Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രദ്ധ അറിവിന്റെ കവാടം

ഒരു ഗ്രാമത്തിലെ സത്രത്തില്‍ ജ്ഞാനിയായ ഒരു മഹാത്മാവ് വന്നു തങ്ങിയിട്ടുണ്ടെന്ന് കേട്ട് ഗ്രാമമുഖ്യന്‍ അദ്ദേഹത്തെ കാണാനായി പുറപ്പെട്ടു. കാര്യമറിഞ്ഞ് വഴിയില്‍ വെച്ച് ഒരു ചെറുപ്പക്കാരനും ഒപ്പം കൂടി. ആ യുവാവ് കുറെ നാളായി ഒരു ഗുരുവിനെ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ടുപേരും സത്രത്തിലെത്തിയപ്പോള്‍ ഇരുട്ടായിക്കഴിഞ്ഞിരുന്നു.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Jul 28, 2021, 05:00 am IST
in Samskriti

മക്കളേ,  

ജീവിതം ഒരു പാഠശാലയാണ്. ഗ്രന്ഥശാലകള്‍ക്കും വിദ്യാലയങ്ങള്‍ക്കും പകര്‍ന്നു തരാന്‍ കഴിയുന്നതിലും മൂല്യമേറിയ അറിവ് അതു നമുക്കു പകര്‍ന്നുതരുന്നു. ജീവിതത്തിലെ ഓരോ അനുഭവത്തില്‍നിന്നും നമുക്കു പാഠങ്ങള്‍ പഠിക്കാന്‍ കഴിയും. എന്നാല്‍ അതിന് ശ്രദ്ധയും, ജിജ്ഞാസയും ആവശ്യമാണ്.  

പല രീതികളില്‍ നമുക്ക് അറിവു നേടാന്‍ കഴിയും. ശ്രദ്ധാപൂര്‍ണ്ണമായ നിരീക്ഷണത്തിലൂടെയും ശ്രവണത്തിലൂടെയും അറിവു നേടാം.  

സ്വയം ചിന്തിച്ചും മറ്റുള്ളവരെ ആശ്രയിച്ചും അറിവു നേടാം. എന്നാല്‍ അറിയാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹവും വിനയവും ഉണ്ടായിരിക്കണം.

ശ്രീകൃഷ്ണനും അര്‍ജ്ജുനനും തമ്മിലുള്ള സംവാദമാണ് ഭഗവദ്ഗീത. ഉപനിഷത്തുക്കളും സംവാദരൂപത്തിലാണ്. അതുപോലെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും പലയിടത്തും ഗുരുശിഷ്യസംവാദരൂപത്തിലുള്ള ആദ്ധ്യാത്മികചര്‍ച്ചകള്‍ കാണാം. എന്നാല്‍ ആ ചോദ്യങ്ങളൊന്നും ശിഷ്യന്റെ അഹങ്കാരത്തില്‍നിന്നുള്ള ചോദ്യങ്ങളായിരുന്നില്ല. അറിയാന്‍ വേണ്ടി ചോദിച്ചവയാണ്. അങ്ങനെയായാല്‍ തീര്‍ച്ചയായും സംശയനിവാരണമുണ്ടാകും. ഒരു ആദ്ധ്യാത്മികസാധകന്‍ തുറന്നമനസ്സോടെ വേണം ഗുരുവിനെ സമീപിക്കുവാന്‍. എങ്കിലേ അവിടുത്തെ ഉദ്‌ബോധനങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയൂ.

ഒരു ഗ്രാമത്തിലെ സത്രത്തില്‍ ജ്ഞാനിയായ ഒരു മഹാത്മാവ്  വന്നു തങ്ങിയിട്ടുണ്ടെന്ന് കേട്ട് ഗ്രാമമുഖ്യന്‍ അദ്ദേഹത്തെ കാണാനായി പുറപ്പെട്ടു. കാര്യമറിഞ്ഞ് വഴിയില്‍ വെച്ച് ഒരു ചെറുപ്പക്കാരനും ഒപ്പം കൂടി.  ആ യുവാവ് കുറെ നാളായി ഒരു ഗുരുവിനെ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ടുപേരും സത്രത്തിലെത്തിയപ്പോള്‍ ഇരുട്ടായിക്കഴിഞ്ഞിരുന്നു.  

മഹാത്മാവ് കാഴ്ചയില്‍ വെറും സാധാരണക്കാരനായിരുന്നു. അതുകൊണ്ട് ഗ്രാമമുഖ്യന്‍ കാര്യമായി ബഹുമാനമൊന്നും പ്രകടിപ്പിച്ചില്ല. എന്നാല്‍ യുവാവ് വളരെ ആദരവോടെ മഹാത്മാവിനെ വണങ്ങിയിട്ടു പറഞ്ഞു, ‘അങ്ങ് എനിക്ക് എന്തെങ്കിലും ഒരു ഉപദേശം തന്ന്  അനുഗ്രഹിക്കണം.’

