Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ സാമ്പത്തിക ക്രമക്കേട്; നടപടിയെടുക്കാതെ സഹകരണ വകുപ്പ്

ഓഡിറ്റിലെ കണ്ടെത്തലിനെത്തുടര്‍ന്ന് സഹകരണ വകുപ്പ് വിജിലന്‍സിന് പരാതി നല്‍കി. വിജിലന്‍സിന്റെ അന്വേഷണത്തിലും ഈ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് സഹകരണ വകുപ്പിന് കൈമാറുകയും ചെയ്തു. എന്നാല്‍ സഹകരണ വകുപ്പ് ഒരു തുടര്‍നടപടിയും സ്വീകരിച്ചില്ല എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Oct 2, 2021, 11:47 am IST
in Kerala

തൃശൂര്‍: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലെ വന്‍ സാമ്പത്തിക ക്രമക്കേട് സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടും, വിജിലന്‍സ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടും  നടപടിയില്ല. വിശ്വ വിജ്ഞാന കോശം തയ്യാറാക്കിയതിന്റെ പേരില്‍ സമര്‍പ്പിച്ചിട്ടുള്ള കണക്കുകളില്‍ 17 ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേടാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്. 17,79,297.59 രൂപ ചെലവഴിച്ചതിന് ആവശ്യമായ ബില്ലുകളോ വൗച്ചറോ ഇല്ലെന്നും ഈ തുക ബന്ധപ്പെട്ടവരില്‍ നിന്നും തിരിച്ച് പിടിക്കണമെന്നുമാണ് 98 ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്നുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും ഈ തുക എന്ത് ചെയ്തുവെന്ന് ചോദിക്കുന്നുണ്ട്.  

ഓഡിറ്റിലെ കണ്ടെത്തലിനെത്തുടര്‍ന്ന് സഹകരണ വകുപ്പ് വിജിലന്‍സിന് പരാതി നല്‍കി. വിജിലന്‍സിന്റെ അന്വേഷണത്തിലും ഈ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് സഹകരണ വകുപ്പിന് കൈമാറുകയും ചെയ്തു. എന്നാല്‍ സഹകരണ വകുപ്പ് ഒരു തുടര്‍നടപടിയും സ്വീകരിച്ചില്ല എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം.  

നടപടിയാവശ്യപ്പെട്ട് സഹകരണ വകുപ്പിന് പരാതി നല്‍കിയിരിക്കുകയാണ് സംഘത്തിന്റെ മുന്‍ പബ്ലിക്കേഷന്‍ മാനേജരായ സി.കെ. ആനന്ദന്‍പിള്ള. ഈ തുക എന്ത് ചെയ്തുവെന്ന് അംഗങ്ങളോടും എഴുത്തുകാരോടും പറയേണ്ട ബാധ്യത സര്‍ക്കാരിനും സഹകരണ വകുപ്പിനുമുണ്ട്. അവര്‍ ഒളിച്ചോടുകയാണ്. അദ്ദേഹം പറയുന്നു.

പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ എക്‌സിക്യുട്ടീവ് എഡിറ്ററും കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ കോ-ഓര്‍ഡിനേറ്ററുമായാണ് വിശ്വ വിജ്ഞാന കോശം തയ്യാറാക്കിയത്. സാമ്പത്തിക ഇടപാടുകളുടെ ചുമതല കോഓര്‍ഡിനേറ്റര്‍ക്കാണെന്നാണ് ജോ. രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ തുക ചെലവിനത്തില്‍ വകവെച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച അപേക്ഷ മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി സഹകരണ വകുപ്പ് നിരസിക്കുകയും ചെയ്തു.  

ആര്‍ബിട്രേഷന്‍ നടപടികളിലൂടെ തുക തിരിച്ച് പിടിക്കണമെന്നാണ് ജോയിന്റ് രജിസ്ട്രാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.  അതേസമയം വിശ്വവിജ്ഞാന കോശത്തിന്റെ ചുമതല തനിക്കായിരുന്നില്ലെന്നും വ്യക്തിപരമായി ഈ ക്രമക്കേടിന് താന്‍ ഉത്തരവാദിയല്ലെന്നുമാണ് ആര്‍. ഗോപാലകൃഷ്ണന്റെ വിശദീകരണം.  

