Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അഫ്ഗാനിസ്ഥാന്‍ വീണ്ടും പരുഷ (പുരുഷ) ഇസ്ലാമികാധിപത്യത്തിലേക്ക്

ആധുനിക ജനാധിപത്യത്തിന്റെ വെളിച്ചത്തിനുപകരം പ്രാകൃത മതാധിപത്യത്തിന്റെ ഇരുട്ട് അഫ്ഗാനില്‍ പിടിമുറുക്കും. മനുഷ്യാവകാശങ്ങള്‍ പുരോഹിതാവകാശങ്ങള്‍ക്ക് വഴിമാറും. വിയോജന സ്വാതന്ത്ര്യവും ലിംഗസമത്വചിന്തകളും പഴങ്കഥയാവും. മതന്യൂനപക്ഷങ്ങളും വംശീയന്യൂനപക്ഷങ്ങളും ഉത്പതിഷ്ണുക്കളും ഭരണകൂടത്താല്‍ നിര്‍ഭയം അടിച്ചൊതുക്കപ്പെടുന്ന അവസ്ഥാവിശേഷം സംജാതമാകും.

ഹമീദ് ചേന്ദമംഗല്ലൂര്‍ by ഹമീദ് ചേന്ദമംഗല്ലൂര്‍
Aug 17, 2021, 05:10 am IST
in Main Article

കാബൂളിന്റെ പ്രാന്തങ്ങളില്‍ താലിബാന്‍ യോദ്ധാക്കള്‍ എത്തിയെന്നറിഞ്ഞപ്പോള്‍ ആ നഗരത്തിലെ യുവാക്കള്‍ എങ്ങനെ പ്രതികരിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജീന്‍സും ടീഷര്‍ട്ടുമിട്ട ചെറുപ്പക്കാര്‍ വീടുകളിലേയ്‌ക്ക് ഓടി. പരമ്പരാഗത സല്‍വാര്‍ കമ്മീസ് എടുത്തണിയാനായിരുന്നു അവരുടെ മരണപ്പാച്ചില്‍. ജീന്‍സും ടീഷര്‍ട്ടുമണിഞ്ഞ തങ്ങളെ കണ്ടാല്‍ താലിബാന്‍ കശ്മലര്‍ ആക്രമിക്കുമെന്നു അവര്‍ക്കുറപ്പായിരുന്നു. ബ്യൂട്ടി സലൂണ്‍ നടത്തുന്നവരും വല്ലാതെ പരിഭ്രാന്തരായി. സലൂണില്‍ പതിച്ച പെണ്‍ചിത്രങ്ങള്‍ക്ക് മേല്‍ അവര്‍ ചായമടിച്ചു. സ്ത്രീകളുടെ ചിത്രം കണ്ടാല്‍ താലിബാന്‍ പോരാളികള്‍ തങ്ങളുടെ കടകള്‍ അടിച്ചുതകര്‍ക്കുക മാത്രമല്ല, തങ്ങളെ ദേഹോപദ്രവം ചെയ്യുമെന്നുകൂടി അവര്‍ക്കറിയാമായിരുന്നു.

1996 -2001 കാലത്ത് മുല്ലമുഹമ്മദ് ഉമറിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന താലിബാന്‍ തേര്‍വാഴ്ച കണ്ടറിയുകയോ കേട്ടറിയുകയോ ചെയ്ത അഫ്ഗാനികള്‍ക്ക് വരാന്‍ പോകുന്നത് എന്തെന്നു ഊഹിക്കാന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ല. 2001 ന് ശേഷം അധികാരത്തിനു പുറത്ത് നില്‍ക്കുമ്പോള്‍ പോലും തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ താലിബാന്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കിപ്പോന്നതും മനുഷ്യാവകാശങ്ങള്‍ മന:സാക്ഷികുത്തുമേതുമില്ലാതെ ചവിട്ടിമെതിച്ചുപോന്നതും അവര്‍ കണ്ടതാണ്. അത്തരമൊരു ശക്തി തങ്ങളുടെ നാട്ടില്‍ വീണ്ടും അധികാരം പിടിച്ചടക്കുമ്പോള്‍ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി തങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ജനാധിപത്യാവകാശങ്ങളും സ്വാതന്ത്ര്യവും അപ്രതൃക്ഷമാകുമെന്ന ആശങ്ക അവരെ, സ്വാഭാവികമായി, പിടികൂടി.

