Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മങ്ങാട്ട് ഭട്ടതിരിയും തിരുവോണത്തോണിയും

വിഷമിച്ച ഭട്ടതിരി തിരുവാറന്മുളയപ്പനെ മനം നൊന്തു പ്രാര്‍ത്ഥിച്ചു. വൈകാതെ ഒരു ബ്രാഹ്മണ ബാലനെത്തി എല്ലാ ഉപചാരങ്ങളോടെയും ഭക്ഷണം സ്വീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 05:00 am IST
in Samskriti

പ്രസാദ് മൂക്കന്നൂര്‍  

ഏഴ് നൂറ്റാണ്ടുകള്‍ക്ക്  മുന്‍പ് പമ്പയാറിന്റെ തീരത്തു കോഴഞ്ചേരിക്ക് അടുത്ത്  കാട്ടൂരില്‍ ‘മങ്ങാട്ട്’ എന്ന് പേരുള്ള ഒരു ബ്രാഹ്മണ കുടുംബമുണ്ടായിരുന്നു. വേദജ്ഞരായിരുന്നതു കൊണ്ട് ഈ കുടുംബക്കാര്‍ ഭട്ടതിരി എന്നറിയപ്പെട്ടു. കുടുംബത്തിലെ ഒരു ഭട്ടതിരി എല്ലാ മാസവും തിരുവോണ നാളില്‍ ബ്രാഹ്മണര്‍ക്കു ഭക്ഷണം നല്‍കിയ ശേഷമേ കഴിച്ചിരുന്നുള്ളു.

ഒരു ചിങ്ങത്തിലെ തിരുവോണ നാളില്‍ ഭക്ഷണം സ്വീകരിക്കാന്‍ ബ്രാഹ്മണരാരും വന്നില്ല.

വിഷമിച്ച ഭട്ടതിരി തിരുവാറന്മുളയപ്പനെ മനം നൊന്തു പ്രാര്‍ത്ഥിച്ചു. വൈകാതെ ഒരു ബ്രാഹ്മണ ബാലനെത്തി എല്ലാ ഉപചാരങ്ങളോടെയും ഭക്ഷണം സ്വീകരിച്ചു.

വിഭവങ്ങളുമായി തിരുവോണത്തോണി

ഭട്ടതിരിക്ക് അന്ന് സ്വപ്‌നത്തില്‍ തിരുവാറന്മുളയപ്പന്‍ ദര്‍ശനം നല്‍കി. ബ്രാഹ്മണ ബാലനായി വന്നത് താനാണെന്നും ഇനി മുതല്‍ ചിങ്ങത്തിലെ തിരുവോണ നാളില്‍ തനിക്കുള്ള സദ്യ വട്ടങ്ങള്‍ തിരുവാറന്മുളയില്‍ എത്തിക്കണമെന്നും അരുളപ്പാടുണ്ടായി. പിറ്റേ വര്‍ഷം മുതല്‍ തിരുവോണവിഭവങ്ങളുമായി ഒരു തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും ഉത്രാട നാളില്‍ പുറപ്പെട്ടു തിരുവോണ നാളില്‍ തിരുവാറന്മുളയില്‍ എത്തുന്ന പതിവു തുടങ്ങി. ചെമ്പകശ്ശേരി കുടുംബത്തിലെ വലിയ കെട്ടുവള്ളമായിരുന്നു തോണിയായി ഉപയോഗിച്ചിരുന്നത്.

ഒരിക്കല്‍ തിരുവോണ വിഭവങ്ങളുമായി തോണി കാട്ടൂര്‍ നിന്ന് യാത്ര തിരിച്ചു. അയിരൂര്‍ എയത്തിയപ്പോള്‍ കരയിലെ പ്രബലരായ കോവിലന്മാര്‍ തോണി തടഞ്ഞു. വിവരമറിഞ്ഞു സമീപപ്രദേശമായ  കരകളില്‍ നിന്ന് ചെറുവള്ളങ്ങളില്‍ ആളുകളെത്തി കോവിലന്മാരെയും കൂട്ടരെയും തുരത്തി. അവര്‍ തോണിക്കു അകമ്പടി സേവിച്ചു. തിരുവോണ നാളില്‍ തിരുവാറന്മുളയപ്പന്റെ സന്നിധിയില്‍ തോണി എത്തി. പിന്നീട്

കൂടുതല്‍ ആളുകള്‍ കയറുന്ന രീതിയിലുള്ള വള്ളങ്ങള്‍ നിര്‍മിച്ചു തോണിക്കു അകമ്പടി സേവിക്കുവാന്‍ കരക്കാര്‍ തീരുമാനിച്ചു. ഭഗവാന് വിഭവങ്ങള്‍ കൊണ്ട് പോകുന്ന തോണിക്കു അകമ്പടി സേവിക്കുന്ന ചുണ്ടന്‍വള്ളങ്ങള്‍ക്ക് ‘പള്ളിയോടം’ എന്ന് നാമകരണം ചെയ്തു. (പല കരകളിലേക്കും പടര്‍ന്നു ഇന്ന് 52 പള്ളിയോടങ്ങളില്‍ എത്തി നില്‍ക്കുന്നു ‘പള്ളിയോട കുടുംബം.’)

