Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിശുക്ഷേമവും സിപിഎം വക

ഒടുവിലത്തെ ഉദാഹരണമാണ് എസ്എഫ്‌ഐ നേതാവിന്റെ കുഞ്ഞിനെ ദത്ത് കൊടുത്തതുമായി ബന്ധപ്പെട്ട വിവാദം. ഇവിടെ ശിശുക്ഷേമ സമിതിയാണ് മുഖ്യ പ്രതിസ്ഥാനത്ത്. ശിശുക്ഷേമ പരിപാടികള്‍, ശിശുക്ഷേമത്തിനായുള്ള നിയമനിര്‍മ്മാണങ്ങള്‍, അനാഥരായവരും വൈകല്യങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി സ്ഥാപനങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, തെരുവിലേക്ക് വലിച്ചെറിയപ്പെട്ടേക്കാവുന്ന കുഞ്ഞുങ്ങള്‍ക്കായി അമ്മത്തൊട്ടില്‍, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി കുടുംബങ്ങള്‍ക്ക് കൈമാറല്‍, നിര്‍ധനരായ തൊഴിലാളികളുടെ മക്കളെ പകല്‍ നേരങ്ങളില്‍ പരിപാലിക്കുന്നതിനായി ക്രെഷ് സെന്ററുകള്‍, അങ്കണവാടി ജീവനക്കാര്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ നടത്താനാണ് ശിശുക്ഷേമ സമിതി എന്നാണ് വയ്‌പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 05:00 am IST
inKerala

വിവിധ കമ്മിഷനുകളും സമിതികളും അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സിപിഎമ്മിന്റെ പോഷക സംഘടനകളാക്കിയതിന്റെ ദയനീയ അനുഭവമാണ് കേരളം തുടര്‍ച്ചയായി കാണുന്നത്. ഇത്തരം കമ്മിഷനുകളുടെയും സമിതികളുടെയും തലപ്പത്ത് സിപിഎമ്മിന്റെ നോമിനികള്‍. അവര്‍ക്ക് പാര്‍ട്ടി താത്പര്യം മാത്രമാണ് മുഖ്യം.  

ഒടുവിലത്തെ ഉദാഹരണമാണ് എസ്എഫ്‌ഐ നേതാവിന്റെ കുഞ്ഞിനെ ദത്ത് കൊടുത്തതുമായി ബന്ധപ്പെട്ട വിവാദം. ഇവിടെ ശിശുക്ഷേമ സമിതിയാണ് മുഖ്യ പ്രതിസ്ഥാനത്ത്. ശിശുക്ഷേമ പരിപാടികള്‍, ശിശുക്ഷേമത്തിനായുള്ള നിയമനിര്‍മ്മാണങ്ങള്‍, അനാഥരായവരും വൈകല്യങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി സ്ഥാപനങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, തെരുവിലേക്ക് വലിച്ചെറിയപ്പെട്ടേക്കാവുന്ന കുഞ്ഞുങ്ങള്‍ക്കായി അമ്മത്തൊട്ടില്‍, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി കുടുംബങ്ങള്‍ക്ക് കൈമാറല്‍, നിര്‍ധനരായ തൊഴിലാളികളുടെ മക്കളെ പകല്‍ നേരങ്ങളില്‍ പരിപാലിക്കുന്നതിനായി ക്രെഷ് സെന്ററുകള്‍, അങ്കണവാടി ജീവനക്കാര്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ നടത്താനാണ്  ശിശുക്ഷേമ സമിതി എന്നാണ് വയ്‌പ്.  

മുഖ്യമന്ത്രിയാണ് സമിതിയുടെ പ്രസിഡന്റ്, സാമൂഹികനീതി വകുപ്പ് മന്ത്രി  വൈസ് പ്രസിഡന്റും. ദൈനംദിന ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ജനറല്‍ സെക്രട്ടറി. സിപിഎമ്മിന്റെ മുഖം രക്ഷിക്കാനായി പാര്‍ട്ടിക്കാരനായ സെക്രട്ടറി, സമിതിയെ ദുരുപയോഗം ചെയ്തു എന്നതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്. അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന കുട്ടികളെയാണ് ശിശുക്ഷേമ സമിതി ഏറ്റെടുക്കുക. അതിനു തന്നെ നിയമപരമായ നിരവധി നൂലാമാലകള്‍ ഉണ്ട്. പിന്നീട് കുട്ടിയെ ദത്ത് നല്‍കുന്നതിനും ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. അവിഹിത ബന്ധത്തില്‍ മകള്‍ക്കുണ്ടായ കുഞ്ഞിനെ സിപിഎം നേതാവായ അച്ഛന്‍ നേരിട്ടു ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു. കള്ളം പറഞ്ഞും കൃത്രിമം കാണിച്ചും സമിതി കുട്ടിയെ ദത്തു നല്‍കി. കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യവും പരാതിയും മൂടിവച്ചു. ആശുപത്രിയിലും കോടതിയിലും കുട്ടിയെ സംബന്ധിച്ച് തെറ്റായ വിവരം നല്‍കി. പാര്‍ട്ടിക്കും കുടുംബത്തിനുമുണ്ടാകാവുന്ന പേരുദോഷം ഇല്ലാതാക്കാന്‍ മഹത്തായ ഒരു സ്ഥാപനത്തെ ഇങ്ങനെയൊക്കെയാണ് ദുരുപയോഗം ചെയ്തത്.  