ഒന്നാം താലിബാന്‍ ഭരണനാളുകളില്‍ അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിച്ചത് പരുഷ(പുരുഷ) ഇസ്ലാമിന്റെ സമഗ്രാധിപത്യത്തിനാണ്. ആ കാലയളവില്‍ എല്ലാ വിയോജനസ്വരങ്ങളും നിഷ്‌ക്കരുണം അടിച്ചമര്‍ത്തപ്പെട്ടു. ആധുനിക ജനാധിപത്യ രാഷ്‌ട്രസംവിധാനം ആഗ്രഹിച്ച ജനതയ്‌ക്ക് താലിബാന്‍ നല്‍കിയത് അതിപ്രാകൃതമതാധിപത്യ രാഷ്‌ട്ര സംവിധാനമാണ്. സ്വതന്ത്രചിന്തകന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും  ഭരണാധികാരികളുടെ കണ്ണിലെ കരടായി. തങ്ങളെ ആശയപരമായി എതിര്‍ക്കുന്നവരെ ഭരണകൂടം നിസ്സങ്കോചം നിശ്ശബ്ദരാക്കി.  

അങ്ങേയറ്റം പരുഷമായ പുരുഷ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന മുല്ലഉമറും കൂട്ടാളികളും ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് സ്ത്രീകളെയാണെന്നു പറയാം. ലിംഗസമത്വം, ലിംഗനീതി എന്നിവ താലിബാന്‍ നിഘണ്ടുവില്‍ ഇല്ലാത്ത പദങ്ങളാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പോലും ശരീഅത്ത് (ഇസ്ലാമിക നിയമ) വിരുദ്ധമാണെന്ന് വിധിയെഴുതിയ ഭരണാധികാരികള്‍ എട്ട് വയസ്സിനുമുകളിലുള്ള പെണ്‍കുട്ടികള്‍ പൊതുവിദ്യാഭ്യാസം നേടേണ്ടതില്ലെന്ന നിയമം നടപ്പില്‍ വരുത്തി. പ്രായം എട്ട് കഴിഞ്ഞവര്‍ ഖുര്‍ആന്‍ പഠനം മാത്രം നടത്തിയാല്‍ മതി എന്നായിരുന്നു താലിബാന്‍ മേധാവികളുടെ കല്‍പന.

1996 സെപ്തംബര്‍ 30 ന് താലിബാന്‍ പുറപ്പെടുവിച്ച കുപ്രസിദ്ധമായ ഉത്തരവ് സ്ത്രീകള്‍ വെളിയില്‍ ജോലിക്ക് പോകുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതായിരുന്നു. വീടിന് പുറത്തു പോകുന്ന സ്ത്രീകള്‍ കണ്ണൊഴികെയുള്ള ശരീരഭാഗങ്ങള്‍ മുഴുവന്‍ മറയ്‌ക്കുന്ന ബുര്‍ഖധരിക്കണമെന്നും ഏറ്റവും അടുത്ത പുരുഷ ബന്ധുവിനോടൊപ്പം മാത്രമേ അവര്‍ പുറത്തു പോകാവൂ എന്നു നിഷ്‌കര്‍ഷിക്കപ്പെട്ടു. ഇപ്പറഞ്ഞ നിബന്ധനകള്‍ പാലിക്കാതെ വെളിയിലിറങ്ങുന്ന സ്ത്രീകളെ കണ്ടേടത്ത് വെച്ച് തല്ലാന്‍ ‘മതപോലീസ്’ നിയോഗിക്കപ്പെടുകയും ചെയ്തിരുന്നു.

