Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റണ്‍വേ വികസനവും ഭൂമി ഏറ്റെടുക്കലും അപ്രായോഗികം; കരിപ്പൂരില്‍ പിണറായി സര്‍ക്കാരിന്റെ വികസന നാടകം

റണ്‍വേ വികസനം, സമാന്തര ടാക്സി വേ, പുതിയ ടെര്‍മിനല്‍, കാര്‍ പാര്‍ക്കിങ് ഏരിയ തുടങ്ങിയവയ്‌ക്കായി 485 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഭീമമായ ചെലവും പ്രതിസന്ധികളും കണക്കിലെടുത്ത് ഇതില്‍ നിന്ന് അതോറിറ്റി പിന്നീട് സ്വയം പിന്മാറി. വന്‍തോതില്‍ മണ്ണിട്ടുയര്‍ത്തി റണ്‍വേ നീളംകൂട്ടാനുള്ള ഭീമമായ ചെലവ് വഹിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് പദ്ധതി എയര്‍പോര്‍ട്ട് അതോറിറ്റി മരവിപ്പിച്ചത്.

സരുണ്‍ പുല്‍പള്ളി by സരുണ്‍ പുല്‍പള്ളി
Oct 22, 2021, 11:31 am IST
in Kerala

മലപ്പുറം: 248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കരിപ്പൂര്‍ വിമാനത്താവള വികസനം വീണ്ടും ചര്‍ച്ചയാകുന്നു. നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഉപേക്ഷിച്ച പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്നത്. എന്നാല്‍ ഇത് വെറും വികസന നാടകമാണെന്ന ആരോപണവുമായി വിദഗ്ധരടക്കം രംഗത്തെത്തി. കരിപ്പൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതിന്റെ അവകാശം ഏറ്റെടുക്കുന്ന മുസ്ലിംലീഗിനെ പ്രീതിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ഈ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

റണ്‍വേ വികസനം, സമാന്തര ടാക്സി വേ, പുതിയ ടെര്‍മിനല്‍, കാര്‍ പാര്‍ക്കിങ് ഏരിയ തുടങ്ങിയവയ്‌ക്കായി 485 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഭീമമായ ചെലവും പ്രതിസന്ധികളും കണക്കിലെടുത്ത് ഇതില്‍ നിന്ന് അതോറിറ്റി പിന്നീട് സ്വയം പിന്മാറി. വന്‍തോതില്‍ മണ്ണിട്ടുയര്‍ത്തി റണ്‍വേ നീളംകൂട്ടാനുള്ള ഭീമമായ ചെലവ് വഹിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് പദ്ധതി എയര്‍പോര്‍ട്ട് അതോറിറ്റി മരവിപ്പിച്ചത്.

പിന്നീട് പുതിയ ടെര്‍മിനല്‍ കെട്ടിടം, ടാക്സി കാര്‍ പാര്‍ക്കിങ് ഏരിയ തുടങ്ങിയവയ്‌ക്കായി 152.25 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നത്. ഭൂമി ഏറ്റെടുത്ത് നല്കിയാല്‍ കരിപ്പൂരില്‍ 800 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അതോറിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. റണ്‍വേ വികസനത്തിനടക്കം 248.75 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്കാനാണ് കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചത്.

പക്ഷേ ഭൂമി ഏറ്റെടുക്കല്‍ എളുപ്പമാവില്ല. എഴുപതോളം തവണ ഭൂമി വിട്ടുകൊടുത്ത പ്രദേശവാസികള്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. അവരെ അനുനയിപ്പിച്ച് ഭൂമി ഏറ്റെടുത്താലും റണ്‍വേ നവീകരണം നടത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറാകുമോയെന്നും സംശയമാണ്. ഹജ്ജ് തീര്‍ത്ഥാടനം കരിപ്പൂരില്‍ നിന്ന് പുനരാരംഭിക്കുമെന്ന് ഉറപ്പുനല്കിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വോട്ട് തേടിയത്. പക്ഷേ ഇനി കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സാധ്യത മങ്ങിയതോടെ അടുത്ത തെരഞ്ഞെടുപ്പ് വരെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സിപിഎം-ലീഗ് തന്ത്രമാണ് ഈ വികസനം.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍karipur international airport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി; ഉപാധ്യക്ഷയാക്കാമെന്ന് വാഗ്ദാനം, അഭിഷേക് ബാനർജിക്കും ക്ഷണം

കാനഡയിൽ വ്യാജ പൈലറ്റ് അറസ്റ്റിൽ; വ്യാജ ലൈസൻസിൽ ഇയാൾ വിമാനം പറത്തിയത് 17 വർഷം

ശബരിമലയിൽ കഴിഞ്ഞ 10 വർഷത്തെ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം ഹാജരാക്കണം: ദേവസ്വം ബോർഡിന് ഹൈക്കോടതി ഉത്തരവ്

അൻസിബയ്‌ക്ക് പിന്നിൽ മത-വർഗീയ ശക്തികൾ : മകളെ പോലും അധിക്ഷേപിച്ചു ; 10 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ

പ്രധാനമന്ത്രി മോദി ഫ്രാൻസിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും : ജൂൺ 14 മുതൽ സ്ലൊവാക്യ സന്ദർശിക്കും

തൃണമൂൽ എം പി സുഷ്മിത ദേവ് രാജി വച്ചു : ബിജെപിയിലേയ്‌ക്കെന്ന് സൂചന : ഹിമന്തയുമായി കൂടിക്കാഴ്‌ച്ച : ഈ ആഴ്‌ച്ച രാജി വയ്‌ക്കുന്ന രണ്ടാമത്തെ ടിഎം സി എം പി

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

ബിജെപി-യുഡിഎഫ് ഡീൽ ആരോപണം എം.വി ഗോവിന്ദന്റെ വങ്കത്തരം; കണക്കുകൾ കള്ളം പറയില്ല: പി.കെ കൃഷ്ണദാസ്

സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വരുമാനവും പ്രായവും കണക്കിലെടുക്കില്ല

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.