Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കുട്ടനാടിന്റെ കൂട്ട് കരുത്താക്കി; ഫാസിലുമായുള്ള പരിചയം കലാ ജീവിതത്തിന് വഴികാട്ടിയായി

കുട്ടനാടിന്റെ താളബോധത്തിനൊപ്പം ചെണ്ടയും മൃദംഗവും ഘടവും എല്ലാം കുട്ടിക്കാലത്തിലേ അദ്ദേഹത്തിന് വഴങ്ങി. മൂത്ത സഹോദരന്‍ രവീന്ദ്രനാഥ് അഭിനയിച്ച നാടകങ്ങള്‍ കണ്ടാണ് വേണുവിന് നാടകത്തോട് താല്‍പ്പര്യം തോന്നിതുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 02:58 pm IST
inEntertainment

ആലപ്പുഴ: നെടുമുടിയും കെ. വേണുഗോപാല്‍ എന്ന വേണുവും രണ്ടല്ല, ഒന്നായിരുന്നു. നെടുമുടിയിലെ അറിയപ്പെടുന്ന അധ്യാപക ദമ്പതികളായ പി.കെ. കേശവന്‍പിള്ളയുടേയും കുഞ്ഞിക്കുട്ടിയമ്മയുടേയും അഞ്ച് ആണ്‍മക്കളില്‍ അഞ്ചാമനായാണ് വേണുവിന്റെ ജനനം. കഥകളി കമ്പക്കാരനായ അച്ഛനില്‍ നിന്നും കഥകളി ആസ്വാദകരായി മാറിയ മക്കളായിരുന്നു അഞ്ചുപേരും. അക്കാദമിക് തലം എന്നതിനപ്പുറം മക്കളെ കലാകാരന്മാരായി വളര്‍ത്തുന്നതിലുള്ള അച്ഛന്റെ താത്പര്യം  അനുകൂലമാക്കിയത് വേണുവായിരുന്നു.  

കുട്ടനാടിന്റെ താളബോധത്തിനൊപ്പം ചെണ്ടയും മൃദംഗവും ഘടവും എല്ലാം കുട്ടിക്കാലത്തിലേ അദ്ദേഹത്തിന് വഴങ്ങി. മൂത്ത സഹോദരന്‍ രവീന്ദ്രനാഥ് അഭിനയിച്ച നാടകങ്ങള്‍ കണ്ടാണ് വേണുവിന് നാടകത്തോട് താല്‍പ്പര്യം തോന്നിതുടങ്ങിയത്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ നാടകംകളി തുടങ്ങി. വീട്ടിലെ പറമ്പിലാണ് കളി. മധ്യവേനല്‍ അവധിക്കാലത്ത് ബെഞ്ച് പിടിച്ചിട്ട് സ്റ്റേജുണ്ടാക്കി, സാരിയും, ലുങ്കിയുമൊക്കെ ഉപയോഗിച്ച് കര്‍ട്ടണ്‍ കെട്ടിയായിരുന്നു അവതരണം. നാടകം കാണാന്‍ അയല്‍പക്കത്തുള്ളവരെ ക്ഷണിക്കും. പ്രായമുള്ളവര്‍ ചൂട്ടും കത്തിച്ചാണ് വരിക. അങ്ങിനെ അയല്‍ക്കാരുടെ പ്രോത്സാഹനമായിരുന്നു തന്റെ കലാജീവിതത്തിന്റെ പ്രചോദനം എന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.  

വേണുവില്‍ ഒരു കലാകാരന്‍ രൂപപ്പെട്ടിരുന്നു എന്ന് ആദ്യം തിരിച്ചറിഞ്ഞത് അച്ഛനായിരുന്നു. നെടുമുടിയിലേയും ചമ്പക്കുളത്തേയും വിദ്യാഭ്യാസ ജീവിതത്തിന് ശേഷം ആലപ്പുഴ  എസ്ഡി കോളജില്‍ എത്തിയതോടെയാണ് നെടുമുടിയിലെ കലാകാരന്‍ തെളിഞ്ഞു വന്നത്.  

സംവിധായകന്‍ ഫാസിലുമായുള്ള കണ്ടുമുട്ടല്‍ കലയുടെ കൊടുമുടിയിലേയ്‌ക്കുള്ള നെടുമുടിയുടെ കയറ്റത്തിന്റെ ആദ്യ ചുവടുവെയ്‌പ്പായിരുന്നു. സീരിയസ്- ഹ്യൂമര്‍ എന്നിങ്ങനെ രണ്ട്തലങ്ങളില്‍ കോളജില്‍ അഭിനയമത്സരം നടന്നപ്പോള്‍ കാലടി ഗോപിയുടെ ഏഴുരാത്രികള്‍ എന്ന നാടകത്തിലെ പാഷാണം വര്‍ക്കിയെ അവതരിപ്പിച്ച നെടുമുടി വേണു ഹ്യൂമര്‍ വേഷത്തിലെ ബെസ്റ്റ് ആക്ടറായപ്പോള്‍ സീരിയസ് വേഷത്തിലെ ബെസ്റ്റ് ആക്ടറായത് ഫാസിലാണ്.

അന്ന് ഫാസിലിനെ പരിചയപ്പെട്ടത് ഇരുവരുടേയും കലാജീവിതത്തിലെ മികച്ച തുടക്കമായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് നിരവധി നാടകങ്ങള്‍ എസ്ഡി കോളജില്‍ ചെയ്തു. യൂത്ത് ഫെസ്റ്റില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി. കാമ്പസിന് പുറത്തേയ്‌ക്ക് സ്‌കിറ്റുകളും മിമിക്രിയുമായി ഏറെക്കാലും മുന്നോട്ട് പോയി. യേശുദാസിന്റെ ഗാനമേളകളുടെ ഇടവേളകളില്‍ ഇരുവരും ചേര്‍ന്ന് സ്‌കിറ്റ് അവതരിപ്പിച്ച് മുന്നേറി. ഫാസില്‍ എസ്ഡി കോളജില്‍ എംഎ മലയാളത്തിന് ചേര്‍ന്നു. അവിടെ പഠിക്കുന്നില്ലെങ്കിലും കാമ്പസില്‍ പതിവായി നെടുമുടിയും എത്തിയിരുന്നു.  

കാവാലത്തെ പരിചയപ്പെട്ടതോടെയാണ് നെടുമുടി നാടകകലയുടെ പുതിയ തലങ്ങളിലേയ്‌ക്ക് ചേക്കേറുന്നത്. ഗ്രാമീണതയുടെ ചേരുവകള്‍ അഴിച്ചുവെയ്‌ക്കാത്ത കലാകാരനായിരുന്നു നെടുമുടി വേണു. കുട്ടനാടിന്റെ ചെളിയുടെ മണമുള്ള, സംസ്‌ക്കാരമുള്ള യഥാര്‍ത്ഥ കലാകാരനാണ് വിടപറയുന്നത്.

Tags: മോളീവുഡ്malayalam cinemanedumudi venuനെടുമുടി വേണു അന്തരിച്ചു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Music

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.