Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസം-മിസോറാം അതിര്‍ത്തി തര്‍ക്കം മുതലെടുക്കാനുള്ള പ്രതിപക്ഷനീക്കം പൊളിച്ച് അമിത് ഷാ; സ്ഥിതി ശാന്തമാക്കാന്‍ സൈന്യത്തെ വിന്യസിച്ച് കേന്ദ്രം

സം-മിസോറാം അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്‌പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവത്തെ മുതലെടുക്കാനുള്ള പ്രതിപക്ഷനീക്കം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊളിച്ചു. തര്‍ക്കപ്രദേശങ്ങളില്‍ സേനയെ വിന്യസിച്ച് തല്‍ക്കാലം സ്ഥിതിശാന്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുകയായിരുന്നു അമിത് ഷായുടെ ലക്ഷ്യം. തര്‍ക്കപ്രദേശങ്ങളില്‍ വിന്യസിച്ചിരുന്ന സംസ്ഥാനസേനകളെ പിന്‍വലിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരത്തെ സമതിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 09:47 pm IST
in India

ന്യൂദല്‍ഹി: അസം-മിസോറാം അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്‌പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവത്തെ മുതലെടുക്കാനുള്ള പ്രതിപക്ഷനീക്കം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊളിച്ചു. ഇരു സംസ്ഥാനങ്ങളെയും സേനയെ അതിര്‍ത്തിയില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇത് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ സമ്മതിച്ചു. അധികം വൈകാതെ തര്‍ക്കപ്രദേശങ്ങളില്‍ സേനയെ വിന്യസിച്ചു. തല്‍ക്കാലം സ്ഥിതിശാന്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുകയായിരുന്നു അമിത് ഷായുടെ ഈ നീക്കത്തിന് പിന്നില്‍.

അതിനിടെ അതിര്‍ത്തിപ്രശ്‌നം മൂതലെടുക്കാന്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസ് രാജ്യസഭാ എംപി റിപുണ്‍ ബോറ അടിയന്തരമായി സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ അമിത് ഷായോട് ആവശ്യപ്പെട്ട് പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി ഡെറക് ഒബ്രയാനും ഈ വിഷയത്തില്‍ അമിത് ഷായെ കുറ്റപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു.

എന്നാല്‍ ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ധാരണയുണ്ടാക്കുന്നതില്‍ അമിത് ഷാ വിജയിച്ചു. ഇത് മൂലം കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമായി. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും ഉള്‍പ്പെടെ അസം, മിസോറാം സീനിയര്‍ ഉദ്യോഗസ്ഥരുടെ യോഗം ബുധനാഴ്ച വിളിച്ചു ചേര്‍ത്തു. ഇരും സംസ്ഥാനങ്ങളും തങ്ങളുടെ സേനകളെ പിന്‍വലിച്ച് പൊതുസമാധാനം സൃഷ്ടിക്കാന്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിപ്പിക്കാന്‍ സമ്മതിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ, അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത, മിസോറാം ചീഫ് സെക്രട്ടറി ലാല്‍നുന്‍മാവിയ ചുവാവുംഗോ, മിസോറാം ഡിജിപി എസ്ബികെ സിംഗ് എന്നിവരും പങ്കെടുത്തു.

‘ദേശീയ പാത 306നോട് ചേര്‍ന്നുള്ള ഇരു സംസ്ഥാനങ്ങളിലെയും തര്‍ക്കപ്രദേശങ്ങളില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസികപ്പിക്കാന്‍ ഇരുസംസ്ഥാനസര്‍ക്കാരുകളും ധാരണയായി. ഒപ്പം ചര്‍ച്ചകളിലൂടെ ഇരു സംസ്ഥാനസര്‍ക്കാരുകളും പ്രശ്‌നം രമ്യമായി പരിഹരിക്കാനും തീരുമാനിച്ചു,’ യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് അസം ചീഫ് സെക്രട്ടറി പറഞ്ഞു.

അസമിലെ ലെയ്‌ലാപൂരിലെ ഇന്നര്‍ ലൈന്‍ റിസര്‍വ്വ് വനം നശിപ്പിച്ച് റെംഗ്ടി ബസ്തിയിലേക്ക് റോഡ് നിര്‍മ്മിച്ച മിസോറാം നടപടിയെ അസം ചോദ്യം ചെയ്തതോടെയാണ് ഇപ്പോഴത്തെ തര്‍ക്കം ഉടലെടുത്തത്. അസം റിസര്‍വ്വ് വനത്തില്‍ ഒരു സായുധപൊലീസ് ക്യാമ്പ് സ്ഥാപിക്കലായിരുന്നു മിസോറാമിന്റെ ലക്ഷ്യം. ഇതിനെ എതിര്‍ത്ത അസം ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും എതിരെ മിസോറാം ലൈറ്റ് മെഷീന്‍ ഗണ്ണുകളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതില്‍ അസമിലെ ആറ് പൊലീസുകാര്‍ കൊല്ലപ്പെടുകയും 50 സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  

എന്നാല്‍ അസം പൊലീസ് കൊളാസിബ് കുറുകെക്കടന്ന് ദേശീയ പാതയില്‍ കടന്ന വാഹനങ്ങള്‍ നിശിപ്പിക്കുകയും മിസോറാം പൊലീസിന് നേരെ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ വെടിവെപ്പ് നടത്തിയെന്നുമാണ് മിസോറാമിന്റെ പരാതി.അസം പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെതുടര്‍ന്ന് അസം പൊലീസിന് നേരെ മാത്രമാണ് വെടിവെച്ചതെന്ന് മിസോറാം അവകാശപ്പെടുന്നു.  അസം, മിസോറാം അതിര്‍ത്തികള്‍ കൃത്യമായി അടയാളപ്പെടുത്താത്തതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്ന് ആരോപണമുണ്ട്. അസമിന്റെ കച്ചാര്‍, മിസോറാമിന്റെ കൊളാസിബ് എന്നീ ജില്ലകള്‍ക്കിടയിലൂടെയാണ് ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തി കടന്നുപോകുന്നത്. ഇക്കാര്യത്തില്‍ ശാശ്വതപരിഹാരമുണ്ടാക്കുമെന്ന് അമിത് ഷാ ഇരുസംസ്ഥാനങ്ങള്‍ക്കും ഉറപ്പുനല്‍കിയിട്ടുണ്ട്. 

Tags: mizoramഅമിത് ഷാപ്രതിപക്ഷംഅസംഹിമന്ത ബിശ്വ ശര്‍മഅസം-മിസോറാം അതിര്‍ത്തിതര്‍ക്കംസോറംതങ്കമിസോറാം മുഖ്യമന്ത്രി സോറംതങ്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

പുതിയ വാര്‍ത്തകള്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.