Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഒരു വ്യാജകഥകൂടി പൊളിയുമ്പോള്‍

ഒരു വ്യാജ വാര്‍ത്ത ഉണ്ടാക്കുക, അത് വഴിവിട്ട് പ്രചരിപ്പിക്കുക, അതില്‍ കുറെ പൊടിപ്പും തൊങ്ങലും വെച്ചുപിടിപ്പിക്കുക ...... എന്നിട്ട് നരേന്ദ്രമോദി സര്‍ക്കാരിനെയും ബിജെപിയെയും അധിക്ഷേപിക്കുക. സൂചിപ്പിച്ചത് 'പെഗാസസ്' വിവാദത്തെക്കുറിച്ചാണ്. ഇന്ത്യയിലെ കുറെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തി എന്ന ആക്ഷേപം. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമം പറഞ്ഞത്, തങ്ങളുടെ പക്കല്‍ തെളിവില്ല എന്നാണ്. തെളിവില്ലെന്ന് വിളിച്ചുകൂവിക്കൊണ്ട് കുറെ പേരുകള്‍ ഓരോ ദിവസം പുറത്തുവിടുക; എന്ത് മാധ്യമ സംസ്‌കാരമാണിത്?

കെവിഎസ് ഹരിദാസ് by കെവിഎസ് ഹരിദാസ്
Jul 23, 2021, 05:00 am IST
in Main Article

ഒരു വ്യാജ വാര്‍ത്ത ഉണ്ടാക്കുക, അത് വഴിവിട്ട് പ്രചരിപ്പിക്കുക,  അതില്‍ കുറെ പൊടിപ്പും തൊങ്ങലും വെച്ചുപിടിപ്പിക്കുക.. എന്നിട്ട് നരേന്ദ്രമോദി സര്‍ക്കാരിനെയും ബിജെപിയെയും അധിക്ഷേപിക്കുക. സൂചിപ്പിച്ചത് ‘പെഗാസസ്’ വിവാദത്തെക്കുറിച്ചാണ്. ഇന്ത്യയിലെ കുറെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തി എന്ന ആക്ഷേപം.  ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമം പറഞ്ഞത്, തങ്ങളുടെ പക്കല്‍ തെളിവില്ല എന്നാണ്.  തെളിവില്ലെന്ന് വിളിച്ചുകൂവിക്കൊണ്ട്  കുറെ പേരുകള്‍ ഓരോ ദിവസം പുറത്തുവിടുക; എന്ത്  മാധ്യമ സംസ്‌കാരമാണിത്?  ഇതൊക്കെ  ഇപ്പോള്‍ തുടങ്ങിയ  പദ്ധതിയല്ല, ഇടയ്‌ക്കിടെ ഇത്തരം പരിപാടികള്‍ ഇന്ത്യയില്‍ നടക്കാറുണ്ട്. അതില്‍ ചിലതിലേക്ക് പിന്നീട് വരാം. ഇപ്പോഴത്തെ പ്രശ്‌നം വെറും രാഷ്‌ട്രീയമാണ്;  വ്യാജ പ്രചാരണമാണ്; മോദി സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ വേറൊന്നുമില്ലാത്തതു കൊണ്ട്  ഒരു പദ്ധതി തയ്യാറാക്കി;  പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അലങ്കോലപ്പെടുത്താനുള്ള പദ്ധതി. നരേന്ദ്ര മോദിയെയും ഇന്ത്യയെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം. എന്നാല്‍  അതിന് ഇന്ത്യക്ക് പുറത്തുനിന്നും പിന്തുണകിട്ടുന്നു എന്നത്  ശ്രദ്ധിക്കേണ്ടതാണ്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവെച്ചു