വിദ്യാഭ്യാസവും തൊഴിലും സഞ്ചാരസ്വാതന്ത്ര്യവും മാത്രമല്ല സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടത്. പൊതുസ്ഥലത്ത് വെച്ച് അല്‍പം സ്വരമുയര്‍ത്തി സംസാരിക്കാനുള്ള അവകാശം പോലും അവരില്‍ നിന്ന്കവരപ്പെട്ടു. സ്ത്രീശബ്ദം പുരുഷനെ ആകര്‍ഷിച്ചുകളയും എന്നതാണ് വിലക്കിനുകാരണമായി താലിബാന്‍ പുരോഹിതന്മാര്‍ ചൂണ്ടിക്കാട്ടിയത്. സ്ത്രീകള്‍ വീട്ടിലെ ബാല്‍ക്കണിയിലോ അന്യപുരുഷന്മാര്‍ക്ക് കാണാവുന്ന വിധം ഗൃഹാങ്കണത്തിലോ നില്‍ക്കുന്നത് പോലും ശിക്ഷാര്‍ഹമായ കുറ്റമായി മാറി. റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളിലോ പൊതുപരിപാടികളിലോ സ്ത്രീകള്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ലെന്നു വന്നു.  സൈക്കിളോ സ്‌കൂട്ടറോ മറ്റു വാഹനങ്ങളോ അവര്‍ ഓടിക്കുന്നതും വിലക്കപ്പെട്ടു. ടാക്‌സിയില്‍ ഒറ്റയ്‌ക്ക് യാത്രചെയ്യാനുള്ള സ്വാതന്ത്ര്യം സ്ത്രീയ്‌ക്കില്ലാതായി. അടുത്ത പുരുഷബന്ധുവിനോടൊപ്പം മാത്രമേ സ്ത്രീ ടാക്‌സിയില്‍  യാത്ര ചെയ്യാവൂ എന്നു വന്നു. രോഗം വന്നാല്‍ സ്ത്രീകള്‍ പുരുഷ ഡോക്ടര്‍മാരെ സമീപിക്കുന്നതും ജനറല്‍ ഹോസ്പിറ്റലുകളില്‍ ചികിത്സ തേടുന്നതുംവരെ വിലക്കപ്പെടുകയുണ്ടായി.സ്‌പോര്‍ട്‌സില്‍ പങ്കെടുത്തുകൂടാ എന്നു മാത്രമല്ല, സ്‌പോര്‍ട്‌സ് ക്ലബുകളില്‍ അംഗങ്ങളാകാനോ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കനോ ഉള്ള സ്വാതന്ത്ര്യവും പെണ്ണായി പിറന്നവര്‍ക്ക് നഷ്ടപ്പെട്ടു. എന്തിനേറെ, സ്ത്രീകള്‍ നെയ്ല്‍ പോളിഷിടുന്നത് പോലും ശിക്ഷയര്‍ഹിക്കുന്ന കുറ്റകൃത്യങ്ങളുടെ വകുപ്പില്‍ ചേര്‍ക്കപ്പെട്ടു. നെയ്ല്‍ പോളിഷിട്ടതിന് ഒരു യുവതിയുടെ പെരുവിരലിന്റെ അറ്റം ഛേദിച്ചുകൊണ്ട് താലിബാന്‍ കിങ്കരര്‍ ശിക്ഷ നടപ്പാക്കിയത് 1996 ഒക്‌ടോബറിലായിരുന്നു. ‘ഇസ്ലാമിക വേഷ നിയമം’ ലംഘിച്ചാല്‍ അതിനുമുണ്ട് ശിക്ഷ. താലിബാന്‍ നിര്‍ദ്ദേശിച്ച ‘ഡ്രെസ് കോഡ്’  ലംഘിക്കുന്നവരെ  മതപോലീസ് ചാട്ടവാറുപയോഗിച്ച് അപ്പപ്പോള്‍ കൈകാര്യം ചെയ്യുന്ന രീതിയത്രെ താലിബാന്‍ വാഴ്ചക്കാലത്ത് നടപ്പാക്കപ്പെട്ടത്.

