Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷന്‍ ഒരു കോടി കഴിഞ്ഞു; കേരളം ഏറെ പിന്നില്‍

ബിഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 07:30 am IST
in India

അസംഘടിതതൊഴിലാളികളുടെ രജിസ്ട്രേഷനായി ഓഗസ്റ്റ് 26ന് ആരംഭിച്ച ഇ-ശ്രമം പോര്‍ട്ടലില്‍ 24 ദിവസം പിന്നിടുമ്പോള്‍ ഒരു കോടിയിലധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സെപ്റ്റമ്പര്‍ 19 ലെ കണക്കനുസരിച്ച് 1,03,12,095 തൊഴിലാളികളാണ് പോര്‍ട്ടലില്‍ രജിസ്്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലെ 43% ഗുണഭോക്താക്കള്‍ വനിതകളും ബാക്കി 57% പുരുഷന്മാരുമാണ്.

നിര്‍മ്മാണം, വസ്ത്രനിര്‍മ്മാണം, മത്സ്യബന്ധനം, കാറ്ററിംഗ് മുതല്‍ സോഫ്റ്റ്വെയര്‍ വികസനത്തില്‍ വരെ പാര്‍ട്ട്ടൈം ജോലി നോക്കുന്നവര്‍ (ഗിഗ് ആന്റ് പ്ലാറ്റ്ഫോം വര്‍ക്ക്), വഴിയോരകച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, കാര്‍ഷികവും അനുബന്ധമേഖലകളും ഗതാഗതമേഖല തുടങ്ങിയ അസംഘടിതമേഖലകളില്‍ പണിയെടുക്കുന്നവരുടെ സമഗ്രമായ ഒരു വിവരശേഖരണം നടത്തുന്നതിനുള്ള ആദ്യത്തെ മൂര്‍ത്തമായ പരിശ്രമമാണ് ഇത്.  

ഈ മേഖലകളിലെല്ലാം കുടിയേറ്റ് തൊഴിലാളികളുടെ അത്യധികം അനുപാതങ്ങളാണുള്ളത്. 2019-20ലെ സാമ്പത്തിക സര്‍വേ പ്രകാരം രാജ്യത്ത് ഏകദേശം 38 കോടി പേര്‍ അസംഘടിതമേഖലകളില്‍ പണിയെടുക്കുന്നവരാണ്. ഈ പോര്‍ട്ടല്‍ വഴി ഇവരുടെ രജിസ്ട്രേഷനാണ് ലക്ഷ്യം വയ്‌ക്കുന്നത്. ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ഈ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ വിവിധ സാമൂഹിക സുരക്ഷാപദ്ധതികളുടേയും അതോടൊപ്പം തൊഴില്‍ അധിഷ്ഠിത പദ്ധതികളുടെയും നേട്ടം നേടിയെടുക്കാന്‍ കഴിയും.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബിഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ഈ മുന്‍കൈയില്‍ ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളത്.്. ബിഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, അസം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മൂന്നുലക്ഷത്തിലധികം രജിസ്ട്രേഷന്‍ നടത്തിയപ്പോള്‍ മഹാരാഷ്‌ട്രയിലും ജാര്‍ഖണ്ഡിലും ഒരു ലക്ഷത്തിനും മൂന്നുലക്ഷത്തിനുമിടയിലാണ് രജിസ്ട്രേഷന്‍

പിന്നിലുള്ള കേരളം, തമിഴ്നാട്, ഹരിയാന, ഛത്തീസ്ഗഡ്, ഡല്‍ഹി, തെലുങ്കാന, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജമ്മുകാശ്മീര്‍, മേഘാലയ എന്നിവിടങ്ങളില്‍ പതിനായിരത്തിനും ഒരുലക്ഷത്തിനുമിടയിലാണ്  രജിസ്ട്രേഷന്‍.  

കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ലഡാക്, ജമ്മു കാശ്മീര്‍, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും രജിസ്ട്രേഷന്‍ വേഗത്തിലാക്കേണ്ടതുണ്ട്. വിവിധ മേഖലയിലെ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും പ്രധാനപ്പെട്ട ക്ഷേമപദ്ധതികള്‍ ലഭ്യമാകുന്നതിന് രജിസ്ട്രേഷന്‍ സഹായിക്കും.