ശരിയാണ്, രാജ്യത്ത് ഫോണ്‍ ടാപ്പിംഗ് നടക്കുന്നുണ്ട്; ഔദ്യോഗികമായിത്തന്നെ. ഇന്റലിജന്‍സ് ഏജന്‍സികളാണ് അത് ചെയ്യുന്നത്. കേന്ദ്രത്തില്‍ മാത്രമല്ല സംസ്ഥാനങ്ങളിലും അത് നടക്കാറുണ്ട്. അത് രാഷ്‌ട്രീയ പ്രേരിതമല്ല. അതിനൊരു  ചട്ടവട്ടങ്ങളുണ്ട്. കേന്ദ്രത്തിലാണെങ്കില്‍ ബന്ധപ്പെട്ട ഏജന്‍സി കാര്യകാരണ സഹിതം കാബിനറ്റ് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. അക്കാര്യം ‘വിദഗ്‌ദ്ധ സമിതി’ പരിശോധിച്ച് അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യും. സമാനമായി സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്; അവിടെയും ആഭ്യന്തര സെക്രട്ടറി അടക്കമുള്ളവരുള്‍പ്പെട്ട വിദഗ്ധ സമിതിയാണ് അനുമതി നല്‍കേണ്ടത്. ഇന്നത്തെ കാലത്ത് ഭീകര പ്രവര്‍ത്തനം, കുറ്റാന്വേഷണം, ദേശ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങി പലതും തടയാന്‍ അതൊക്കെ ആവശ്യമാണ്.  2013- ല്‍  വിവരാകാശ നിയമമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി ഇന്നിപ്പോള്‍ പൊതുമണ്ഡലത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്;  രാജ്യത്ത് പ്രതിമാസം  9,000 ഫോണുകളും   500 ഇ-മെയിലുകളും നിരീക്ഷിക്കുന്നുണ്ട് എന്നതാണത്. മന്‍മോഹന്‍ സിങ് ആയിരുന്നു അന്ന് പ്രധാനമന്ത്രി എന്നുകൂടി ഓര്‍മ്മിക്കുക.

യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് അന്നത്തെ ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി തന്റെ ഓഫീസിലെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് പരാതിപറഞ്ഞത്. പി ചിദംബരത്തെയാണ് അന്ന് അദ്ദേഹം  ലക്ഷ്യമിട്ടത്.  വേറൊരു സംഭവം കൂടി ഓര്‍മ്മയില്‍വരുന്നു; 2 ജി തട്ടിപ്പ് സംബന്ധമായ വിവാദങ്ങള്‍ നടക്കുന്ന കാലത്താണ്. അന്ന് ചില ദല്ലാളന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ നടത്തിയ ‘ഇടപെടലുകള്‍ ‘ പുറത്തുവന്നിരുന്നല്ലോ. നഗ്‌നമായ അഴിമതിയായിരുന്നു അതൊക്കെയും. ചിലരുടെ പേരുമായി ബന്ധപ്പെടുത്തിയുള്ള ടേപ്പുകള്‍ പോലും ഓര്‍ക്കുക. അന്ന് ഫോണ്‍ ടാപ്പിംഗ് അനിവാര്യമാണ് എന്ന് പറഞ്ഞ് അതിനെ  ന്യായീകരിച്ചത് മന്‍മോഹന്‍ സിങ് തന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും സമൂഹ മാധ്യമങ്ങളിലുണ്ട്. അതായത് കോണ്‍ഗ്രസ് എന്നും ഇത്തരം നികൃഷ്ടമായ പദ്ധതികളുടെ  ഉസ്താദുമാരായിരുന്നു. അടിയന്തരാവസ്ഥയിലെ കഥകള്‍ പറയേണ്ടതില്ലല്ലോ.

ഇന്നിപ്പോള്‍ ഇസ്രായേലി സോഫ്ട്‌വെയര്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ടോ എന്നതാണ് കോണ്‍ഗ്രസുകാര്‍, പ്രതിപക്ഷം ഉന്നയിക്കുന്നത്; അതറിയാന്‍ മന്‍മോഹന്‍ സിങിനോട്  അല്ലെങ്കില്‍ പി ചിദംബരത്തോട് ചോദിച്ചാല്‍ മതിയല്ലോ; എന്ത് മാര്‍ഗമാണ് ഫോണ്‍ ചോര്‍ത്താന്‍ ഉപയോഗിച്ചത് എന്ന്  അവര്‍ക്കറിയാമല്ലോ; അവരാണല്ലോ അതൊക്കെ  ഇവിടെ നടപ്പിലാക്കിയത്.