ഡിവൈഎഫ്‌ഐ നേതാവായ സമിതി സെക്രട്ടറി ഷിജുഖാന്‍ ഇപ്പോഴും പറയുന്നത് ചെയ്തതെല്ലാം നിയമപരമായിട്ടാണെന്നാണ്. ശിശുക്കളുടെ കാര്യത്തില്‍ ഇടപെടാന്‍ അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനമാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. ശിശുക്ഷേമ സമിതിക്ക് കുട്ടികളെ ദത്തു നല്‍കണമെങ്കില്‍ ഈ കമ്മിറ്റിയുടെ അംഗീകാരം വേണം. കാര്യബോധവും നിയമ സാക്ഷരതയും ഉള്ളവര്‍ ഇരിക്കേണ്ട കമ്മിറ്റിയുടെ ഇപ്പോഴത്തെ അധ്യക്ഷയുടെ അധികയോഗ്യത നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആയിരുന്നു എന്നതാണ്. കുട്ടിയെ ദത്ത് നല്‍കാമെന്ന് കമ്മിറ്റി കത്തുനല്‍കിയതിനു പിന്നിലെ രാഷ്‌ട്രീയ ബന്ധത്തിന് വേറെ തെളിവുവേണ്ട. നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നതുകൊണ്ടാണ് കുഞ്ഞിനെ തിരികെനല്‍കുന്നതില്‍ നടപടി എടുക്കാതിരുന്നതെന്നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദയുടെ വിചിത്ര വിശദീകരണം. പരാതി പോലീസിനെ അറിയിക്കേണ്ട ബാധ്യത തനിക്കില്ലെന്നും കുട്ടിയെ അന്വേഷിച്ചുവന്ന കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിരുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ പറയുമ്പോള്‍ ആരാണ് ആ അറിയിക്കേണ്ടവര്‍ എന്നറിയാനുളള അവകാശം ജനങ്ങള്‍ക്കുണ്ട്.

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് പ്രമുഖരായ പലരേയും തഴഞ്ഞ് തനി രാഷ്‌ട്രീയക്കാരനായ അഭിഭാഷകനെ നിയമിച്ചതും വാര്‍ത്തയായിരുന്നു.  ബലാത്സംഗം ഉള്‍പ്പെടെ ബാലപീഡനങ്ങള്‍ വ്യാപകമായിട്ടും ഇടപെടാതിരുന്ന കമ്മിഷന്‍, മയക്കുമരുന്നു കേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയുടെ മകന്റെ അവകാശ സംരക്ഷണത്തിനായി പാതിരാത്രിയില്‍ ഇറങ്ങിപ്പുറപ്പെട്ട് അപഹാസ്യരായതും കേരളം കണ്ടു. പാലക്കാട് ആദിവാസി പെണ്‍കുട്ടികളെ കൊന്നു കെട്ടിത്തൂക്കിയ പ്രതികളെ രക്ഷിക്കാന്‍ കേസു വാദിച്ച സിപിഎം അഭിഭാഷകനെ, പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഭാരവാഹിയാക്കിയതും കണ്ണൂരില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ജില്ലാ ചെയര്‍മാന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു കേസുണ്ടായതും സാക്ഷര കേരളത്തിലാണ്.

നീതിബോധവും നിയമവ്യവസ്ഥയും സത്യവും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിച്ച് മാതൃകയാകേണ്ട സ്ഥാപനങ്ങള്‍ പാര്‍ട്ടിയുടെ പോഷക സംഘടനകളായി അധഃപതിക്കുന്നത് അംഗീകരിക്കാനാവില്ല. താക്കോല്‍ സ്ഥാനങ്ങളില്‍ രാഷ്‌ട്രീയ നേതാക്കളെ തിരുകിക്കയറ്റണമെന്നുണ്ടെങ്കില്‍ത്തന്നെ മനുഷ്യപ്പറ്റും ധാര്‍മ്മികബോധവും ഉള്ളവരെ ആയിക്കൂടേ?   ഭരണസംവിധാനത്തില്‍ അവിശ്വാസം വളര്‍ന്നാല്‍ അത് അരാജകത്വത്തിലേക്കാകും പോവുക.

Tags: cpmശിശുക്ഷേമ സമിതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.