര്‍ക്കെതിരെ കൊ‌ടിയ പീഡനമാണ് ചൈനീസ് അധികാരികള്‍ നടത്തുന്നത്. ഇവരുടെ സാംസ്‌കാരിക ശേഷിപ്പുകളെ രാജ്യത്തുനിന്ന് പൂര്‍ണമായും തുടച്ചു നീക്കാനുള്ള തീവ്ര ശ്രമത്തിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. പുരുഷന്മാരില്‍ പലരും തടവിലാണ്. പള്ളികളിലെ മിനാരങ്ങളും താഴികക്കുടങ്ങളും ഉടച്ചു കളയുന്നത് ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗം തന്നെയാണ്. 

ചൈനയിലെ ജനസംഖ്യയുടെ ഒരു ശതമാനം ഉണ്ടായിരുന്ന ഹൂയി മുസ്ലിങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ചൈന മോഡല്‍ ആയി മാറി. ചൈനീസ് തത്വശാസ്ത്രങ്ങളിലെ പലതും ഹുയി മുസ്ലിങ്ങള്‍ കടം കൊണ്ടിരിക്കുന്നു. അവരുടെ ആരാധനാക്രമത്തിലും ചൈനീസ് രീതികള്‍ അവലംബിച്ചിട്ടുണ്ട്. ഉയ്ഗുറുകളെയും ഇതുപോലെ പരിവര്‍ത്തനം ചെയ്യുകയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ലക്ഷ്യം.

Tags: ഡോംഗുവാന്‍ മുസ്ലിം പള്ളിഐഎസ്mosqueമുസ്ലിങ്ങള്‍chinaചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിuyghurമുസ്ലിം പള്ളികള്‍യ്ഗുര്‍ മുസ്ലിങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.