Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അരങ്ങിലെ നടന ശില്‍പങ്ങള്‍

എന്ന് മധുരം മലയാളത്തിലോതിയ നമ്പ്യാര്‍ കാവ്യഭാഷയെ നവീകരിച്ച് രൂപപ്പെടുത്തുകയായിരുന്നു. ഉള്‍ത്തിളക്കത്തില്‍ പദചാരുതയും സര്‍ഗസംഗീതവും ചേര്‍ന്ന ലയഭംഗിയാണ് തുള്ളല്‍പാട്ടുകളുടെ ലാവണ്യപൂര്‍ണിമ. എഴുത്തച്ഛന്റെ ഭക്തിമന്ത്രണങ്ങളിലൂടെ നേടിയത് നമ്പ്യാര്‍ വിശുദ്ധമായ ലൗകികവര്‍ണനാ തന്ത്രങ്ങളിലൂടെ സ്വന്തമാക്കി.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Aug 31, 2021, 05:00 am IST
in Samskriti

ഏകനായ കലാകാരന്റെ സ്വാതന്ത്ര്യവും പ്രതിബദ്ധതാ പ്രമാണങ്ങളും ആടിത്തിമിര്‍ക്കുകയാണ് തുള്ളല്‍ക്കല. ചരിത്ര സാമൂഹ്യപരിപ്രേക്ഷ്യങ്ങളില്‍ നവമാനവനെ സാക്ഷിയാക്കിയായിരുന്നു കുഞ്ചന്‍നമ്പ്യാരുടെ രംഗപ്രവേശം. സാമൂഹ്യാവബോധത്തിന്റെ വെളിച്ചവും ആക്ഷേപഹാസ്യപ്രത്യയങ്ങളുടെ വിശുദ്ധിയും പകര്‍ന്ന് പുരാണേതിഹാസങ്ങളും സ്വപ്‌നപ്പഴമകളും ചടുലാഖ്യാനങ്ങളായി ജനകീയതയുടെ വര്‍ണമുദ്രകള്‍ ചാര്‍ത്തി. കേരളഭാഷയുടെ നാനാരുചിരമായ സന്തര്‍പ്പണങ്ങളില്‍ അവ കാലത്തിന്റെ നിറങ്ങളും നിറവുകളുമായി. പടയണി പോലുള്ള ഉര്‍വരതാനുഷ്ഠാന കലയുടെ മംഗളാനുഭവ പ്രത്യക്ഷത്തില്‍ നിന്നാണ് നമ്പ്യാര്‍ സാംസ്‌ക്കാരിക തനിമയുടെ ഈ ദര്‍ശന കല വീണ്ടെടുക്കുന്നത്.  

പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലം ഗ്രാമത്തിലെ കലക്കത്ത് മഠത്തില്‍ 1700 ലാണ് കുഞ്ചന്റെ ജനനം. രാമനെന്നും കൃഷ്ണനെന്നും രാമപാണിവാദനെന്നും പേരിനെച്ചൊല്ലി വ്യത്യസ്തവാദം നിലനില്‍ക്കുന്നുണ്ട്. ബാല്യം, വിദ്യാഭ്യാസം തുടങ്ങി ജീവനചരിതത്തിന്റെ ആദിമുഖം അവ്യക്തമാണെന്നിരിക്കിലും സാമാന്യമായ കുഞ്ചന്‍ചരിതം ഗവേഷകര്‍ തുറന്നു തരുന്നുണ്ട്. കൂത്തിന് മിഴാവ് കൊട്ടിയ നമ്പ്യാര്‍ അരങ്ങിലുറങ്ങിപ്പോയെങ്കിലും ചാക്യാര്‍ ഉണര്‍ത്തിയെടുത്ത ആ നിതാന്ത ജാഗ്രത, തുള്ളല്‍ പ്രസ്ഥാനത്തിന്റെ മുഴക്കമായി. കലയുടെ അനുഷ്ഠാനപരമായ ധര്‍മനിര്‍വഹണത്തിലൂന്നി നിന്നിരുന്ന, ക്ഷേത്രീയ കലകള്‍ക്കപ്പുറം ഭൗതീകാത്മീയ മൂല്യങ്ങളെ സമന്വയിപ്പിക്കുകയായിരുന്നു നമ്പ്യാരുടെ കലയും കവിതയും. ചിരിയും ചിന്തയും സാമൂഹ്യ വിമര്‍ശവും മാനവസ്വാതന്ത്ര്യ സങ്കല്‍പ്പവും നാടിന്റെ നവോത്ഥാനവും സംസ്‌കൃതി പ്രഭയുള്ള സമുദായ ക്രമവുമായിരുന്നു മഹാകവിയുടെ പ്രതിഭാലക്ഷ്യം. പടയണിയുടെ നടനസാമഗ്രിയായി നമ്പ്യാര്‍ രചിച്ച ‘പേക്കഥകള്‍’ എന്ന ഉപകഥകള്‍ തുള്ളല്‍പ്പാട്ടുകളുടെ രൂപം പൂണ്ടത് ഈ വിചാരധാരയിലാണ്.  