ഭട്ടതിരിയുടെ യാത്ര

മങ്ങാട്ട് ഭട്ടതിരി ഇതിനോടകം കാട്ടൂര്‍ നിന്നും കുമാരനല്ലൂരിലേക്കു താമസം മാറിയിരുന്നു. പക്ഷെ ആചാരങ്ങള്‍ക്ക് ഒരു മുടക്കം വന്നില്ല. എല്ലാ വര്‍ഷവും കുമാരനല്ലൂരില്‍ നിന്ന് ജലമാര്‍ഗം സഞ്ചരിച്ചു കാട്ടൂരില്‍ എത്തി തിരുവോണത്തോണിയില്‍ പള്ളിയോടങ്ങളുടെ അകമ്പടിയോടുകൂടി ഭഗവാന് വിഭവങ്ങള്‍ തിരുവാറന്മുളയില്‍ എത്തിക്കുന്നു. ചിങ്ങത്തിലെ മൂലം നാളിലാണ് കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തു നിന്നും ഭട്ടതിരി തിരുവാറന്മുളക്ക് പുറപ്പെടുന്നത്. തോണിയില്‍ കയറുവാന്‍ അവകാശമുള്ളത് കാട്ടൂര്‍ കരയിലെ 18 നായര്‍ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ്.

തിരുവാറന്മുള ക്ഷേത്രത്തിലെ ചോതി അളവില്‍ കാട്ടൂര്‍ മഠത്തിനു ലഭിക്കുന്ന 51 പറ നെല്ല് മേല്പറഞ്ഞ 18 നായര്‍ തറവാട്ടിലെ സ്ത്രീകള്‍ വ്രതശുദ്ധിയോടെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്ര പരിസരത്തു വെച്ച് കുത്തിയെടുത്തു അരിയാക്കി തിരുവോണത്തോണിയില്‍ തിരുവാറന്മുളയപ്പന് കൊടുത്തു വിടുകയാണ് ചെയ്യാറ്.

വള്ളസദ്യയുണ്ണാന്‍…  

ഭട്ടതിരിയെ സ്വീകരിച്ച ശേഷം തോണിയുമായി ഈ 18 വീട്ടിലെ പ്രതിനിധികള്‍ മൂക്കന്നൂര്‍ കടവിലെത്തി തോണി തേച്ചു കുളിപ്പിക്കുന്നു. അതിനു ശേഷം അവിടെ ഉള്ള നാല് വീടുകളില്‍ നിന്ന് അവല്‍ പൊതികള്‍ സ്വീകരിച്ചു അവരെ പാടി സ്തുതിച്ചു തിരുവോണത്തോണിയുമായി തിരികെ കാട്ടൂരില്‍ എത്തി 18 നായര്‍ തറവാടുകളില്‍ ഒന്നില്‍ വെച്ച് നടത്തുന്ന തോണിസ്സദ്യയില്‍ പങ്കു കൊള്ളുന്നു.  

വള്ളസ്സദ്യയുടെ അത്രയും വിഭവങ്ങള്‍ തോണിസ്സദ്യയിലും വിളമ്പും. വിളക്കത്തു വിളമ്പി ഭഗവാനെ സ്തുതിച്ചു പാടിയ ശേഷമാണു സദ്യ നടക്കുക. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനയ്‌ക്കു ശേഷം തിരുവാറന്മുളയിലെ കെടാവിളക്കിലേക്കു പകരാനുള്ള ദീപം മേല്‍ശാന്തി പകര്‍ന്നു നല്‍കും. തുടര്‍ന്ന് 18 തറവാടുകളില്‍ നിന്നുള്ള പ്രതിനിധികള്‍ തിരുവാറന്മുളയപ്പനുള്ള തിരുവോണവിഭവങ്ങള്‍ തോണിയില്‍ കയറ്റുന്നു. തുടര്‍ന്ന് ഭട്ടതിരിയെ അനുഗമിച്ചു തോണിയിലേറി, വഞ്ചിപ്പാട്ടും വായ്‌ക്കുരവയും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ തിരുവോണത്തോണിയും അകമ്പടി സേവിക്കാനെത്തുന്ന പള്ളിയോടങ്ങളും പോകുന്നു.

തിരുവോണ നാള്‍  പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവിലെത്തുന്ന തോണിയെ ദേവസ്വം ബോര്‍ഡ് അധികൃതരും ക്ഷേത്ര ഉപദേശക സമതി അംഗങ്ങളും പള്ളിയോട സേവാ സംഘം ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. തോണിയില്‍ കൊണ്ട് വന്ന സാധനസമഗ്രഗികള്‍ ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുകയും ഭട്ടതിരി, മേല്‍ശാന്തിക്ക് കെടാവിളക്കിലേക്ക് പകരാനുള്ള ദീപം നല്‍കി പുറത്തിറങ്ങുകയും ചെയ്യുന്നതോടു കൂടി തിരുവോണ സദ്യയുടെ ഒരുക്കങ്ങള്‍ തുടങ്ങുകയായി. ക്ഷേത്രത്തിലിരുന്ന് സദ്യ കഴിക്കുന്ന ഭട്ടതിരി വൈകിട്ട് ദീപാരാധനയും തൊഴുതു, ദേവസ്വം ബോര്‍ഡ് നല്‍കുന്ന പണക്കിഴി ഭഗവാന് സമര്‍പ്പിക്കുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

Kerala

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

Kerala

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു
India

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്
Kerala

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.