ഇസ്രായേലി കമ്പനി നയം വ്യക്തമാക്കി  

‘പെഗാസസ്’ എന്ന സോഫ്റ്റ്വെയര്‍  ഉണ്ടാക്കുന്ന കമ്പനി, എന്‍എസ്ഒ,  അതിന്റെ  നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്ന കഥകള്‍ വ്യാജമാണ്; വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അതുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. അതില്‍ പേര് പറയുന്ന ഒരാളുടെയും ഫോണുകള്‍ ഞങ്ങള്‍ നിരീക്ഷിച്ചിട്ടില്ല. തങ്ങളുടെ സെര്‍വറുകളില്‍ നിന്നാണ് ഡാറ്റ ചോര്‍ന്നത് എന്നുള്ള വാര്‍ത്തയും എന്‍എസ്ഒ നിഷേധിച്ചു. ‘ ഇത് എന്‍എസ്ഒ-യുടെ ലിസ്റ്റല്ല; ഒരിക്കലുമായിരുന്നുമില്ല. ഇത് വ്യാജമാണ്; അതൊരിക്കലും എന്‍എസ്ഒ-യുടെ കസ്റ്റമേഴ്സ്  ലിസ്റ്റിലില്ല’. യഥാര്‍ത്ഥത്തില്‍ ഇതോടെ ഈ പ്രതിപക്ഷ കള്ളപ്രചാരണം അസ്തമിച്ചു; അതിനിനി ജീവനില്ല.  കഴിഞ്ഞില്ല, വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടികളെക്കുറിച്ച് ആലോചിക്കുകയാണ് എന്നും ഇസ്രായേലി സ്ഥാപനം  വ്യക്തമാക്കിക്കഴിഞ്ഞു.  ഇതൊക്കെ കമ്പനിയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. മിക്കവാറും ‘വയറും’ രാഹുല്‍ ഗാന്ധിയും സഖാക്കളുമൊക്കെ ഇസ്രായേലി കോടതിയുടെ  തിണ്ണ നിരങ്ങുന്നത് കാണാന്‍ നമുക്ക് ഭാഗ്യമുണ്ടായേക്കും. അത് തിരിച്ചറിഞ്ഞുകൊണ്ടാവണം അമേരിക്കന്‍ നിയമ സ്ഥാപനം മുഖേന അയച്ച ആ വക്കീല്‍ നോട്ടീസ്  ‘വയര്‍’  അപ്പാടെ  പ്രസിദ്ധീകരിച്ചത്. തങ്ങള്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പിന്നെന്തിന് അതിനവര്‍ തയ്യാറായി?

ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു  പ്രധാന കാര്യമുണ്ട്; ഇത്  ഇസ്രായേലി കമ്പനിയാണ്;  അവര്‍ ഇത്തരം കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കും എന്ന് കരുതിക്കൂടാ, പ്രത്യേകിച്ച് ഇവിടത്തെ പ്രതിപക്ഷ  കൂട്ടുകെട്ടിന് വിവരങ്ങള്‍ നല്കാന്‍.  പിന്നെ, ഇന്ത്യയില്‍ അവരുടെ സോഫ്ട്‌വെയര്‍ ഉപയോഗിക്കുന്നുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. അവര്‍ പറയുന്നത് ശ്രദ്ധിച്ചാല്‍, ഇന്ത്യ അവരുടെ ‘ക്ലൈന്റ്’ അല്ല. അതാണ് ഇതിലെ ഏറ്റവും പ്രധാന ഘടകം. അതായത് കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ്- ജിഹാദി അച്ചുതണ്ട് തട്ടിക്കൂട്ടിയതൊക്കെ വ്യാജമാണ്.

ഇത് ആസൂത്രിതം,ആഗോളതലത്തില്‍

ഇത്തരം കള്ളക്കഥകള്‍ അനവധി നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പലവട്ടം കമ്മ്യൂണിസ്റ്റ്- ജിഹാദി- കോണ്‍ഗ്രസ് സഖ്യം പടച്ചതാണ്;  എന്തൊക്കെ വ്യാജ ആരോപണങ്ങള്‍ കൊണ്ടുവന്നു. അത് മുഴുവന്‍ വിവരിക്കാന്‍ പോയാല്‍ ദീര്‍ഘമായ ലേഖന പരമ്പര തന്നെ വേണ്ടിവരും. ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവേളയില്‍  ഡല്‍ഹിയില്‍ വര്‍ഗീയ കലാപം ആസൂത്രണം ചെയ്തത് ഇതേ കൂട്ടരല്ലേ; കര്‍ഷക സമരത്തിന്റെ മറവില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ മറക്കാറായില്ലല്ലോ.  ഏറ്റവുമൊടുവില്‍, അടുത്ത ദിവസങ്ങളില്‍,  റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് ഫ്രഞ്ച് കോടതി അന്വേഷിക്കുന്നു എന്നും മറ്റും കൊട്ടിഘോഷിച്ചു; അവസാനം വസ്തുത പുറത്തുവന്നപ്പോള്‍ എന്തായിരുന്നു? യുപിഎ കാലഘട്ടത്തില്‍ നടത്തിയ സംശയാസ്പദമായ  ചില ഇടപാടുകളാണ് അന്വേഷിച്ചത്. അതറിഞ്ഞതോടെ പ്രതിപക്ഷവും നമ്മുടെ മാധ്യമങ്ങളും വാലുചുരുട്ടി ഓടിയില്ലേ ? പിന്നെ അക്കാര്യം ഏതെങ്കിലും ചാനല്‍ വര്‍ത്തയാക്കിയോ?  ഇന്ത്യയെ, മോദിയെ അപമാനിക്കലായിരുന്നു അവരുടെ പരമമായ ലക്ഷ്യം. അതിനായി എന്ത് കള്ളക്കഥയും മെനയുന്നു; ഇത്തരം കഥകള്‍ പുറത്തുപറയുമ്പോള്‍ വേണ്ടുന്ന മിനിമം ഗൃഹപാഠം എങ്കിലും രാഹുല്‍ഗാന്ധിയും കൂട്ടരും അവരുടെ മാധ്യമ ദല്ലാളന്മാരും ചെയ്യണ്ടേ; അതും കാണുന്നില്ല.