കാര്‍ഷിക, നിര്‍മ്മാണ മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ഈ രണ്ടുമേഖലകളും വലിയതോതില്‍ സൃഷ്ടിക്കുന്ന തൊഴിലാണ് ഇത് സൂചിപ്പിക്കുന്നത്. വീട്ടുജോലിക്കാര്‍, വസ്ത്രനിര്‍മ്മാണമേഖലയിലെ തൊഴിലാളികള്‍, ഓട്ടോമൊബൈല്‍ ഗതാഗത മേഖല, ഇലക്ട്രോണിക്ക് ഹാര്‍ഡ്വെയര്‍ ജോലിക്കാര്‍, കാപ്പിറ്റല്‍ ഗുഡ്സ് പ്രവര്‍ത്തകര്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ചില്ലറ വ്യാപാരം, ടൂറിസം, ആതിഥേയത്വം, ഭക്ഷ്യവ്യവസായം തുടങ്ങി നിരവധിമേഖലകളില്‍ നിന്നുള്ളവര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്തതില്‍ 48%വും 22-40 വയസിനിടയിലുള്ളവരാണ്. 40-50 വയസിനിടയ്‌ക്കുള്ള 21% പേരുമുണ്ട്. 16-25 വയസ് പ്രായമുള്ളവരാണ് രജിസ്റ്റര്‍ചെയ്തതില്‍ 19% 50 വയസിന് മുകളിലുള്ള 12%വുമുണ്ട്. രജിസ്റ്റര്‍ചെയ്തവരില്‍ വലിയൊരളവിന് വരെ ഇതിന് സഹായം ചെയ്തത് സി.എസ്.സികളാണ്. എന്നാല്‍ കേരളം, ഗോവ, വടക്കുകിഴക്കന്‍ ഇന്ത്യയിലെ മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വലിയൊരളവ് രജിസ്റ്റട്രേഷന്‍ വ്യക്തികള്‍ സ്വന്തം നിലയിലാണ് നടത്തിയരിക്കുന്നത്. ദാദ്ര ആന്റ് നഗര്‍ഹവേലി, ആഡമാന്‍ ആന്റ് നിക്കോബാര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇതേ നിലയാണ്. എന്നാലും 68% തൊഴിലാളികളും സി.എസ്.സികള്‍ വഴിയാണ് രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സൗകര്യം കുറവുള്ള മേഖലകളില്‍ സി.എസ്.സികളുടെ എത്തപ്പെടല്‍ നിര്‍ണ്ണായകവുമാണ്. വിവിധ പദ്ധതികള്‍ അവസാന വ്യക്തിയില്‍ വരെ എത്താന്‍ ഈ രജിസ്ട്രേഷന്‍ അനിവാര്യവുമാണ്. പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ഇതുകൊണ്ട് വലിയതോതില്‍ ഗുണമുണ്ടാകുന്നത്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് വ്യക്തികള്‍ക്ക് ഇ-ശ്രമം മൊബൈല്‍ ആപ്പോ, അല്ലെങ്കില്‍ വെബ്സൈറ്റോ ഉപയോഗിക്കാം. അവര്‍ക്ക് പൊതുസേവനകേന്ദ്രങ്ങളോ, സംസ്ഥാന സേവാ കേന്ദ്രങ്ങളോ, ലേബര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളോ, തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകളുടെ ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങളോ, എന്നിവ രജിസ്ട്രേഷന് വേണ്ടി സന്ദര്‍ശിക്കാം. ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത് കഴിഞ്ഞവര്‍ക്ക് ഇ-ശ്രമം കാര്‍ഡ് ലഭിക്കും. ഈ കാര്‍ഡ് മൊബൈല്‍ ആപ്പോ, അല്ലെങ്കില്‍ പോര്‍ട്ടലിലൂടെയോ കാലാനുസൃതമാക്കാം. അവര്‍ക്ക് ഒരു യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (ഇ-ശ്രമം കാര്‍ഡില്‍) ലഭിക്കും. രാജ്യത്താകമാനം ഇതിന് സ്വീകാര്യതയുള്ളതുകൊണ്ടുതന്നെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി വിവിധ സ്ഥലങ്ങളില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഒരു തൊഴിലാളി അപകടത്തില്‍പ്പെട്ട് മരണപ്പെട്ടുകയോ അല്ലെങ്കില്‍ അംഗഭംഗം സംഭവിക്കുകയോ ചെയ്താല്‍ 2 ലക്ഷം രൂപയും ഭാഗീകമായ അംഗഭംഗമുണ്ടായല്‍ ഒരു ലക്ഷം രൂപയും ലഭിക്കും

Tags: Registrationഅസംഘടിത തൊഴിലാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീ തുപ്പുന്ന സൈലന്‍സറുമായി അഭ്യാസപ്രകടനം;കാര്‍ ഉടമ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും,വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

Kerala

ജനന, മരണ രജിസ്‌ട്രേഷന്‍ സമയപരിധിക്കുള്ളില്‍ വേണം, അല്ലെങ്കില്‍ പണിയാവും

Kerala

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള: ആദ്യ ദിനം രജിസ്ട്രേഷന്‍ 5000 കടന്നു

Kerala

30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 മുതല്‍

Kerala

വിചാരകേന്ദ്രത്തില്‍ വിദ്യാരംഭം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പാമ്പ് വീടിന്റെ ഏഴയലത്ത് വരില്ല ; മുറ്റത്ത് ഈ ചെടികൾ നട്ടുവളർത്തിയാൽ മാത്രം മതി

ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര ചോദ്യം ചെയ്ത ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയില്‍

സിന്ദൂരം അണിയാൻ അനുവാദമില്ല, ബുർഖ ധരിക്കാൻ മാത്രം അനുമതി : ലെൻസ്കാർട്ട് ഷോറൂമിലെത്തി ജയ് ശ്രീറാം മുഴക്കി ,സിന്ദൂരം തൊടുവിച്ച് മുസ്ലീം സ്ത്രീകൾ

പി വി അന്‍വര്‍ ഫ്രോഡ്, രാഷ്‌ട്രീയ സ്ഥിരതയില്ലാത്ത അധികാര മോഹി, ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും-തൃണമൂല്‍ കോണ്‍ഗ്രസ്

നാസിക് ടിസിഎസ് മത പരിവർത്തന കേസ് : പ്രതി നിദ ഖാന്റെ ഇടക്കാല ജാമ്യം കോടതി നിരസിച്ചു, അടുത്ത വാദം ഏപ്രിൽ 27 ന്

‘പുനഃപരിശോധനയ്‌ക്ക് കാരണമില്ല’: ദൽഹി കലാപ കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ച് പരാതി നല്‍കി യുഡിഎഫ്, സ്‌ട്രോംഗ് റൂം അല്ല തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസര്‍

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

ഞാനില്ലാതെയായാൽ മക്കൾ അവളെ നോക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ആരും ഉണ്ടാവില്ല ; ഉമ എപ്പോഴും ആരോ​ഗ്യവതിയായി ഇരിക്കണം; റിയാസ് ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.