Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേളപ്പജിയെ കൊല്ലാനായിരുന്നു അന്ന് പാര്‍ട്ടി തീരുമാനിച്ചത്; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രണത്തെക്കുറിച്ച് വിവരിച്ച് ‘ മങ്ങാത്ത ഓര്‍മകള്‍’

കോഴിക്കോട് ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദയനീയമായി പരാജയപ്പെടുകയായിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാല്‍ അധികാരം പിടിച്ചെടുക്കാമെന്നും അതിന് നിലവിലുള്ളവരെ വധിക്കേണ്ടതുണ്ടെന്നുമായിരുന്നു പാര്‍ട്ടി കണ്ടെത്തിയ വഴിയെന്ന് അന്ന് സംഘത്തിലുണ്ടായിരുന്ന പുന്നപ്ര-വയലാര്‍ സമരസേനാനിയായ കെ.എസ്. ബെന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Oct 6, 2021, 10:12 am IST
in Kerala

കോഴിക്കോട്: ‘കേളപ്പജിയെ കൊല്ലാനായിരുന്നു അന്ന് പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ ഹജ്യൂര്‍കച്ചേരിയില്‍ ചേരാനിരുന്ന കോഴിക്കോട് ഡിസ്ട്രിക്ട് ബോര്‍ഡ് യോഗത്തിന്റെ  തീയ്യതി മാറിയത് കാരണം പാര്‍ട്ടിക്ക് പദ്ധതി നടപ്പാക്കാനായില്ല’. 1949 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോഴിക്കോട് മുന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.സി. കൃഷ്ണന്റെ ‘മങ്ങാത്ത ഓര്‍മ്മകള്‍’ എന്ന പുസ്തകത്തിലാണ് കേളപ്പജിയെ വധിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രണത്തെക്കുറിച്ച് വിവരിക്കുന്നത്.  

കോഴിക്കോട് ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദയനീയമായി പരാജയപ്പെടുകയായിരുന്നു.  വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാല്‍ അധികാരം പിടിച്ചെടുക്കാമെന്നും അതിന് നിലവിലുള്ളവരെ വധിക്കേണ്ടതുണ്ടെന്നുമായിരുന്നു പാര്‍ട്ടി കണ്ടെത്തിയ വഴിയെന്ന് അന്ന് സംഘത്തിലുണ്ടായിരുന്ന പുന്നപ്ര-വയലാര്‍ സമരസേനാനിയായ കെ.എസ്. ബെന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 1949 ഒക്‌ടോബര്‍ 26 ന് ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ആദ്യയോഗം കോഴിക്കോട് കലക്‌ട്രേറ്റില്‍ (മാനാഞ്ചിറയ്‌ക്കടുത്തുണ്ടായിരുന്ന ഹജ്യൂര്‍ കച്ചേരി) ചേരുമെന്നായിരുന്നു ധാരണ. കെ. കേളപ്പന്‍, അപ്പക്കോയ, സര്‍ദാര്‍ ചന്ദ്രോത്ത് തുടങ്ങിയവരെ യമപുരിയ്‌ക്കയക്കണമെന്നും അതിന് വേണ്ടി വടകര, കൊയിലാണ്ടി താലൂക്കുകളില്‍ നിന്ന് ആസിഡ് ബള്‍ബും, കൈബോംബുമായി ധീരരായ കുറേ സഖാക്കള്‍ സന്ദര്‍ശക ഗ്യാലറയില്‍ കാലേകൂട്ടി സ്ഥലം പിടിക്കുമെന്നും യോഗം തുടങ്ങുന്നതോടെ കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ ആസിഡ് ബള്‍ബും കൈബോംബും പ്രയോഗിക്കുമെന്നും ആ സമയത്തും അതിന് ശേഷം അവര്‍ രക്ഷപ്പെടുന്നതുവരെയും പോലീസിന്റെ ശ്രദ്ധ അവിടെയ്‌ക്കെത്താതിരിക്കാന്‍ യോഗസമയത്ത് നിരോധനം ലംഘിച്ച് കോഴിക്കോട്ടെ മുഴുവന്‍ പാ

ര്‍ട്ടിമെമ്പര്‍മാരും പങ്കെടുത്തുകൊണ്ടുള്ള പ്രകടനം നടത്തണമെന്നുമായിരുന്നു പദ്ധതിയെന്ന് പുസ്തകത്തില്‍ വിവരിക്കുന്നു. പോലീസ് വെടിവെയ്‌ക്കത്തക്കവണ്ണം പ്രകോപനം സൃഷ്ടിക്കണമെന്നും അന്നത്തെ നേതാവായ പപ്പുവൈദ്യര്‍ പ്രകടനത്തിന് നേതൃത്വം നല്‍കണമെന്നുമായിരുന്നു പാര്‍ട്ടിയുടെ നിര്‍ദേശം. ജില്ലാ സെക്രട്ടറി കുമാരന്‍ മാസ്റ്ററായിരുന്നു നിര്‍ദേശം കൈമാറിയത്.  

പപ്പുവൈദ്യരെ രക്തസാക്ഷിയാക്കി ജനങ്ങളുടെ സഹാനുഭൂതി പിടിച്ചുപറ്റാനുള്ള ഗൂഢതന്ത്രം കൂടി ഇതിലുണ്ടായിരുന്നുവെന്ന് കൃഷ്ണന്‍ വിവരിക്കുന്നു. എന്നാല്‍ യോഗം നേരത്തെ നടന്നതുകാരണം പദ്ധതി പാളി. 24 ന് യോഗം നടന്നുകഴിഞ്ഞെന്ന് മാതൃഭൂമി ദിനപത്രത്തില്‍ വാര്‍ത്ത വന്നു. യോഗം കഴിഞ്ഞുവെന്നറിഞ്ഞിട്ടും നേരത്തെ നിശ്ചയിച്ച പ്രകടനം നടത്തുകയും അത് അക്രമാസക്തമാവുകയും ചെയ്തു, ‘കൂടുതല്‍ പോലീസ് വാന്‍ സ്ഥലത്തെത്താന്‍ വൈകിയതിനാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാതൊരു പ്രകോപനവും ഇല്ലാതെയാണ് കമ്മ്യൂണിസ്റ്റുകാരാല്‍ ആക്രമിക്കപ്പെട്ടത്. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രതികൂലമായ അഭിപ്രായം സൃഷ്ടിക്കാന്‍ ഇടവരുത്തുകയും ചെയ്തു’. കൃഷ്ണന്‍ പുസ്തകത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.  

94 കാരനായ കൃഷ്ണന്‍ കോഴിക്കോട് എടക്കാട് വിശ്രമജീവിതം നയിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പിന്നീട് രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേരുകയായിരുന്നു. ഗ്രന്ഥശാലാസംഘത്തിന്റെയും സഹകരണപ്രസ്ഥാനത്തിന്റെയും മേഖലയിലായിരുന്നു പിന്നീട് പ്രവര്‍ത്തനം. 1992 ല്‍ എഴുതിപൂര്‍ത്തിയാക്കിയ ഓര്‍മ്മക്കുറിപ്പുകള്‍ 2021 ജനുവരിയിലാണ് പ്രസിദ്ധീകരിച്ചത്.

Tags: cpmപുസ്തകംകെ കേളപ്പന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.