അപരമതവിശ്വാസത്തോടും സംസ്‌കാരത്തോടും ചിഹ്നങ്ങളോടുമുള്ള കടുത്ത അസഹിഷ്ണുതയും മുല്ലമുഹമ്മദ് ഉമറിന്റെ ഭരണനാളുകളില്‍ ലോകം കണ്ടു. 2001 മാര്‍ച്ചില്‍ ബാമിയാന്‍ താഴ്‌വരയിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കാനുള്ള ഉത്തരവ് താലിബാന്‍ ഭരണകൂടം നല്‍കിയത് മികച്ച ഉദാഹരണമാണ്. ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതും ലോകത്താകമാനമുള്ള ചരിത്രകുതുകികളേയും സഞ്ചാരികളേയും ആകര്‍ഷിച്ചു പോന്നതുമായ പ്രതിമകള്‍ ടാങ്കുകളും ആര്‍ട്ടിലറി ഷെല്ലുകളും സ്‌ഫോടകവസ്തുകളുപയോഗിച്ച് താലിബാന്‍ ഭീകരവാദികള്‍ തവിടുപൊടിയാക്കി. ലോകം വിലമതിക്കുന്ന ഒരു ചരിത്ര സാംസ്‌കാരിക ശേഷിപ്പിനോട് ചെയ്ത ഈ മഹാപാരാധത്തിന് താലിബാന്‍ തലവന്‍ നല്‍കിയ വിശദീകരണമായിരുന്നു വിചിത്രം. പ്രതികള്‍ ഇസ്ലാം മതത്തിന്റെ തത്വങ്ങള്‍ക്കെതിരാണ്. അവ മഹാപാപമായി ഇസ്ലാം കണക്കാക്കിയ വിഗ്രഹാരാധനയിലേക്ക് നയിക്കും. അതിനാല്‍ ബാമിയാനിലെ ബുദ്ധപ്രതികള്‍ മാത്രമല്ല, അഫ്ഗാനിസ്ഥാനിലുള്ള എല്ലാ പ്രതിമകളും നശിപ്പിക്കാനുള്ള ഉത്തരവ് മുല്ലഉമറില്‍ നിന്നു പുറപ്പെട്ടു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാന്‍ ഒരിയ്‌ക്കല്‍ കൂടി താലിബാന്റെ പിടിയിലമരുമ്പോള്‍ ആ രാജ്യത്ത് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പ്രവചിക്കാന്‍ വലിയ ക്രാന്തദൃഷ്ടിയുടെ ആവശ്യമില്ല. ആധുനിക ജനാധിപത്യത്തിന്റെ വെളിച്ചത്തിനുപകരം പ്രാകൃത മതാധിപത്യത്തിന്റെ ഇരുട്ട് അവിടെ പിടിമുറുക്കും. മനുഷ്യാവകാശങ്ങള്‍ പുരോഹിതാവകാശങ്ങള്‍ക്ക് വഴിമാറും. വിയോജന സ്വാതന്ത്ര്യവും ലിംഗസമത്വചിന്തകളും പഴങ്കഥയാവും. മതന്യൂനപക്ഷങ്ങളും വംശീയന്യൂനപക്ഷങ്ങളും ഉത്പതിഷ്ണുക്കളും ഭരണകൂടത്താല്‍ നിര്‍ഭയം അടിച്ചൊതുക്കപ്പെടുന്ന അവസ്ഥാവിശേഷം സംജാതമാകും. മുല്ലഉമര്‍ 2013 ല്‍ മരിച്ചെങ്കിലും, അയാളുടെ അനന്തരാവകാശികള്‍ അയാളെക്കാള്‍ ഒട്ടും മോശക്കാരാകാനിടയില്ല.

Tags: terrorismതാലിബാന്‍അഫ്ഗാനിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.