Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിശുക്ഷേമവും സിപിഎം വക

ഒടുവിലത്തെ ഉദാഹരണമാണ് എസ്എഫ്‌ഐ നേതാവിന്റെ കുഞ്ഞിനെ ദത്ത് കൊടുത്തതുമായി ബന്ധപ്പെട്ട വിവാദം. ഇവിടെ ശിശുക്ഷേമ സമിതിയാണ് മുഖ്യ പ്രതിസ്ഥാനത്ത്. ശിശുക്ഷേമ പരിപാടികള്‍, ശിശുക്ഷേമത്തിനായുള്ള നിയമനിര്‍മ്മാണങ്ങള്‍, അനാഥരായവരും വൈകല്യങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി സ്ഥാപനങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, തെരുവിലേക്ക് വലിച്ചെറിയപ്പെട്ടേക്കാവുന്ന കുഞ്ഞുങ്ങള്‍ക്കായി അമ്മത്തൊട്ടില്‍, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി കുടുംബങ്ങള്‍ക്ക് കൈമാറല്‍, നിര്‍ധനരായ തൊഴിലാളികളുടെ മക്കളെ പകല്‍ നേരങ്ങളില്‍ പരിപാലിക്കുന്നതിനായി ക്രെഷ് സെന്ററുകള്‍, അങ്കണവാടി ജീവനക്കാര്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ നടത്താനാണ് ശിശുക്ഷേമ സമിതി എന്നാണ് വയ്‌പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 05:00 am IST
in Kerala

വിവിധ കമ്മിഷനുകളും സമിതികളും അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സിപിഎമ്മിന്റെ പോഷക സംഘടനകളാക്കിയതിന്റെ ദയനീയ അനുഭവമാണ് കേരളം തുടര്‍ച്ചയായി കാണുന്നത്. ഇത്തരം കമ്മിഷനുകളുടെയും സമിതികളുടെയും തലപ്പത്ത് സിപിഎമ്മിന്റെ നോമിനികള്‍. അവര്‍ക്ക് പാര്‍ട്ടി താത്പര്യം മാത്രമാണ് മുഖ്യം.  

ഒടുവിലത്തെ ഉദാഹരണമാണ് എസ്എഫ്‌ഐ നേതാവിന്റെ കുഞ്ഞിനെ ദത്ത് കൊടുത്തതുമായി ബന്ധപ്പെട്ട വിവാദം. ഇവിടെ ശിശുക്ഷേമ സമിതിയാണ് മുഖ്യ പ്രതിസ്ഥാനത്ത്. ശിശുക്ഷേമ പരിപാടികള്‍, ശിശുക്ഷേമത്തിനായുള്ള നിയമനിര്‍മ്മാണങ്ങള്‍, അനാഥരായവരും വൈകല്യങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി സ്ഥാപനങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, തെരുവിലേക്ക് വലിച്ചെറിയപ്പെട്ടേക്കാവുന്ന കുഞ്ഞുങ്ങള്‍ക്കായി അമ്മത്തൊട്ടില്‍, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി കുടുംബങ്ങള്‍ക്ക് കൈമാറല്‍, നിര്‍ധനരായ തൊഴിലാളികളുടെ മക്കളെ പകല്‍ നേരങ്ങളില്‍ പരിപാലിക്കുന്നതിനായി ക്രെഷ് സെന്ററുകള്‍, അങ്കണവാടി ജീവനക്കാര്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ നടത്താനാണ്  ശിശുക്ഷേമ സമിതി എന്നാണ് വയ്‌പ്.  

മുഖ്യമന്ത്രിയാണ് സമിതിയുടെ പ്രസിഡന്റ്, സാമൂഹികനീതി വകുപ്പ് മന്ത്രി  വൈസ് പ്രസിഡന്റും. ദൈനംദിന ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ജനറല്‍ സെക്രട്ടറി. സിപിഎമ്മിന്റെ മുഖം രക്ഷിക്കാനായി പാര്‍ട്ടിക്കാരനായ സെക്രട്ടറി, സമിതിയെ ദുരുപയോഗം ചെയ്തു എന്നതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്. അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന കുട്ടികളെയാണ് ശിശുക്ഷേമ സമിതി ഏറ്റെടുക്കുക. അതിനു തന്നെ നിയമപരമായ നിരവധി നൂലാമാലകള്‍ ഉണ്ട്. പിന്നീട് കുട്ടിയെ ദത്ത് നല്‍കുന്നതിനും ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. അവിഹിത ബന്ധത്തില്‍ മകള്‍ക്കുണ്ടായ കുഞ്ഞിനെ സിപിഎം നേതാവായ അച്ഛന്‍ നേരിട്ടു ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു. കള്ളം പറഞ്ഞും കൃത്രിമം കാണിച്ചും സമിതി കുട്ടിയെ ദത്തു നല്‍കി. കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യവും പരാതിയും മൂടിവച്ചു. ആശുപത്രിയിലും കോടതിയിലും കുട്ടിയെ സംബന്ധിച്ച് തെറ്റായ വിവരം നല്‍കി. പാര്‍ട്ടിക്കും കുടുംബത്തിനുമുണ്ടാകാവുന്ന പേരുദോഷം ഇല്ലാതാക്കാന്‍ മഹത്തായ ഒരു സ്ഥാപനത്തെ ഇങ്ങനെയൊക്കെയാണ് ദുരുപയോഗം ചെയ്തത്.  

