Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇസ്ലാമിക തീവ്രവാദികളെ നിലയ്‌ക്ക് നിര്‍ത്താന്‍ ക്രിസ്ത്യാനികള്‍ വിചാരിച്ചാലേ നടക്കൂ;സംഘി വിളി പേടി കാരണം എല്ലാവരും മൗനം

ക്രിസംഘി എന്ന് വിളിച്ചാല്‍ അതേടാ ഞാന്‍ ക്രിസംഘി ആണ് എന്ന് പറയുന്നവരെ കണ്ടപ്പോള്‍ എല്ലാ വീര്യവും ചോര്‍ന്നു പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 10:24 pm IST
in Article

ജിതിന്‍ കെ ജേക്കബ്

കുറച്ചു കാലം മുമ്പ് എന്റെ ഒരു സുഹൃത്ത് പറഞ്ഞത്, കേരളത്തിലെ ഇസ്ലാമിക തീവ്രവാദികളെ നിലയ്‌ക്ക് നിര്‍ത്താന്‍ ഇവിടുത്തെ ക്രിസ്ത്യാനികള്‍ വിചാരിച്ചാലേ നടക്കൂ എന്നാണ്.

അന്നത് കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു തള്ളി. പക്ഷെ കഴിഞ്ഞ ഒന്ന് രണ്ട് മാസം കൊണ്ട് ഇസ്ലാമിക തീവ്രവാദികളെ ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹം സോഷ്യല്‍ മീഡിയയിലൂടെയും, അല്ലാതെയും നിലം തൊടിയിക്കാതെ അറഞ്ചം പുറഞ്ചം ആക്രമിക്കുകയാണ്. വൈദികരും, സന്യസ്തരും ശക്തമായി രംഗത്ത് വന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് പാലാ ബിഷപ്പ് നടത്തിയ തുറന്ന് പറച്ചില്‍..

ഹൈന്ദവ സമൂഹം ഭൂരിപക്ഷം ആണെങ്കിലും അടിസ്ഥാനപരമായി വിഭജിക്കപ്പെട്ട് കിടക്കുന്നു. സമുദായ നേതാക്കന്മാര്‍ക്ക് സ്വന്തം കുടുംബത്തിന്റെ ആസ്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമേ ഉള്ളൂ. ആത്മീയ നേതാക്കള്‍ക്ക് ഹൈന്ദവ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താനും കഴിയുന്നില്ല.

ഹിന്ദു എന്ന് പറഞ്ഞാല്‍ സംഘി ആകുമോ, വര്‍ഗീയ വാദി ആകുമോ എന്ന ഭയമാണ് ഇവിടുത്തെ ഒട്ടുമിക്ക ഭൂരിപക്ഷ സമൂഹത്തിനും ഉള്ളത്. അങ്ങനെ ഒരു പൊതുബോധം ഉണ്ടാക്കിയെടുത്തു ഇവിടെ. അതുകൊണ്ട് സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും പോലും പരസ്യമായി ചെയ്യാന്‍ പലര്‍ക്കും കുറച്ചിലാണ്. ഇസ്ലാമിക തീവ്രവാദികള്‍ കേരളത്തില്‍ കാട്ടികൂട്ടുന്ന അതിക്രമങ്ങളും, അവരുടെ ഉദ്ദേശവും എല്ലാം മനസിലാക്കാനുള്ള ബോധം ഉണ്ടെങ്കിലും പ്രതികരിച്ചാല്‍ സംഘി പട്ടം ചാര്‍ത്തി കിട്ടുമോ എന്ന ഭയമാണ് മിക്കവരെയും അതില്‍ നിന്ന് അകറ്റുന്നത്.

പൗരത്വ പ്രശ്‌നത്തിന്റെ പേരില്‍ സാമൂഹിക ഭ്രഷ്ട്ട് ഒക്കെ ഇവിടെ ഉണ്ടായത് ആ പേടിക്ക് ആക്കം കൂട്ടി. പൗരത്വ നിയമത്തെ അനുകൂലിച്ച പലരുടെയും ജോലി വരെ ഇസ്ലാമിക തീവ്രവാദികള്‍ കളയിച്ചു. പല സ്ഥാപനങ്ങളെയും ബഹിഷ്‌ക്കരിച്ചു.

