Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായതല്ല, മോഷണം പോയത്; 81 മുത്തുകളുടെ മാല മാറ്റി പകരം മറ്റൊന്ന് വെച്ചെന്ന് ദേവസ്വം വിജിലന്‍സ്‌

സംഭവത്തില്‍ അന്വേഷണം നടത്തിയ തിരുവാഭരണ കമ്മിഷണര്‍ എസ്. അജിത്കുമാറിന്റെ കണ്ടെത്തല്‍ പൂര്‍ണമായും തള്ളുന്നതാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. മാലയിലെ ഒന്‍പത് മുത്തുകള്‍ മാത്രമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു തിരുവാഭരണ കമ്മിഷണറുടെ കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 09:57 am IST
in Kerala

കോട്ടയം : ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായതല്ല മറിച്ച് മോഷണം പോയതാണെന്ന് ദേവസ്വം വിജിലന്‍സ്. വിഗ്രഹത്തില്‍ നിത്യവും ചാര്‍ത്തിയിരുന്ന രുദ്രാക്ഷ മാലയിലെ ഒമ്പത് മുത്തുകള്‍ കാണാതായെന്നതാണ് കേസ്. എന്നാല്‍ 81 മുത്തുകള്‍ ഉണ്ടായിരുന്ന മാല മാറ്റി പകരം മറ്റൊരു മാല വെച്ചതാണെന്നാണ് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  

വിജിലന്‍സ് എസ്പി പി. ബിജോയ് നടത്തിയ അന്വേഷണത്തില്‍ സംഭവം ഉന്നതാധികാരികളെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും കുറ്റപ്പെടുത്തുന്നുണ്ട്. നിലവിലെ മാല സംബന്ധിച്ച് ദേവസം രേഖകളില്‍ ഒന്നുമില്ലെന്നും പറയുന്നുണ്ട്. 81 മുത്തുകളുള്ള 23 ഗ്രാം തൂക്കമുള്ള സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാലയാണ് ദേവസ്വം ബോര്‍ഡിന്റെ രേഖകളിലുള്ളത്.  

ഇതിന് പകരം 72 മുത്തുകളുള്ള 21 ഗ്രാം തൂക്കമുള്ള മറ്റൊരു മാലയാണ് ഇപ്പോഴുള്ളത്. പഴയ മാലയില്‍ നിന്നും രുദ്രാക്ഷം അടര്‍ത്തി മാറ്റിയതാണോ അതോ പഴയ മാല മാറ്റി പുതിയതു വച്ചതാണോ എന്നിങ്ങനെ രണ്ട് കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്. എന്നാല്‍ യഥാര്‍ത്ഥ മാല മോഷ്ടിച്ച ശേഷം മറ്റൊരു മാല പകരം വെച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ ആദ്യം അന്വേഷണം നടത്തിയ പോലീസിന്റെ പ്രാഥമിക നിഗമനവും ഇത് തന്നെയായിരുന്നു.  

അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തിയ തിരുവാഭരണ കമ്മിഷണര്‍ എസ്. അജിത്കുമാറിന്റെ കണ്ടെത്തല്‍ പൂര്‍ണമായും തള്ളുന്നതാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. മാലയിലെ ഒന്‍പത് മുത്തുകള്‍ മാത്രമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു തിരുവാഭരണ കമ്മിഷണറുടെ കണ്ടെത്തല്‍. അളവിലും തൂക്കത്തിലും വന്ന വ്യത്യാസം ക്ലറിക്കല്‍ പിഴവാണെന്നുമായിരുന്നു വിശദീകരണം. മാല മോഷണം പോയ വിവരം നേരത്തെ അറിഞ്ഞ തിരുവാഭരണ കമ്മിഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍ിനെ വിവരം അറിയിച്ചിരുന്നില്ല.

പഴയ മാല നിര്‍മിച്ച സ്വര്‍ണപണിക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ദേവസ്വം ബോര്‍ഡിലെ രേഖകളും പരിശോധിച്ചാണ് മോഷണം സ്ഥിരീകരിച്ചത്. മാലയുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്ന മുന്‍ മേല്‍ശാന്തിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവം മൂടിവെയ്‌ക്കാനും ക്ഷേത്രത്തിന്റെ ചുമതലയുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടായി. ഇത് ദുരൂഹതയുണര്‍ത്തുന്നതാണ്. ഇതുസംബന്ധിച്ച പോലീസിന്റെ ശാസ്ത്രീയ അന്വേഷണം കൂടി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരും

Tags: vigiകേസ്ക്ഷേത്രംmissingകേരള ക്ഷേത്രങ്ങള്‍Devaswom BoardEttumanoor Mahadevar Templeഏറ്റുമാനൂര്‍ ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ 2025ലും വീഴ്ച സംഭവിച്ചു; പി.എസ് പ്രശാന്തിന്റെ കാലത്തെ വീഴ്ച ചൂണ്ടിക്കാട്ടി എസ്‌ഐടി റിപ്പോർട്ട്

Kerala

അടുത്ത ബന്ധുക്കളില്‍ നിന്ന് പീഡനത്തിന് ഇരയായെന്ന് കാണാതായ പത്താം ക്ലാസുകാരി, രണ്ടുപേര്‍ അറസ്റ്റില്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

Local News

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

Kerala

കാസര്‍കോട് 2 യുവാക്കളെ കടലില്‍ കാണാതായി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.