മുഖത്ത് തേപ്പുമിനുക്കില്ലാതെ കണ്ണെഴുത്തും വെളുത്ത പൊട്ടുമായി ‘ശീതങ്കനും’ സര്‍പ്പപ്പത്തി മുടിയും ചെമന്ന തൊങ്ങലുമായി ‘പറയനും’, വട്ടമുടി വെച്ച് മുഖത്ത് ‘പച്ച’യും വാലിട്ടെഴുതിയ കണ്ണും പുരികവും കടകകങ്കണങ്ങളും ഉടയാടകളുമായി ‘ഓട്ട’നുംഅരങ്ങുകളില്‍ അമൃതരസം നേദിച്ചു. സാമൂഹ്യമായ ഉച്ചനീചത്വം, അനാചാരം, അന്ധവിശ്വാസം, പുറംപൂച്ചുകള്‍, ചാപല്യങ്ങള്‍, ഭരണക്കാരുടെ അധര്‍മവൃത്തികള്‍, അധിനിവേശശക്തികളുടെ മുഖംമൂടികള്‍ എല്ലാമെല്ലാം തുള്ളലിന്റെ വിചാരണവേദിയില്‍ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ദാരിദ്ര്യവും പട്ടിണിയും പരിവട്ടവും അലസപ്രഭുക്കന്മാരുടെ തിരുമുമ്പില്‍ തുറന്നുവെച്ച നമ്പ്യാര്‍ അരങ്ങുതകര്‍ത്തു മുന്നേറി. ബ്രഹ്മാവും വിഷ്ണുവും ഇന്ദ്രനും യമനും വരുണനും രാവണനും പഞ്ചപാണ്ഡവന്മാരും കേരളീയന്റെ വേഷഭൂഷാദികളണിഞ്ഞ് വരികളില്‍ നടനമാടി. ഇന്ദ്രപുരിയും ഹസ്തിനപുരിയും ദ്വാരകാപുരിയും ഈ സുന്ദരകേരളത്തിന്റെ മാറിടത്തില്‍ ഇടം പിടിക്കുന്നു. അതീത സങ്കല്‍പ്പനങ്ങളെ മറിച്ചു ചൊല്ലുകയായിരുന്നു മഹാകവി.

‘ഭടജനങ്ങടെ നടുവിലുള്ളൊരു  

പടയണിക്കിഹ ചേരുവാന്‍

വടിവിയന്നൊരു ചാരുകേരള

ഭാഷ തന്നെ ചിതം വരൂ’

എന്ന് മധുരം മലയാളത്തിലോതിയ നമ്പ്യാര്‍ കാവ്യഭാഷയെ നവീകരിച്ച് രൂപപ്പെടുത്തുകയായിരുന്നു. ഉള്‍ത്തിളക്കത്തില്‍ പദചാരുതയും സര്‍ഗസംഗീതവും ചേര്‍ന്ന ലയഭംഗിയാണ് തുള്ളല്‍പാട്ടുകളുടെ ലാവണ്യപൂര്‍ണിമ. എഴുത്തച്ഛന്റെ ഭക്തിമന്ത്രണങ്ങളിലൂടെ നേടിയത് നമ്പ്യാര്‍ വിശുദ്ധമായ ലൗകികവര്‍ണനാ തന്ത്രങ്ങളിലൂടെ സ്വന്തമാക്കി.  

