Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാസലീല; ഭാഗവത കഥകള്‍ 59

കൃഷ്ണാവതാരമെടുത്ത് ഏഴു വര്‍ഷമായി വൃന്ദാവനം മഥുരയിലെത്തേണ്ട കാലമായെന്നു ഭഗവാനോര്‍ത്തു. അതിനു മുന്‍പ് തന്നെ ആശ്രയിച്ച് ഗോകുലത്തിലെത്തിയ നിഷ്‌കളങ്കരായ ഗോപികമാരെ തൃപ്തിപ്പെടുത്തണം. അവരുടെ കാത്തിരുപ്പ് അവസാനിപ്പിക്കണം. താന്‍ നേടിയ ആത്മാനന്ദ രസം അവരുമായി പങ്കുവയ്‌ക്കണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 30, 2021, 04:47 pm IST
inSamskriti

ബ്രഹ്മാവിനെയും ഇന്ദ്രനെയും വരുണനെയും ജയിച്ചു. കാമദേവനെയും ജയിക്കണം. അതിനൊരു പദ്ധതിയിട്ടു. രാസലീല. കാളിന്ദീതീരം മുഴുവന്‍ കൃഷ്ണഭക്തകളായ ഗോപികമാരെക്കൊണ്ടു നിറഞ്ഞു. പൂതനാമോക്ഷം മുതല്‍ ഗോവര്‍ദ്ധനോദ്ധാരണം വരെ ഭഗവദ് ലീലകള്‍ കണ്ടും കേട്ടും മതിവരാതെ അവര്‍ ദിനരാത്രങ്ങള്‍ കഴിച്ചു. ഭഗവാനല്ലാതെ മറ്റൊന്നും തങ്ങള്‍ക്കു മനശ്ശാന്തി നല്‍കുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു. അവര്‍ കാളിന്ദീ പുളിനത്തില്‍ ഒത്തുകൂടി. ഭക്തവത്സലനായ ഭഗവാനും അവരോടൊത്തുകൂടി. ഭക്തന്മാരുടെ അഭീഷ്ടം നിര്‍വഹിക്കുക എന്നത് ഭഗവാനു സന്തോഷമുള്ള കാര്യമാണ്.

കൃഷ്ണാവതാരമെടുത്ത് ഏഴു വര്‍ഷമായി വൃന്ദാവനം മഥുരയിലെത്തേണ്ട കാലമായെന്നു ഭഗവാനോര്‍ത്തു. അതിനു മുന്‍പ് തന്നെ ആശ്രയിച്ച് ഗോകുലത്തിലെത്തിയ നിഷ്‌കളങ്കരായ ഗോപികമാരെ തൃപ്തിപ്പെടുത്തണം. അവരുടെ കാത്തിരുപ്പ് അവസാനിപ്പിക്കണം. താന്‍ നേടിയ ആത്മാനന്ദ രസം അവരുമായി പങ്കുവയ്‌ക്കണം.

ഭഗവാന്‍ യോഗബലം കൊണ്ട് ഗോപികമാരുടെ കാമദേവനായി. അവര്‍ക്കു മുന്നിലെത്തി. അവരാഗ്രഹിച്ച വേഷം കെട്ടി. ഓരോ ഗോപികയ്‌ക്കും തോന്നി ഭഗവാന്‍ തന്നോടൊപ്പമാണെന്ന്. രാമരാവണ യുദ്ധത്തില്‍ രാക്ഷസന്മാര്‍ക്കും ഇതേ അനുഭവമുണ്ടായത്രേ. ഓരോ രാക്ഷസനും തോന്നി രാമന്‍ തന്നോടാണ് എതിര്‍ക്കുന്നതെന്ന്. എത്ര രാക്ഷസന്മാരുണ്ടോ അത്രയും രാമന്മാര്‍. ഇവിടെ എത്ര ഗോപികമാരുണ്ടോ അത്രയും ഭഗവാനും.

അഹങ്കാരത്തിന്റെ കണികപോലും ഭഗവാന് സഹിക്കാനാവില്ല. പ്രത്യേകിച്ച് ഭക്തന്മാരുടെ അഹംഭാവം. അഹംഭാവികളെന്നും ജനിച്ചു മരിച്ചു സംസാരത്തില്‍ കഴിയണം. അവര്‍ക്കൊരിക്കലും മോക്ഷത്തിന് അര്‍ഹതയും ഇല്ല. ഗോപികമാരില്‍ ചിലര്‍ക്ക് അഹംഭാവവും ശരീരബോധവും നശിച്ചിട്ടില്ലായിരുന്നു. അവരുടെ അഹംഭാവം അകറ്റാന്‍ ഭഗവാന്‍ അല്‍പ്പനേരം അവരുടെ ദൃഷ്ടിയില്‍ നിന്നു മറഞ്ഞുനിന്നു.

ഭഗവാന്‍ അദൃശ്യനായപ്പോള്‍ ഗോപികമാര്‍ ദുഃഖിതരായി. ഒരു നേരവും ഭഗവാന്റെ അസാന്നിധ്യം സഹിക്കാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. തങ്ങളുടെ ആനന്ദത്തിനാധാരം തങ്ങളല്ലെന്നും ഭഗവാനാണെന്നും അറിഞ്ഞ അവര്‍ ഭഗവാന്റെ രൂപഭാവങ്ങള്‍ അനുകരിച്ചു നാടകമാടി. അവരുടെ ശരീരബോധം പൂര്‍ണമായും നഷ്ടമാക്കിയശേഷം ഭഗവാന്‍ വീണ്ടും അവര്‍ക്കു മുന്‍പില്‍ പ്രത്യക്ഷനായി.  

ഗോപികമാര്‍ അനുഭവിച്ച ആനന്ദലഹരി പറഞ്ഞറിയിക്കാനാവില്ല. ഏവരും രാസലഹരിയിലാണ്ടു. അകത്തും പുറത്തും സര്‍വ്വത്ര ഭഗവാന്‍ മാത്രം. ഭഗവാനും ഭക്തനും രണ്ടല്ല ഒന്നാണ് എന്ന് അനുഭവിച്ചറിഞ്ഞു. കൃഷ്ണനേത് ഗോപി ഏത് എന്ന് തിരിച്ചറിയാതെ അവര്‍ പരസ്പരം അനുനിമിഷം മാറിക്കൊണ്ടിരുന്നു. ഈ ദിവ്യ ലീല കാണാന്‍ ദേവലോകരും ആകാശത്തു അണിചേര്‍ന്നു. പ്രപഞ്ചം മൊത്തം നൃത്തലഹരിയിലായി. സ്ഥലകാലങ്ങള്‍ അവര്‍ക്കു മുന്നില്‍ അപ്രത്യക്ഷമായി. അഥവാ അവര്‍ക്കധീനമായി. ജന്മസാഫല്യം സായൂജ്യമടഞ്ഞു.

മുകുന്ദന്‍ മുസലിയാത്ത്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.