Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രമന്ത്രി പര്‍ഷോത്തം രുപാലയുമായി മന്ത്രി ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി; വെറ്റിനറി ആംബുലന്‍സ് ഉദ്ഘാടനം രണ്ടു മാസത്തിനകം

കന്നുകാലികള്‍ക്ക് ഉള്ളതു പോലെ കോഴി കര്‍ഷകരെ സഹായിക്കുന്നതിനു പൗള്‍ട്രി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 02:23 pm IST
in Kerala

ന്യൂഡല്‍ഹി: കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രുപാലയുമായി സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി.  കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു അനുവദിച്ച 29 വെറ്റിനറി മൊബൈല്‍ ആംബുലന്‍സിനുള്ള ഫണ്ട് കൈമാറിയതായി കേന്ദ്രമന്ത്രി അറിയിച്ചു.  4.6 കോടി രൂപയാണ് ആംബുലന്‍സ് വാങ്ങുന്നതിനു അനുവദിച്ചത്. ഒരു ആംബുലന്‍സിന് 16 ലക്ഷം രൂപ വീതം 29 ആംബുലന്‍സുകള്‍ക്കാണു ഫണ്ട് കൈമാറിയത്. എല്ലാ നടപടികളും പൂര്‍ത്തിയാക്കി രണ്ടു മാസത്തിനകം ഉദ്ഘാടനം നടത്തുമെന്നു മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര മന്ത്രിയെ അറിയിച്ചു. കേരളം നേരത്തെ നല്‍കിയിരുന്ന പ്രൊപ്പോസലാണിത്. ഒരു ലക്ഷം കന്നുകാലികള്‍ക്ക് ഒരു ആംബുലന്‍സ് എന്ന കണക്കിന് 29 സ്ഥലങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. കേരളത്തില്‍ നിലവിലെ കണക്കനുസരിച്ച് 30 ലക്ഷം കന്നുകാലികളാണുള്ളത്.

കന്നുകാലികള്‍ക്ക് ഉള്ളതു പോലെ കോഴി കര്‍ഷകരെ സഹായിക്കുന്നതിനു പൗള്‍ട്രി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കി.  കേരളത്തിലെ മുഴുവന്‍ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുതിനും കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്.  റേഡിയോ ഫ്രീക്വന്‍സി ടെക്നോളജി ഉപയോഗിച്ചുള്ള ചിപ്പുകള്‍ കന്നുകാലികളില്‍ ഘടിപ്പിക്കുന്ന രീതി പൈലറ്റ് പദ്ധതിയായി കേരളം നടപ്പിലാക്കി വിജയിപ്പിച്ചാല്‍ പൈലറ്റ് പദ്ധതിയായി  കേരളം ഇത് നടപ്പാക്കി വിജയിപ്പിച്ചാല്‍ കേന്ദ്രം പദ്ധതി ഏറ്റെടുത്ത് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കി.

കഴിഞ്ഞ ദിവസം കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ്  സഹമന്ത്രി സജീവ് കുമാര്‍ ബല്യാണുമായുള്ള കൂടിക്കാഴ്ചയില്‍ പാലോട്  വാക്സിന്‍ കേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യ വികസനം മുതല്‍ കാലിത്തീറ്റയുടെ വില കുറയ്‌ക്കുന്നതിനു വൈക്കോല്‍ പോലുള്ള ഘടകങ്ങള്‍ പഞ്ചാബ്,  ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കുന്നത് വരെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.  

എല്ലാ വിഷയങ്ങളിലും അനുഭാവ പൂര്‍ണമായ ഇടപെടല്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.കൂടാതെ പുതുതായി ചില സാമ്പത്തിക സഹായം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.  

*ശുദ്ധമായ പാലുല്പാദനം പ്രോത്സാഹിപ്പിക്കാന്‍ ആധുനിക കാലിത്തൊഴുത്തുകളുടെയും ചാണകക്കുഴികളുടെയും നിര്‍മ്മാണവും നവീകരണവും  

* ബയോഗ്യാസ് പ്ലാന്റുകളുടെ നിര്‍മ്മാണം  

*പാല്‍ സൊസൈറ്റികളില്‍ സോളാര്‍ പവര്‍പ്ലാന്റ് നിര്‍മ്മാണം

 *മീഥലിന്‍ ബ്ലൂ റിഡക്ഷന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ പാല്‍ ഉല്പാദിപ്പിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്

*അഫ്ളാടോക്സിന്‍ എം.1ന്റെയും ആന്റിബയോട്ടിക്സിന്റെയും അവശിഷ്ടങ്ങള്‍ കൂടാതെ പാലുല്പാദിപ്പിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് അധിക ഇന്‍സെന്റീവ്  

*പ്രാദേശിക പാല്‍ യൂണിയനുകള്‍ക്ക്നൂതനമായ പാലുലാപദന വികസനത്തിനും ഗവേഷണത്തിനും വേണ്ടിയുള്ള സാമ്പത്തിക സഹായം  