ഇതുകേട്ടതും മഹാത്മാവ് ഒന്നും മിണ്ടാതെ, എഴുന്നേറ്റ് ഒരു മെഴുകുതിരി കത്തിച്ച് മേശപ്പുറത്തുവെച്ചു. ഒരു നൂലെടുത്ത് അതിന്റെ അറ്റം കൂര്‍പ്പിച്ച് അത് സൂചിയില്‍ കോര്‍ത്തു. എന്നിട്ട് ഒരു കീറിയ ഉടുപ്പെടുത്ത് തുന്നിത്തുടങ്ങി. അങ്ങനെ കുറച്ചു സമയം കടന്നുപോയി. മഹാത്മാവ് മൗനമായി ഉടുപ്പു തുന്നിക്കൊണ്ടിരുന്നു. അപ്പോള്‍ യുവാവിന്റെ അപേക്ഷയെക്കുറിച്ച് ഗ്രാമമുഖ്യന്‍ മഹാത്മാവിനെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ മഹാത്മാവ് ഒന്നുംമിണ്ടാതെ തുന്നല്‍ തുടര്‍ന്നു. ആ സമയം യുവാവ്  മഹാത്മാവിനെത്തന്നെ നോക്കി ശാന്തനായിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് ഗ്രാമമുഖ്യനും യുവാവും മഹാത്മാവിനോട് യാത്രപറഞ്ഞിറങ്ങി.

പിറ്റേന്ന് ഗ്രാമസഭ കൂടിയപ്പോള്‍ ഗ്രാമമുഖ്യന്‍ ഗ്രാമീണരോട് താനും യുവാവുംചേര്‍ന്ന് മഹാത്മാവിനെ കാണാന്‍പോയ കാര്യം പറഞ്ഞു. അവര്‍ ചോദിച്ചു, ‘മഹാത്മാവ് നിങ്ങള്‍ക്ക് എന്തെങ്കിലും ഉപദേശം നല്‍കിയോ?’ ‘ഹേയ്,  ഒന്നും മിണ്ടിയില്ല. മുഴുവന്‍ സമയവും അദ്ദേഹം ഒരു കീറിയ വസ്ര്തം തുന്നുകയായിരുന്നു.’ ഗ്രാമമുഖ്യന്‍ പറഞ്ഞു.  

എന്നാല്‍ യുവാവിന്റെ മറുപടി തികച്ചും വ്യത്യസ്തമായിരുന്നു, ‘വിലപ്പെട്ട മൂന്ന് ഉപദേശങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് എനിയ്‌ക്കു കിട്ടിയത്. ഞാന്‍ ചോദ്യം ചോദിച്ചയുടനെ അദ്ദേഹം ഒരു മെഴുകുതിരി കത്തിച്ചുവെച്ചു. അതിന്റെ അര്‍ത്ഥം നമ്മള്‍ മെഴുകുതിരിപോലെ സ്വയമെരിഞ്ഞ് ലോകത്തിന് വെളിച്ചമാകണം എന്നാണ്. വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം സൂചി കൈയിലെടുത്തത്. സൂചി കൈകാര്യം ചെയ്യുന്നത്ര സൂക്ഷ്മതയോടെ ഓരോ കര്‍മ്മവും ചെയ്യണമെന്ന് എനിക്ക് അതില്‍നിന്നു പഠിക്കാന്‍ കഴിഞ്ഞു. നൂലിന്റെ വിടര്‍ന്നുനില്‍ക്കുന്ന തുമ്പ് മുറിച്ചുകളഞ്ഞശേഷമാണ് അദ്ദേഹം നൂല്‍ സൂചിയില്‍ കോര്‍ത്തത്. അതുപോലെ മനസ്സിനെയും ഏകാഗ്രമാക്കണം. മനസ്സ് ഏകാഗ്രമായാല്‍ മാത്രമേ നൂലു പോലെ ഈശ്വരസ്മരണ ഇടമുറിയാതെ നിലനിര്‍ത്താനാകൂ എന്നാണ് അതിനര്‍ത്ഥം.

ഈ കഥയിലെ യുവാവിന് മഹാത്മാവില്‍നിന്ന് അറിവുനേടാനുള്ള ആഗ്രഹമുണ്ടായിരുന്നു. വിനയവും ശ്രദ്ധയുമുണ്ടായിരുന്നു. അതിനാല്‍ അവന് ആ മഹാത്മാവിന്റെ ചലനങ്ങളില്‍നിന്നുപോലും പഠിക്കാന്‍ കഴിഞ്ഞു. ഒരേ കാര്യംതന്നെ രണ്ടുപേര്‍ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ അവരവരുടെ സംസ്‌ക്കാരം അനുസരിച്ചായിരിക്കും ഓരോരുത്തരും അര്‍ത്ഥം ഗ്രഹിക്കുന്നത്. അവര്‍ എന്താണ് ഉള്‍ക്കൊണ്ടിട്ടുള്ളതെന്നു തുടര്‍ന്നുള്ള അവരുടെ പ്രവൃത്തികളില്‍നിന്ന് വ്യക്തമാകും.

ജിജ്ഞാസയും ശ്രദ്ധയുമില്ലാത്തവര്‍ എത്ര കണ്ടാലും കാണുന്നില്ല, എത്ര കേട്ടാലും കേള്‍ക്കുന്നില്ല, കേട്ടാലും ഗ്രഹിയ്‌ക്കുന്നില്ല. ഗ്രഹിച്ചാലും അതൊട്ട് ഉള്ളില്‍ ഉറയ്‌ക്കുന്നുമില്ല. എന്നാല്‍ ശ്രദ്ധയും ജിജ്ഞാസയുമുള്ള ഒരാള്‍ക്ക് ജീവിതത്തിലെ ഓരോ അനുഭവവും സത്യത്തിലേയ്‌ക്കുള്ള കവാടമാണ്. നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ അവനെ സംബന്ധിച്ചിടത്തോളം ഈശ്വരന്‍ തനിക്കായി നല്കുന്ന സന്ദേശങ്ങളാണ്. അവയെല്ലാം അവന്‍ എന്നും നന്ദിയോടെ സ്മരിക്കുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.