Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാലിന്യനീക്കം നിലച്ചു; ദുര്‍ഗന്ധപൂരിതമായി സാംസ്‌കാരിക നഗരി, ക്ഷേത്രമൈതാനത്ത് മാലിന്യങ്ങള്‍ ഇടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് കാണാന്‍ മേയര്‍ അടക്കമുള്ളവര്‍ ഹൈദരാബാദില്‍ പോയി മാസങ്ങള്‍ പിന്നിട്ടിട്ടും പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളൊന്നുമായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2021, 11:35 am IST
in Thrissur

തൃശൂര്‍: മാലിന്യ നീക്കം നിലച്ചതോടെ ചീഞ്ഞ് നാറി നഗരം. പലയിടത്തും മാലിന്യം ജനജീവിതം ദുസഹമാക്കി. വടക്കുന്നാഥന്‍ മൈതാനം, ശക്തന്‍ ബസ് സ്റ്റാന്‍ഡ്, പച്ചക്കറി-മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. മാലിന്യസംസ്‌കരണം കൃത്യമായി നടക്കാത്തതിനാല്‍ പ്രതിദിനം ടണ്‍ കണക്കിന് മാലിന്യമാണ് നഗരത്തിന്റെ പല പ്രദേശങ്ങളിലായി കുന്നുകൂടുന്നത്.

മാലിന്യം കൊണ്ടുപോകുന്ന കരാറുകാരന്‍ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് കാണാന്‍ മേയര്‍ അടക്കമുള്ളവര്‍ ഹൈദരാബാദില്‍ പോയി മാസങ്ങള്‍ പിന്നിട്ടിട്ടും പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളൊന്നുമായിട്ടില്ല. കൊവിഡും നിപ്പയുമടക്കമുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോഴാണ് കോര്‍പ്പറേഷന്റെ ഇത്തരത്തിലുള്ള നടപടി. കുന്നുകൂടിയ മാലിന്യം ചീഞ്ഞ് നാറുന്നതിനാല്‍ വ്യാപാരികളും ദുരിതത്തിലാണ്.

റോഡിന്റെ വശങ്ങളില്‍ വന്‍തോതില്‍ ഇറച്ചിക്കോഴി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകളിലാക്കി തള്ളിയിട്ടുണ്ട്.  റോഡരികില്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ കലര്‍ന്ന് രോഗങ്ങള്‍ പടരുന്നതിന് കാരണമാകുമെന്ന ആശങ്കയും ഉയരുന്നു. മാലിന്യങ്ങള്‍ എത്രയും വേഗം നീക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗങ്ങളൊന്നും നിലവില്‍ തൃശൂര്‍ നഗരസഭയില്‍ ഇല്ല.

നേരത്തെ മാലിന്യ സംസ്‌കരണത്തിനായി ശക്തന്‍ സ്റ്റാന്‍ഡില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിരുന്നെങ്കിലും രണ്ട് വര്‍ഷത്തിലേറെയായി പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. നഗരത്തില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനോ നടപടിയെടുക്കുന്നതിനോ നഗരസഭയ്‌ക്ക് നിലവില്‍ സംവിധാനങ്ങള്‍ ഒന്നുമില്ല.  രാത്രികാലങ്ങളില്‍ നഗരസഭ ഉദ്യോഗസ്ഥരുടെ സ്‌ക്വാഡുകള്‍ പരിശോധനയ്‌ക്കായി കറങ്ങുന്നുണ്ടെങ്കിലും പലപ്പോഴും ശക്തമായ നടപടികള്‍ ഒന്നുംതന്നെ ഉണ്ടാകാറില്ല. ഇടയ്‌ക്കിടെ ഒന്നോ രണ്ടോ വാഹനങ്ങള്‍ പിടികൂടുന്നതിലും, പിഴ ഈടാക്കുന്നതിലും മാത്രമായി നടപടികള്‍ ഒതുങ്ങുകയാണ്.

വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് മാലിന്യങ്ങള്‍ ഇടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ക്ഷേത്രമൈതാനത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളിലും തറകളിലും ആളുകള്‍ ഇരുന്ന് ഭക്ഷണം കഴിച്ചതിനുശേഷം ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി മൈതാനത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മൈതാനത്ത് വരുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ഇക്കാര്യം വിശദീകരിച്ചുകൊണ്ട് നോട്ടീസും വിതരണം ചെയ്യുന്നുണ്ട്.

Tags: ThrissurWastecorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

Kerala

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

ലോകകപ്പ് 2026: ഏഷ്യന്‍ പ്രതീക്ഷയുടെ ഗ്രൂപ്പ് എ

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

ഭാരതത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യണ്‍ ഡോളറിലെത്തി

രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

‘എന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്, ആദ്യത്തെ കുഞ്ഞായിരുന്നു’; ഗുരുതര ആരോപണവുമായി മരിയ ജൂലിയാന

കഠിനമായി പ്രയത്നിച്ചിട്ടും തടസ്സപ്പെട്ടിരുന്ന പല കാര്യങ്ങളും അനായാസേന സഫലമാകും; വ്യാഴമാറ്റം കന്നി രാശിക്കാർക്ക് എങ്ങനെ?

നാലാമത്തെ വനിതാ ഡെപ്യൂട്ടിസ്പീക്കർ; ആലപ്പുഴയിൽനിന്നുള്ള മൂന്നാമത്തേതും

കർണാടകത്തിൽ സത്യപ്രതിജ്ഞ ജൂൺ മൂന്നിന്, മന്ത്രിസഭയിൽ ‘ജാതിസംവരണ’ത്തിനായി കൂടിയാലോചനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.