*മൊബൈല്‍ ഫുഡ് ട്രക്ക് ഉള്‍പ്പെടുന്ന കോള്‍ഡ് ചെയിന്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാനുള്ള സാമ്പത്തിക സഹായം

* ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയും ഡയറി കോര്‍പ്പറേറ്റീവ് സൊസൈറ്റിയെയും ബന്ധിപ്പിച്ച് മില്‍ക്ക് വാല്യു പേമന്റ് സിസ്റ്റം കൂടുതല്‍ ഫലപ്രദവും സുതാര്യവുമാക്കാന്‍ വേണ്ടിയുള്ള സാമ്പത്തിക സഹായം. എന്നീ മേഖലകളിലാണ് സാമ്പത്തിക സഹായം അവശ്യപ്പെട്ടത്. ഇവ പരിഗണിക്കുമെന്നും വിശദമായ പ്രൊപ്പോസല്‍ നല്‍കാനും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു.  

 നാടന്‍ പശുക്കളെ പ്രത്യേകം പരിപാലിക്കുന്നതിനായി കേരളം മുന്നോട്ടു വച്ച പ്രൊപോസലും തത്വത്തില്‍ അംഗീകരിചിട്ടുണ്ട്.കേന്ദ്രസര്‍ക്കാര്‍ വെച്ചൂര്‍ പശുക്കളെ മാത്രമാണ്  നാടന്‍ ഇനത്തില്‍ ഇതുവരെ കണക്കാക്കിയിട്ടുള്ളത്.  കേരളത്തിലെ തനതു ജനുസുകളായ കാസര്‍ഗോഡ് കുള്ളന്‍, ചെറുവള്ളി, കുട്ടംപുഴ (പെരിയാര്‍ എന്നറിയപ്പെടുന്നു), വില്വാദ്രി  എന്നീ ഇനം പശുക്കളെയും നാടന്‍ ഇനങ്ങളായി അംഗീകരിക്കണം എന്നതാണ് ആവശ്യപെട്ടത്.സംയോജിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.  സങ്കരയിനം കന്നുകാലികളിലെ രണ്ടാംതലമുറ രോഗങ്ങക്കു പരിഹാരം കാണാനായി രാഷ്‌ട്രീയ ഗോകുല്‍ ഗ്രാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

 പാലോട് വാക്സിന്‍ ഉല്പാദന കേന്ദ്രത്തില്‍ ഫ്എംഡി എച് എസ് സംയുക്ത വാക്സിന്‍ തയ്യാറാക്കുന്നതിനു ബൈ ബാക്ക് ഗ്രാററന്റിയില്‍ സഹകരിക്കുമെന്ന് മന്ത്രി അറിയിച്ചു.    കാലിത്തീറ്റയുടെ പ്രധാന ഘടകമായ വയ്‌ക്കോല്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നതിനും ഗുണമേന്മ ഉറപ്പു വരുത്തന്നതിനും ഇടപെടാമെന്നു മന്ത്രി പറഞ്ഞു.  

കേന്ദ്ര സര്‍ക്കാരിന്റെ അസ്‌കാഡ് ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്താവുതാണ്.   സങ്കരയിനം  അത്യുല്പാദന ശേഷിയുള്ള കന്നുകാലികളുടെ ഉല്പാദനത്തിന് കേരളം സമര്‍പ്പിച്ച സെക്സ്ഡ് സെമന്‍ കണ്‍സര്‍വേഷന്‍ ആന്റ് പ്രൊപ്പഗേഷന്‍ ഓഫ് എലീറ്റ് ജെംപ്ലാസം എന്ന പ്രോജക്ടിനു അംഗീകാരം നല്കുമെന്ന് മന്ത്രി പറഞ്ഞു.  ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ചിന് കീഴില്‍ കേരളത്തിലെ വെറ്റിനറി സര്‍വ്വകലാശാല വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് നടത്തുന്ന ഗവേഷണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹനവും ധനസഹായവും നല്‍കും.  

രാജ്യത്തെ ഏറ്റവും ശക്തമായ പഞ്ചായത്ത് സംവിധാനമാണ് കേരളത്തിലുള്ളത്. സംസ്ഥാന ബജറ്റിന്റെ 40% ചെലവഴിക്കുന്നത് സ്വയം ഭരണ സ്ഥാപനങ്ങളാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്തിന്റെ കന്നുകാലി സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഈ സംരംഭം ഉപയോഗിക്കണം. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ റിസേര്‍ച്ച് & ഡവലപ്പ്‌മെന്റ് ഫണ്ടുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി നിര്‍ദേശിച്ചു.സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്  ഡയറക്ടര്‍ ഡോ.എ.കൗശികന്‍,   ജോയിന്റ് സെക്രട്ടറിമാരായ ഒ.പി.ചൗധരി, വര്‍ഷ ജോഷി, ഉപമന്യു ബസു എന്നിവര്‍ പങ്കെടുത്തു.

Tags: ministerkrishi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

പുതിയ വാര്‍ത്തകള്‍

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.