ഡിവൈഎഫ്‌ഐ നേതാവായ സമിതി സെക്രട്ടറി ഷിജുഖാന്‍ ഇപ്പോഴും പറയുന്നത് ചെയ്തതെല്ലാം നിയമപരമായിട്ടാണെന്നാണ്. ശിശുക്കളുടെ കാര്യത്തില്‍ ഇടപെടാന്‍ അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനമാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. ശിശുക്ഷേമ സമിതിക്ക് കുട്ടികളെ ദത്തു നല്‍കണമെങ്കില്‍ ഈ കമ്മിറ്റിയുടെ അംഗീകാരം വേണം. കാര്യബോധവും നിയമ സാക്ഷരതയും ഉള്ളവര്‍ ഇരിക്കേണ്ട കമ്മിറ്റിയുടെ ഇപ്പോഴത്തെ അധ്യക്ഷയുടെ അധികയോഗ്യത നഗരസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആയിരുന്നു എന്നതാണ്. കുട്ടിയെ ദത്ത് നല്‍കാമെന്ന് കമ്മിറ്റി കത്തുനല്‍കിയതിനു പിന്നിലെ രാഷ്‌ട്രീയ ബന്ധത്തിന് വേറെ തെളിവുവേണ്ട. നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നതുകൊണ്ടാണ് കുഞ്ഞിനെ തിരികെനല്‍കുന്നതില്‍ നടപടി എടുക്കാതിരുന്നതെന്നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദയുടെ വിചിത്ര വിശദീകരണം. പരാതി പോലീസിനെ അറിയിക്കേണ്ട ബാധ്യത തനിക്കില്ലെന്നും കുട്ടിയെ അന്വേഷിച്ചുവന്ന കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിരുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ പറയുമ്പോള്‍ ആരാണ് ആ അറിയിക്കേണ്ടവര്‍ എന്നറിയാനുളള അവകാശം ജനങ്ങള്‍ക്കുണ്ട്.

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് പ്രമുഖരായ പലരേയും തഴഞ്ഞ് തനി രാഷ്‌ട്രീയക്കാരനായ അഭിഭാഷകനെ നിയമിച്ചതും വാര്‍ത്തയായിരുന്നു.  ബലാത്സംഗം ഉള്‍പ്പെടെ ബാലപീഡനങ്ങള്‍ വ്യാപകമായിട്ടും ഇടപെടാതിരുന്ന കമ്മിഷന്‍, മയക്കുമരുന്നു കേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയുടെ മകന്റെ അവകാശ സംരക്ഷണത്തിനായി പാതിരാത്രിയില്‍ ഇറങ്ങിപ്പുറപ്പെട്ട് അപഹാസ്യരായതും കേരളം കണ്ടു. പാലക്കാട് ആദിവാസി പെണ്‍കുട്ടികളെ കൊന്നു കെട്ടിത്തൂക്കിയ പ്രതികളെ രക്ഷിക്കാന്‍ കേസു വാദിച്ച സിപിഎം അഭിഭാഷകനെ, പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഭാരവാഹിയാക്കിയതും കണ്ണൂരില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ജില്ലാ ചെയര്‍മാന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു കേസുണ്ടായതും സാക്ഷര കേരളത്തിലാണ്.

നീതിബോധവും നിയമവ്യവസ്ഥയും സത്യവും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിച്ച് മാതൃകയാകേണ്ട സ്ഥാപനങ്ങള്‍ പാര്‍ട്ടിയുടെ പോഷക സംഘടനകളായി അധഃപതിക്കുന്നത് അംഗീകരിക്കാനാവില്ല. താക്കോല്‍ സ്ഥാനങ്ങളില്‍ രാഷ്‌ട്രീയ നേതാക്കളെ തിരുകിക്കയറ്റണമെന്നുണ്ടെങ്കില്‍ത്തന്നെ മനുഷ്യപ്പറ്റും ധാര്‍മ്മികബോധവും ഉള്ളവരെ ആയിക്കൂടേ?   ഭരണസംവിധാനത്തില്‍ അവിശ്വാസം വളര്‍ന്നാല്‍ അത് അരാജകത്വത്തിലേക്കാകും പോവുക.

Tags: cpmശിശുക്ഷേമ സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Thiruvananthapuram

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

Kerala

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

Kerala

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

പുതിയ വാര്‍ത്തകള്‍

170 ലോക്‌സഭാ മണ്ഡലങ്ങള്‍ വിഭജിക്കാന്‍ ശിപാര്‍ശ; കേരളത്തിലെ മണ്ഡലങ്ങള്‍ 30 ആകും

കപ്പലിലെ തീപ്പിടിത്തം: ഷിപ്പ് മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി

കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍; സപ്തംബര്‍ 2026 വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും

മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്: ഒരാള്‍ പിടിയില്‍

വ്യാപക പരാതി; 15 ഇ – കാറ്ററിങ് വെബ്‌സൈറ്റുകള്‍ ഐആര്‍സിടിസി നിരോധിച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

അതിഥി ഭീകരരെ കരുതിയിരിക്കണം

പരിവര്‍ത്തനാത്മകമായ നേതൃത്വം

ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.