പ്രതികരിക്കണം എന്നുണ്ടെങ്കിലും ഭയവും, സംഘി വിളി പേടിയും കാരണം എല്ലാവരും മൗനം പാലിച്ചു. ‘Only me’ ഇട്ട് പോസ്റ്റ് എഴുതി പ്രതിഷേധിക്കുന്ന നിരവധി ആളുകളെ എനിക്കറിയാം.

ഹിന്ദുക്കളുടെ ഈ ഭയവും, സംഘി ബ്രാന്‍ഡിംങ്ങും ആണ് ഇസ്ലാമിക തീവ്രവാദികളെ കേരളത്തില്‍ ഇത്രയും വളര്‍ത്തിയത്. പിന്നെ ഹിന്ദു സമുദായത്തിന്റെ എക്കാലത്തെയും ശാപമായ തമ്മിലടിയും സഹായിച്ചു, കുറെ ആളുകളെ വിലയ്‌ക്കെടുക്കാനും ആയി.

ഇതേ തന്ത്രമാണ് ക്രിസ്ത്യാനികളെ നേരിടാനും, പ്രകോപിക്കിക്കാനും ഇസ്ലാമിക തീവ്രവാദികള്‍ ഉപയോഗിച്ചത്. പക്ഷെ അവര്‍ക്ക് തെറ്റിപ്പോയി. അതിന്റെ ഒരു കാരണം ആള്‍ബലം കൊണ്ട് ന്യൂനപക്ഷം ആണെങ്കിലും കേരളത്തിലെ ക്രിസ്തീയ സമൂഹം ലോകത്ത് മുഴുവന്‍ ഉണ്ട് എന്നതാണ്.

കേരളത്തില്‍ ഇസ്ലാമിസ്റ്റുകള്‍ ക്രിസ്ത്യാനികളെ ചൊറിഞ്ഞാല്‍ അത് വലിയ രീതിയില്‍ വാര്‍ത്തയാകും. ഇവിടുത്തെ ഹിന്ദുക്കളെ അങ്ങോട്ട് കയറി പ്രകോപിപ്പിച്ച് തിരിച്ചു വാങ്ങി കൂട്ടിയിട്ട് പാസിസം, ന്യൂനപക്ഷ പീഡനം എന്ന സ്ഥിരം ക്ളീഷേ ഇറക്കി, ഗള്‍ഫ് പണം കൊണ്ട് വാര്‍ത്ത സൃഷ്ടിക്കുന്ന സ്ഥിരം ഐറ്റം ക്രിസ്ത്യാനികള്‍ക്ക് മുന്നില്‍ ചെലവാകില്ല.

പ്രകോപനം ഉണ്ടാക്കുമ്പോള്‍ ഹിന്ദുക്കളെ പോലെ സഹിഷ്ണുതയോടെ ക്രിസ്ത്യാനികളും മിണ്ടാതിരിക്കും, അല്ലെങ്കില്‍ പ്രതികരിക്കുന്ന ഹിന്ദുക്കളെ നിശബ്ദരാക്കാന്‍ സ്ഥിരം ഇറക്കുന്ന സംഘി ചാപ്പ ഉപയോഗിച്ചാല്‍ മതിയാകും എന്ന താലിബാനികളുടെ ചിന്തയാണ്, അതേടാ ഞങ്ങള്‍ ക്രിസംഘികള്‍ തന്നെയാണ് എന്ന പ്രതികരണം കൂട്ടത്തോടെ ഉണ്ടായപ്പോള്‍ തകര്‍ന്നടിഞ്ഞത്. ക്രിസ്ത്യാനികള്‍ ഇന്നും അത്യാവശ്യം സംഘടിതര്‍ ആണ്.

യൂറോപ്പിലും, അമേരിക്കയിലും, കാനഡയിലും, സ്‌കാന്‍ഡിനെവിയന്‍ രാജ്യങ്ങളിലും ഒക്കെ കഴിയുന്ന ക്രിസ്ത്യന്‍ വിഭാഗത്തിന് ഓരോ രാജ്യങ്ങളിലെയും സാമൂഹിക രാഷ്‌ട്രീയ മേഖലകളില്‍ അത്യാവശ്യം സ്വാധീനം ഉണ്ട്. കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ക്രിസ്ത്യാനികള്‍ക്ക് എതിരെ കാണിക്കുന്ന ഏത് തരം ചെറ്റത്തരങ്ങളും പണത്തിനു വേണ്ടി ആര്‍ക്ക് മുന്നിലും മുട്ടിലിഴയുന്ന ഇവിടുത്തെ നിഷ്പക്ഷത ചമയുന്ന മാധ്യമ ചെന്നായ്‌ക്കള്‍ മുക്കിയാലും അത് ലോകം മുഴുവന്‍ വാര്‍ത്തയാകും.