നായാട്ടും യുദ്ധവും സദ്യയും വിവാഹവും വ്യക്തിചിത്രങ്ങളും ആ സൂക്ഷ്മവര്‍ണനയുടെ തിളക്കത്തില്‍ ശോഭനീയമാവുന്നു. ചിരിയാണ് കവിയുടെ രസദര്‍ശനം. ‘ചിരിക്കുന്ന കഥ കേട്ടാലിരിക്കുമായതല്ലെങ്കില്‍ തിരിക്കും’, ‘ചിരിക്കാതെ രസിപ്പിപ്പാനൊരിക്കലുമെളുതല്ല’, എന്നോതി ഉപഹാസച്ചിരിയില്‍ നര്‍മസംസ്‌കൃതി ചാലിച്ചും, പ്രസ്ഥാനത്തെ കനകച്ചിലങ്കയണിയിച്ചും കാവ്യകലയെ വിദ്യാസംസ്‌കൃതിയാക്കിയത് നമ്പ്യാരാണ്.  

ആ ജീവിത സന്ദേശങ്ങള്‍ക്ക് നിറം പകരുന്ന അനുഭവ പ്രത്യയങ്ങള്‍ ഐതിഹ്യരൂപം പൂണ്ട് അക്ഷരസിദ്ധി നേടി. ‘അല്ല പയ്യേ, നിനക്കും പക്കത്താണോ ഊണ്?’ ‘കരികലക്കിയ കുളം കളഭം കലക്കിയ കുളം’, ‘ഭീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’, കാതിലോല നല്ലതാളി തുടങ്ങിയ കാവ്യാത്മക പ്രത്യക്ഷങ്ങള്‍ നമ്പ്യാരുടെ സ്വത്വം ഉണര്‍ത്തിയെടുക്കുന്നു. ശ്രീകൃഷ്ണ ചരിതം മണിപ്രവാളം, നളചരിതം, പഞ്ചതന്ത്രം, ശിവപുരാണം കിളിപ്പാട്ടുകള്‍, ഏകാദശീ മാഹാത്മ്യം, സഭാപ്രവേശം പാന, ഭാഗവതം ഇരുപത്തിനാല് വൃത്തം തുടങ്ങി വൈവിധ്യമുള്ള സാഹിത്യകൃതികള്‍ നമ്പ്യാരുടെ പ്രതിഭ പരീക്ഷിച്ചറിയുന്നു. കല്യാണസൗഗന്ധികം, കിരാതം, ഘോഷയാത്ര, സ്യമന്തകം, രുഗ്മിണീസ്വയംവരം തുടങ്ങി അറുപത്തിനാലു തുള്ളലുകള്‍ മഹാകവിയുടെ പേരിലുണ്ടെങ്കിലും നാല്‍പ്പത്തഞ്ചോളം മാത്രമാണ് കണ്ടെടുത്തത്. മറ്റു മധ്യകാലകവികളെപ്പോലെ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ആശ്രിതനും സദസ്യനുമായാണ് നമ്പ്യാരുടെയും ജീവിത യാത്ര. ചെമ്പകശ്ശേരി തമ്പുരാന്‍, മാത്തൂര്‍ പണിക്കര്‍, മാര്‍ത്താണ്ഡവര്‍മ രാജാവ്, രാമവര്‍മരാജാവ്, മണക്കോട്ടച്ചന്‍, പാലിയത്തച്ചന്‍, കൊച്ചിത്തമ്പുരാന്‍ എന്നിവരെല്ലാം മഹാകവിക്കേകിയ പദവിയും പ്രോത്സാഹനവും അളവറ്റതാണ്. നമ്പ്യാരുടെ പ്രതിഭാ പ്രവര്‍ത്തനം വാസം കൊണ്ട് ധന്യമായ കേന്ദ്രങ്ങളാണ് അമ്പലപ്പുഴയും ചെമ്പകശ്ശേരിയും തിരുവനന്തപുരവും. എഴുപത്തിയൊന്നാം വയസ്സില്‍ പേവിഷബാധയേറ്റായിരുന്നു കവിയുടെ  അന്ത്യമെന്നാണ് ഗവേഷക മതം.      

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.