എഴുത്തുകാരുടെ സാമ്പത്തിക ഉന്നമനത്തിനും കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനുമായി രൂപം കൊണ്ടതാണ് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം. കേരളത്തിലെ ഒട്ടെല്ലാ എഴുത്തുകാരും സംഘത്തില്‍ അംഗങ്ങളാണ്. എം.പി. പോളിനേയും കാരൂരിനെയും പോലെ  പ്രശസ്തരായ എഴുത്തുകാരായിരുന്നു ആദ്യകാല നേതാക്കള്‍. അടുത്തകാലത്തായി മറ്റ് സഹകരണ സംഘങ്ങളെപ്പോലെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘവും സിപിഎം കയ്യടക്കുകയായിരുന്നു. സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഹരികുമാറാണ് നിലവില്‍ സംഘം പ്രസിഡന്റ്.  

സംഘത്തില്‍ 1130 അംഗങ്ങളാണുള്ളത്. എന്നാല്‍ കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തത് 53 പേര്‍ മാത്രവും. പൊതുയോഗങ്ങള്‍ അംഗങ്ങളെ രേഖാമൂലം അറിയിക്കാറില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ പൊതുയോഗം പാര്‍ട്ടി പത്രത്തിലും മറ്റൊരു പത്രത്തിലും പരസ്യം ചെയ്തിരുന്നു. ഈയിനത്തില്‍ സംഘത്തിന് ചെലവായത് നാല് ലക്ഷം രൂപയോളമാണ്. അംഗങ്ങളെ തപാല്‍ മാര്‍ഗം അറിയിച്ചാല്‍ ഏതാനും ആയിരങ്ങള്‍ മാത്രം ചെലവു വരുന്നിടത്താണിത്. പണമില്ലാത്തതിനാല്‍ പുസ്തക പ്രസിദ്ധീകരണം  മുടങ്ങുകയും എഴുത്തുകാരുടെ റോയല്‍റ്റി വിതരണം നിലക്കുകയും ചെയ്തു. ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും മുടങ്ങി. എന്നിട്ടും സംഘത്തില്‍ നടക്കുന്ന ഇത്തരം സാമ്പത്തിക ക്രമക്കേടുകള്‍ പരിഹരിക്കാന്‍ നടപടിയെടുത്തില്ലെന്നാണ് സംഘാംഗങ്ങളായ എഴുത്തുകാര്‍ പരാതിപ്പെടുന്നത്.  

ആദ്യകാലത്ത് എഴുത്തുകാരായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. പ്രശസ്ത കഥാകൃത്ത് കാരൂരായിരുന്നു ആദ്യ സെക്രട്ടറി. പിന്നീട് സഹകരണ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ സെക്രട്ടറിയെ നിയമിക്കുന്ന പതിവ് തുടങ്ങി. അഞ്ച് വര്‍ഷമാണ് ഡെപ്യൂട്ടേഷന്‍ കാലാവധിയെന്ന് പറയുന്നുണ്ടെങ്കിലും നിലവിലെ സെക്രട്ടറി അജിത്. കെ. ശ്രീധര്‍  പത്ത് വര്‍ഷമായി തുടരുകയാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

Varadyam

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

Kerala

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

Kerala

ഇതുതാനെടാ മേയർ: സ്‌കൂൾ തുറപ്പിന് തലസ്ഥാനത്ത് മേയറുടെ വൻ ‘ലഹരിവേട്ട’

Kerala

തൊടുപുഴയിൽ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു; തൊഴിൽ പീഡനമെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ പീഡനം നേരിട്ട അതിജീവിത മുഖ്യമന്ത്രിയെ കാണും

ഓപ്പറേഷന്‍ തൂഫാന്‍: രാത്രി 11ന് ശേഷം പബ്ബുകളില്‍ ഡിജെ പാര്‍ട്ടികള്‍ വേണ്ട- കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി ഉത്തരവായി; സി.പി ജോണിന് തിരുവനന്തപുരം, പി.സി വിഷ്ണു നാഥിന് പത്തനംതിട്ട

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

പ്രൊഫ. ടി.എന്‍. സതീശന്‍: അലിഗഡില്‍ മുപ്പത്തിയെട്ട് വര്‍ഷത്തെ മലയാള സാധന

‘ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിർണാണി’ താരം ശങ്കു

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍

എന്തിഹ മന്‍ മാനസേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.