ബിഷപ്പിന്റെ പ്രസ്താവന ലോകം മുഴുവന്‍ അറിയും. അതാണ് സഭയുടെ ശക്തി. ഇതേ പ്രസ്താവന ഇന്ത്യയിലെ ഏതെങ്കിലും ഹൈന്ദവ സന്യാസി ആയിരുന്നു പറഞ്ഞിരുന്നത് എങ്കില്‍ അത് വിദ്വേഷ പ്രസംഗം ആക്കി മാറ്റാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നു. മ്യാന്മാറിലെ ബുദ്ധ സന്യാസികളുടെ കാര്യം അറിയാമല്ലോ.. അവര്‍ സഹികെട്ട് തുറന്നു പറഞ്ഞപ്പോള്‍ അത് വിദ്വേഷ പ്രസംഗം ആക്കി, ശ്രീലങ്കയിലും സന്യാസിമാരെ വിദ്വേഷ പ്രാസംഗികര്‍ ആക്കി.

പക്ഷെ ഇവിടെ നിങ്ങള്‍ക്ക് പണി പാളി. ക്രിസംഘി എന്ന് വിളിച്ചാല്‍ അതേടാ ഞാന്‍ ക്രിസംഘി ആണ് എന്ന് പറയുന്നവരെ കണ്ടപ്പോള്‍ എല്ലാ വീര്യവും ചോര്‍ന്നു പോയി. ഞങ്ങളുടെ വിശ്വാസത്തെ അവഹേളിച്ചാല്‍ തിരിച്ചും ചെയ്യും എന്ന് പരസ്യമായി പറയുക കൂടി ആയപ്പോള്‍ എങ്ങനെ എങ്കിലും ഇതൊന്ന് അവസാനിപ്പിച്ചാല്‍ മതി എന്നായി.

പാലാ ബിഷപ്പിന്റ പ്രസ്താവനയുടെ പേരില്‍ മിണ്ടാതിരിക്കുന്നതാണ് ജിഹാദികള്‍ക്ക് നല്ലത്. ഹിന്ദുക്കള്‍ ഇത് പണ്ടേ ചെയ്തിരുന്നു എങ്കില്‍ എത്ര സമാധാനത്തോടെ ഇവിടെ കഴിയമായിരുന്നു. സംഘി എന്ന ചാപ്പ പേടിച്ച് തങ്ങള്‍ മതേതരര്‍ ആണെന്ന് കാണിക്കാന്‍ ഹിന്ദുക്കള്‍ കാണിച്ച ചരിത്രപരമായ വിഡ്ഢിത്തം ആണ് കേരളത്തെ

ഈ അവസ്ഥയില്‍ കൊണ്ട് എത്തിച്ചത്. പ്രതികരിക്കുന്നതിന്റെ പേരില്‍ സംഘി എന്ന് ആരെങ്കിലും വിളിച്ചാല്‍, അതേടാ ഞാന്‍ സംഘി തന്നെയാണ് എന്ന് പറഞ്ഞു നോക്കൂ, പിന്നെ ഒറ്റൊരുത്തനും വാ പൊളിക്കില്ല..

ഇനിയെങ്കിലും ഹിന്ദുക്കള്‍ക്ക് ബോധം വെക്കുമോ ആവോ…

Tags: ഇസ്ലാമിക തീവ്രവാദംഇസ്ലാംവല്‍ക്കരണംPolitical IslamVote Bankക്രിസ്ത്യാനികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

Article

വൈക്കം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പരീക്ഷണശാലയാകുമ്പോള്‍

Kerala

‘പൊളിറ്റിക്കൽ ഇസ്ലാം’ അപകടകരമായ ആശയം’; ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത പ്രമേയം

Kerala

മഹാരാഷ്‌ട്രയിലെ വിജയം വികസനോന്മുഖ രാഷ്‌ട്രീയത്തിനുള്ള അംഗീകാരം: രാജീവ് ചന്ദ്രശേഖര്‍

Kerala

പൊളിറ്റിക്കല്‍ ഇസ്ലാമിനെ തൊട്ടു, അതോടെ വെള്ളാപ്പള്ളിക്ക് ചുറ്റും തീ

പുതിയ വാര്‍ത്തകള്‍

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.