ഇവിടെ ഇത്തവണ ഈ കഥകള്‍ മെനഞ്ഞത് ചില അമേരിക്കന്‍-  ഇംഗ്ലണ്ട് പത്രങ്ങളുടെ സഹായത്തോടെയാണ്. ഒരു ഗ്ലോബല്‍ മാധ്യമ കൂട്ടായ്‌മ;  ഇന്ത്യ വിരുദ്ധ ശക്തികളുടെ കൂട്ടുകെട്ടുകൂടിയാണത്. ഈ രണ്ടു വിദേശ പത്രങ്ങള്‍ ഇന്ത്യയെക്കുറിച്ച്, മോദിയെക്കുറിച്ച് എത്രയെത്ര  കള്ളക്കഥകള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനായി അവര്‍ക്ക് ഡല്‍ഹിയില്‍ ലേഖകന്മാരുണ്ട്. ഗംഗ നദിയില്‍ മൃതദേഹം ഒഴുകിനടക്കുന്ന വ്യാജ വാര്‍ത്ത വന്നത് ഇവരിലൂടെയാണ്. കോണ്‍ഗ്രസിന്റെ ‘ടൂള്‍ കിറ്റ് ‘ നടപ്പിലാക്കിയതില്‍ വലിയ പങ്ക് വഹിച്ചവരും ഇവരാണ്. അത്തരം കള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു എന്നത് തന്നെ നമ്മുടെ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ സാക്ഷ്യപത്രമാണ്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആണ് വേറൊന്ന്; അവരുടെ ഓഫീസും മറ്റും മോദി സര്‍ക്കാര്‍ അടച്ചുപൂട്ടിച്ചതാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍. ഈ വ്യാജ ഫോണ്‍ ലിസ്റ്റ് പരിശോധിച്ചത് അവരുടെ ഫോറന്‍സിക് ലാബില്‍ ആണത്രേ. കള്ളന്  കഞ്ഞിവെക്കുന്നവരുടെ വാക്കുകള്‍ക്ക് രാജ്യം എന്ത് വില നല്‍കേണ്ടിവരുന്നു….. .

ലോകസഭാ സമ്മേളനം തുടങ്ങുമ്പോള്‍ എന്തെങ്കിലും ഒരു വ്യാജ വാര്‍ത്ത ഉണ്ടാക്കി സഭകള്‍ സ്തംഭിപ്പിക്കുന്നത് സോണിയ കോണ്‍ഗ്രസിന്റെ ശീലമാണ്. അതിപ്പോഴും നടക്കുന്നു എന്നര്‍ത്ഥം. മഹാരാഷ്‌ട്രയില്‍ സഭാ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് 12  ബിജെപി എംഎല്‍എ -മാരെ അവിടത്തെ കോണ്‍ഗ്രസ്- ശിവസേന- പവാര്‍  കൂട്ടുകെട്ട് സര്‍ക്കാര്‍ പുറത്താക്കിയത് ഒരു വര്‍ഷത്തേക്കാണ്. അതൊക്കെ കീഴ്‌വഴക്കമാക്കാന്‍ എന്തുകൊണ്ട് മോദി സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്ന് ചോദിക്കുന്നവരുണ്ടാവാം;  ജനാധിപത്യത്തില്‍ ഇതൊക്കെ സഹിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാവണം നമ്മുടെ പ്രധാനമന്ത്രിക്കുള്ളത്  എന്ന് കരുതാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.