Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിബിഐ അന്വേഷണം ഭയപ്പെട്ട് പിണറായി സര്‍ക്കാര്‍

കേസ് സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 9, 2021, 07:09 pm IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്‌പാത്തട്ടിപ്പും കള്ളപ്പണ ഇടപാടും സിബിഐ അന്വേഷിക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് പിന്നില്‍ ഭീതിയോ?. കരുവന്നൂര്‍ കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബാങ്കിലെ മുന്‍ ജീവനക്കാരനായ എം.വി. സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.  

കേസ് സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്.  

കരുവന്നൂരില്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സംസ്ഥാന സര്‍ക്കാരും പോലീസും സഹകരിക്കാനോ രേഖകള്‍ കൈമാറാനോ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് ഇ ഡി ഉദ്യോഗസ്ഥര്‍ തന്നെ സര്‍ക്കാരിനെ രേഖാമൂലം പരാതി അറിയിച്ചിട്ടുണ്ട്. മലപ്പുറം എആര്‍ ബാങ്കിലെ ക്രമക്കേട് ഇ ഡി അന്വേഷിക്കണമെന്ന മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ ആവശ്യത്തെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരിഹസിച്ച് തള്ളിയിരുന്നു.  

സഹകരണ ബാങ്കുകളില്‍ ഒളിക്കാന്‍ ചിലതുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കരുവന്നൂര്‍ കേസിന്റെ വ്യാപ്തി പരിഗണിച്ച് സിബിഐയോ ഇ ഡിയോ അന്വേഷിക്കുന്നതല്ലേ നല്ലതെന്ന് കഴിഞ്ഞ ദിവസം ഇതേ ഹര്‍ജി കേള്‍ക്കവേ ഹൈക്കോടതി ചോദിച്ചിരുന്നു. എന്നിട്ടും അതിനെ ശക്തമായി എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് നിയമവൃത്തങ്ങളെ അമ്പരപ്പിക്കുന്നത്.  

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്‌പാത്തട്ടിപ്പ് കേസിലും കള്ളപ്പണ ഇടപാടിലും സര്‍ക്കാരിനും  സിപിഎം നേതൃത്വത്തിനും മറയ്‌ക്കാന്‍ ഏറെയുണ്ടെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വന്നാല്‍ സിപിഎം നേതാക്കള്‍ പ്രതിക്കൂട്ടിലാകുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്. നിലവില്‍ കേരള പോലീസിലെ ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും താത്പര്യപ്രകാരമാണെന്നും ഇതിനകം ആക്ഷേപമുയര്‍ന്നിട്ടുണ്ട്.  

300 കോടിയുടെ തട്ടിപ്പില്‍ സിപിഎം നേതൃത്വത്തിലെ പലര്‍ക്കും പങ്കുണ്ടെന്നാണ് തട്ടിപ്പിനിരയായവര്‍ തന്നെ ഉയര്‍ത്തുന്ന ആരോപണം.  ഇപ്പോള്‍ പ്രതികളാക്കപ്പെട്ടവര്‍ നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ യഥാര്‍ത്ഥ അവകാശികള്‍ സിപിഎം നേതൃനിരയിലെ ചിലരാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രതികള്‍ സിപിഎമ്മിന് കോടികള്‍ നല്കിയിട്ടുണ്ട്. തങ്ങള്‍ വെറും ആജ്ഞാനുവര്‍ത്തികളായിരുന്നുവെന്നും ഭരണസമിതിയും പാര്‍ട്ടിയും അറിഞ്ഞാണ് തട്ടിപ്പ് നടന്നതെന്നും അറസ്റ്റിലായ ജീവനക്കാര്‍ മൊഴിയും നല്കിയിട്ടുണ്ട്. എന്നാല്‍ ഈ കാര്യങ്ങളൊന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നില്ല. വലിയ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഭരണസമിതിയിലെ 12 പേരെ പ്രതികളാക്കിയെങ്കിലും അറസ്റ്റ് ചെയ്യുകയോ മറ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്യുന്നില്ല.  

പത്ത് വര്‍ഷമായി ആസൂത്രിതമായി നടക്കുന്ന തട്ടിപ്പ് ജീവനക്കാരുടെ തലയില്‍ കെട്ടിവച്ച് പാര്‍ട്ടി നേതാക്കളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നെതെന്നാണ് ആക്ഷേപമുയരുന്നത്. സിബിഐ അന്വേഷണം വന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ പലരും വെളിച്ചത്ത് വരുമെന്ന് സര്‍ക്കാരിനറിയാം. അതുകൊണ്ടാണ് എതിര്‍ക്കുന്നത്, ഹര്‍ജിക്കാരനായ എം.വി. സുരേഷ് പറഞ്ഞു.

Tags: CBIകരുവന്നൂര്‍ സഹകരണബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും വേദാന്തും
India

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

Kerala

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

Kerala

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

News

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

Kerala

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

പുതിയ വാര്‍ത്തകള്‍

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

അനുഭവം: ജന്മാന്തര ജീവിതങ്ങള്‍-1

കഥ: അവസാനത്തെ പെണ്ണ്-1

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ഇതുതാനെടാ മേയർ: സ്‌കൂൾ തുറപ്പിന് തലസ്ഥാനത്ത് മേയറുടെ വൻ ‘ലഹരിവേട്ട’

തൊടുപുഴയിൽ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു; തൊഴിൽ പീഡനമെന്ന് പരാതി

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.